Posts

Showing posts from 2011

മലയാള സിനിമ 2011

Image
മികച്ച 5 ചിത്രങ്ങള്‍ 5. ഇന്ത്യന്‍ റുപ്പീ 4. ബ്യൂട്ടിഫുള്‍  3. ട്രാഫിക്ക്‌  2. സാള്‍ട്ട്‌ ഏന്‍ പെപ്പറ്‍  1. ആദാമിണ്റ്റെ മകന്‍ അബു  മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ (ചിത്രത്തിണ്റ്റെ കലാമൂല്യം കണക്കിലെടുത്തിട്ടില്ല)  സൂപ്പര്‍ഹിറ്റുകള്‍  സാള്‍ട്ട്‌ ഏന്‍ പെപ്പര്‍  ഇന്ത്യന്‍ റുപ്പീ  ബ്യൂട്ടിഫുള്‍  ട്രാഫിക്‌  സീനിയേഴ്സ്‌  ചൈനാ ടൌണ്‍  ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്‌ ഹിറ്റുകള്‍  മാണിക്യകല്ല്‌  സ്നേഹവീട്‌  മേക്കപ്പ്മാന്‍  ഉറുമി  ജനപ്റിയന്‍  രതിനിറ്‍വ്വേദം  സെവന്‍സ്‌  ഡോക്ടറ്‍ ലൌ   മരുഭൂമികഥ  സ്വപ്നസഞ്ചാരി ആവറേജ്‌ ഹിറ്റുകള്‍  ഗദ്ദാമ  ചാപ്പാ കുരിശ്‌  ഫ്ളോപ്പുകള്‍ ട്രയിന്‍  കുടുംബശ്രീ ട്രാവത്സ്‌  ത്രീ കിംഗ്സ്‌  ദി മെട്രോ  അറ്‍ജുനന്‍ സാക്ഷി  തേജാഭായി  പയ്യന്‍സ്‌  റേസ്‌  ആഗസ്റ്റ്‌15   ഡബിള്‍സ്‌  സിറ്റി ഓഫ്‌ ഗോഡ്‌   ദി ഫിലിം സ്റ്റാറ്‍  മനുഷ്യമൃഗം  വെനീസിലെ വ്യാപാരി  ലിസ്റ്റ്‌ നീളുന്നു... ബോക്സ്‌ ഓഫീസ്‌ വിജയം നേടാത്ത നല്ല സിനിമകള്‍  മേല്‍ വിലാസം  ആദാമിണ്റ്റെ മകന്‍ അബു  പ്രണയം മകരമഞ്ഞ്‌  മലയാളസിനിമയെ സ്നേഹിക്കുന്ന ചിത്രക്കൂട്ട

തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ്‌ ഓഫീസ്‌

Image
2011തമിഴകത്തിന്‌ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ്‌ സമ്മാനിക്കുന്നത്‌.ബോക്സ്‌ ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ്‌ തമിഴകത്ത്‌ റിലീസ്‌ ചെയ്തത്‌.ഇതില്‍ സൂര്യ,വിക്രം,വിജയ്‌,അജിത്‌ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്‌ മുതല്‍മുടക്കിയാണ്‌ ചിത്രീകരിക്കുന്നത്‌.ഇങ്ങനെ റിലീസ്‌ ആവുന്ന ചിത്രങ്ങള്‍ നിര്‍മ്മാതാവിന്‌ യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച്‌ നല്‍കുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ്‌ മികച്ച വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ്‌ ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്‌ പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.40 കോടി മുടക്കിയ ചിത്രം 130  കോടിയാണ്‌ തിരിച്ചുപിടിച്ചത്‌.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ 'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ 'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ്‌ ആണ്‍ സംവിധാനം ചെയ്തത്‌.ജീവയുടെ കരിയര്

ഡോണ്‍ 2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌ (Don 2: The king is back)

Image
1978-ല്‍ പുറത്തിറങ്ങിയ 'ഡോണ്‍' എന്ന അമിതാഭ്‌ ബച്ചന്‍ ചിത്രത്തിണ്റ്റെ റീമേക്ക്‌ ആയിട്ടാണ്‌ ഷാറൂഖ്‌ ഖാന്‍ അഭിനയിച്ച 'ഡോണ്‍' 2006-ല്‍ റിലീസ്‌ ചെയ്യുന്നത്‌.യുവസംവിധായകനും അഭിനേതാവുമായ ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌.ഫര്‍ഹാന്‍ അക്തറും അച്ചന്‍ ജാവേദ്‌ അക്തറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ പഴയ ഡോണില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ   ഡോണ്‍ മികച്ച വിജയം നേടി.ചിത്രത്തിലെ ഡോണ്‍ എന്ന കഥാപാത്രത്തിണ്റ്റെ പുതിയ കഥ പറയുകയാണ്‌ 'ഡോണ്‍-2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌' എന്ന ചിത്രത്തിലൂടെ.ഫര്‍ഹാന്‍ അക്തര്‍ തന്നെ സംവിധാനം ചെയ്യുന്ന ഡോണ്‍-2 ഹോളീവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന ആക്ഷന്‍ ത്രില്ലര്‍ എന്ന അഭിപ്രായം ഇതിനകം തന്നെ നേടികഴിഞ്ഞു.ബോളീവുഡിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്തെറിയുമെന്ന സൂചന നല്‍കിക്കൊണ്ട്‌ ഡോണ്‍-2 മുന്നേറുന്നു. ഷാറൂഖിണ്റ്റെ പലവിധ ഗെറ്റപ്പുകളാണ്‌ ചിത്രത്തിലുള്ളത്‌.കഴിഞ്ഞ കുറേ കാലമായി തായ്ലാണ്റ്റ്‌ കള്ളക്കടത്ത്‌ ചെയ്യുന്ന ഡോണ്‍ തണ്റ്റെ ബിസ്സിനസ്സ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡ്രഗ്‌ ഡീലേഴ്സുമായി നടത്തുന്ന സംഘട്

വെനീസിലെ വ്യാപാരി (Venicile Vyapari)

Image
 മായാവിയുടെയും ചട്ടമ്പിനാടിണ്റ്റെയും വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാഫി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ വെനീസിലെ വ്യാപാരി. ക്ളാസ്മേറ്റ്സ്‌, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കിയ ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വെനീസിലെ വ്യാപാരിക്ക്‌ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഏതൊരു തട്ടിക്കൂട്ട്‌ കഥയും തണ്റ്റെ സംവിധാനമികവിനാലും, ഷാഫി ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണമായ കോമഡിരംഗങ്ങളാലും സൂപ്പര്‍ഹിറ്റുകളാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ ഷാഫി. വണ്‍ മാന്‍ ഷോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ഈ ഘടകങ്ങളാണ്‌ ഷാഫി ചിത്രങ്ങളെ വിജയിപ്പിക്കുന്നത്‌.ഒരു സാധാരണപ്രേക്ഷകനെ സിനിമയിലുടനീളം കലര്‍പ്പില്ലാത്ത തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി ചിരിപ്പിക്കുന്നതോടൊപ്പം കഥ പറഞ്ഞു പോകുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമിണ്റ്റെ ശൈലി പിന്തുടര്‍ന്ന റാഫിയുടെ അനിയന്‍ പിന്നീട്‌ ഇവരെക്കാള്‍ വെല്ലുന്ന സംവിധായകനായി മാറുകയായിരുന്നു.കല്ല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി എന്നിവ ഉദ്ധാഹരണങ്ങള്‍.മായാവിക്ക്‌ ശേഷം ഇറങ്ങിയ പല ചിത്രങ്

മയക്കം എന്ന (Mayakkam Enna)

Image
ഒരു ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ എന്നതിലുപരി 'വൈ ദിസ്‌ കൊലവെരി ഡി' എന്ന ഗാനം പാടിയതിണ്റ്റെ പേരിലാവും ഇപ്പോള്‍ യുവനടന്‍ ധനുഷ്‌ അറിയപ്പെടുന്നത്‌.ധനുഷിണ്റ്റെ റിലീസായ ഏറ്റവും പുതിയ ചിത്രമാണ്‌ 'മയക്കം എന്ന'. ജെമിനി ഫിലിംസിണ്റ്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ്‌ ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.ധനുഷ്‌-ശെല്‌വരാഘവന്‍ കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുകയാണ്‌ മയക്കം എന്നയിലൂടെ. സഹോദരന്‍മാരായ ധനുഷും, ശെല്‌വരാഘവനും തുള്ളുവതോ ഇളമെയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തമിഴ്‌ സിനിമയില്‍ അരങ്ങേറുന്നത്‌.ഈ ചിത്രം തമിഴില്‍ പുത്തന്‍ തരംഗം ശൃഷ്ടിച്ചു.പിന്നീട്‌ ഇവര്‍ ഒന്നിച്ച കാതല്‍ കൊണ്ടേനും വ്യത്യസ്ത രീതിയിലുള്ള പ്രണയകഥ പറഞ്ഞ്‌ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ശെല്‌വരാഘവന്‌ ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ ലഭിച്ചു.ഏറെ കാലത്തിന്‌ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന 'മയക്കം എന്ന' പ്രതീക്ഷയോടെ സിനിമാലോകം കാത്തിരുന്ന ചിത്രമാണ്‌.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കെല്ലാം ഉയരെ പറന്ന്‌ മനോഹരമായ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്‌ ശെല്‌വരാഘവന്‍ മയക്കം എന്നയിലൂടെ. വൈല്‍ഡ്‌ ലൈഫ്‌ ഫോട

സ്വപ്ന സഞ്ചാരി (Swapna Sanchari)

Image
ട്രൂലൈന്‍ സിനിമാസിണ്റ്റെ ബാനറില്‍ ഇമ്മാനുവല്‍ തങ്കച്ചന്‍ നിര്‍മ്മിച്ച്‌ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.ഗദ്ദാമയ്ക്ക്‌ ശേഷം കമലിനായി കെ.ഗിരീഷ്‌ കുമാര്‍(വെറുതെ ഒരു ഭാര്യ) തിരക്കഥയെഴുതുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.പ്രാദേശിക വാര്‍ത്തകള്‍, തൂവല്‍ സ്പര്‍ശം, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ തുടങ്ങിയ കുടുംബചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച ജയറാം-കമല്‍ കൂട്ടുകെട്ട്‌ നീണ്ട പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒന്നിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ.കൈക്കുകടന്ന നിലാവാണ്‌ ജയറാം അവസാനമായി അഭിനയിച്ച കമല്‍ ചിത്രം. ഒരു മലയാളി ഇങ്ങനെയൊക്കെയാണ്‌ എന്ന്‌ പറഞ്ഞുതരാന്‍ ശ്രമിക്കുകയാണ്‌ കെ.ഗിരീഷ്‌ കുമാര്‍ ഈ ചിത്രത്തിലൂടെ. മലയാളികളുടെ എല്ലാ സ്വഭാവങ്ങളും മനോഹരമായി ഇവിടെ തിരക്കഥാകൃത്ത്‌ അവതരിപ്പിച്ചിരിക്കുന്നു.ചിത്രം കണ്ടിറങ്ങുന്ന ടിപിക്കല്‍ മലയാളിക്ക്‌ ഈ ചിത്രം ഒരു സന്ദേശം നല്‍കുന്നുണ്ട്‌.എങ്കിലും കഥാപരമായി ചിത്രം പിന്നോട്ട്‌ തന്നെയാണ്‌.രണ്ടാം പകുതിയില്‍ പ്രവചനാതീതമായി മുന്നോട്ട്‌ പോകുന്ന കഥ പ്രേക്ഷകരെ നന്നായി തന്നെ മുഷിപ്പിക്കുന്നു.പിന്നെ ക്ളൈമാക്സ്‌ രംഗങ്ങ

മുല്ലപ്പെരിയാറിനായി വര്‍ണ്ണങ്ങള്‍ വിതറി മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌

Image
ഡിസംബര്‍ 2,വെള്ളിയാഴ്ച കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വച്ച്‌ നടന്ന ഓപ്പണ്‍ ക്യാന്‍ വാസ്‌ പെയിണ്റ്റിംഗ്‌ ജനശ്രദ്ധ പിടിച്ചുപറ്റി.മുല്ലപ്പെരിയാര്‍ കാമ്പെയ്നിണ്റ്റെ ഭാഗമായി മോഡല്‍ എഞ്ചിനീയറീംഗ്‌ കോളേജിലെ പരിസ്ഥിതി സംഘടനയായ ട്രീ ആണ്‌ ഇത്തരമൊരു സംഘടിതപ്രവര്‍ത്തനവുമായി മുമ്പോട്ട്‌ വന്നത്‌.മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിലേയും, മോഡല്‍ ടെക്നിക്കല്‍ സ്കൂളിലെയും വിദ്യാര്‍ത്ഥികളും മറ്റ്‌ പ്രമുഖരും തങ്ങളൂടെ ആശയങ്ങളും,ആശങ്കകളൂം വരകളായും വര്‍ണ്ണങ്ങളായും100 മീറ്റര്‍ നീളമുള്ള ക്യാന്‍ വാസില്‍ കോറിയിട്ടു. മുല്ലപെരിയാര്‍ ഡാം ഇന്ന്‌ അപകടകരമായ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളജനത ആശങ്കയിലാണ്‌. 112വര്‍ഷം പഴക്കമുള്ള ഡാമില്‍ ദിവസേന കൂടിവരുന്ന ജലനിരപ്പും.തുടര്‍ന്നുണ്ടാകുന്ന വിള്ളലുകളൂം, ഏത്‌ നിമിഷവും തകരാന്‍ ഇടവരുത്തുന്ന രീതിയില്‍ തുടരെ സമീപപ്രദേശങ്ങളില്‍ ഉണ്ടാവുന്ന ഭൂകമ്പവും മധ്യകേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.ഈയൊരു ദുരന്തം ഒഴിവാക്കാന്‍ പ്രക്ഷോപം തുടങ്ങിക്കഴിഞ്ഞിട്ടും പുതിയ ഡാം പണിയുന്നതിനോ, വിള്ളലുകള്‍ അടയ്ക്കുന്നതിനോ, ജലനിരപ്പ്‌ താഴ്ത്തുന്നതിനോ കാര്യമായൊന്നും ചെയ

ബ്യൂട്ടിഫുള്‍(Beautiful)

Image
  യെസ്‌ സിനിമാസിണ്റ്റെ ബാനറില്‍ ആനന്ദ്‌ കുമാറ്‍ നിറ്‍മിച്ച്‌ വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'.ജയസൂര്യ,അനൂപ്‌ മേനോന്‍, മേഘ്നാ രാജ്‌ എന്നിവറ്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്ക്ടെയില്‍ എന്ന ചിത്രത്തിന്‌ ശേഷം ജയസൂര്യയും-അനൂപ്‌ മേനോനും ഒന്നിക്കുകയാണ്‌ ബ്യൂട്ടിഫുളിലൂടെ.നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനാല്‍ തന്നെ ഇന്ന്‌ റിലീസായ ചിത്രത്തിന്‌ തിയേറ്ററില്‍ വാന്‍ സ്വീകരണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ കോഴിക്കോട്‌ കോറണേഷനിലേക്ക്‌ വച്ച്‌ പിടിച്ചത്‌. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊഴികെ(കൃഷ്ണനും രാധയും ആദ്യ ദിവസം ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌) ബാക്കിയെല്ലാം നേരിടുന്ന ആദ്യ ആഴ്ചയിലെ പ്രതിസന്ധി ഇവിടെയും കണ്ടു.ആകെ അന്‍പതില്‍ കുറവ്‌ ആളുകള്‍ മാത്രമാണ്‌ ചിത്രം കാണാന്‍ എത്തിയത്‌. പണ്ടൊക്കെ മലയാളസിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയേ കാണൂ എന്ന്‌ വാശിപിടിച്ചവര്‍ വരെ ഇന്നു പടത്തിണ്റ്റെ ക്യാമറാപ്രിണ്റ്റ്‌(പ്രീ-ഡിവിഡി) റിലീസും നോക്കി ഇണ്റ്റര്‍നെറ

സൂപ്പ്‌ സോങ്ങ്‌...ഫ്ളോപ്പ്‌ സോങ്ങ്‌... വൈ ദിസ്‌ കൊലവെരി ഡി?!

Image
ഇന്ത്യയിലാകെ 'കൊലവെരി' തരംഗം. യൂട്യൂബ്‌, ഫേസ്ബുക്ക്‌, തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ ഈ ഗാനം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.യൂട്യൂബില്‍ ഈ ഗാനം കണ്ടവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു, 86921 ലൈക്കുകളും.ഇന്ത്യയില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ കാണുകയും, തിരയുകയും ചെയ്ത ഗാനം എന്ന പുത്തന്‍ റെക്കോര്‍ഡ്‌ ശൃഷ്ടിച്ചിരിക്കുകയാണ്‌ ധനുഷ്‌ പാടിയ 'കൊലവരി'! നിരാശാകാമുകന്‍മാര്‍ക്കായി മുറിയന്‍ ഇംഗ്ളീഷും കുറച്ച്‌ തമിഴ്‌ പദങ്ങളും കോര്‍ത്തിണക്കി ധനുഷ്‌ തന്നെ രചിച്ച ഈ ഗാനം ഇന്ത്യയിലാകെ പടര്‍ന്നുകഴിഞ്ഞു.അനിരുദ്ധ്‌ രവിചന്ദര്‍ എന്ന പുതുമുഖസംഗീതസംവിധായകാനാണ്‌ 'വൈ ദിസ്‌ കൊലവെരി'ക്ക്‌ സംഗീതം നല്‍കിയത്‌.അനിരുദ്ധിണ്റ്റെ താളത്തിനൊത്ത്‌ ധനുഷ്‌ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനം ആലപിച്ചപ്പോള്‍ 'കൊലവരി' എന്ന പുതുഗാനവിപ്ളവം രൂപപ്പെടുകയായിരുന്നു. 2012 ല്‍ റിലീസ്‌ ചെയ്യന്‍ ഒരുങ്ങുന്ന '3' (മൂന്ന്‌) എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌.ധനുഷ്‌ പിന്നണിഗായകനാവുന്നു എന്നത്‌ അന്നേ വാര്‍ത്തയായിരുന്നു.ഈ നിരാശാകാമുകഗാനം അനുദ്ധ്യ

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

Image
ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം ' ദി അ ഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു.  കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌. കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്.  യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജന

ചരിത്രം തുടങ്ങുന്നു

Image
വിഗതകുമാരനിലെ ഒരു രംഗം നവംബര്‍ 7 : മലയാളസിനിമാചരിത്രം ഇവിടെ തുടങ്ങുന്നു. മലയാളത്തിലെ ആദ്യചിത്രം 'വിഗതകുമാരന്‍' ഈ ദിവസമാണ്‌ റിലീസ്‌ ആയത്‌. 1928,നവംബര്‍ 7 ന്‌ തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' എന്ന തിയേറ്ററില്‍ പ്രദര്‍ശനം ചെയ്തു എന്ന്‌ ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജെ.സി.ഡാനിയല്‍ മലയാളസിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയല്‍ ആണ്‌ 'വിഗതകുമാരന്‍' സംവിധാനം ചെയ്തിരിക്കുന്നത്‌.ചിത്രത്തിണ്റ്റെ തിരക്കഥയും ചായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നതും പ്രധാന വേഷങ്ങളില്‍ ഒന്ന് അഭിനയിച്ചതും  ജെ.സി.ഡാനിയല്‍ തന്നെയാണ്‌.ഡാനിയലിണ്റ്റെ തന്നെ സ്റ്റുഡിയോ ആയ 'ദ ട്രാവന്‍ കൂറ്‍ നാഷണല്‍ പിക്ചേര്‍സ്‌ ലിമിറ്റഡി'ണ്റ്റെ ബാനറിലായിരുന്നു 'വിഗതകുമാരന്‍' നിര്‍മ്മിച്ചിരുന്നത്‌.മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നു 'വിഗതകുമാരന്‍'. മലയാളസിനിമ സംസാരിച്ച്‌ തുടങ്ങാന്‍ വീണ്ടൂം 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.ഈ വര്ഷം  മലയാളസിനിമ  'കളര്‍ഫുള്‍' ആയതിണ്റ്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോഴും മലയാളത്തെ വെള്ളിത്തിരയുടെ മായികലോകത്തേക്ക്‌ ചെന്നെത്

ലാലേട്ടന്‍ vs മമ്മൂക്ക

Image
  എം.ടി. യുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരിഹരന്‍ ഒരുക്കാന്‍ പോകുന്ന ' രണ്ടാമൂഴം ' എന്ന നോവലിണ്റ്റെ ചലച്ചിത്രകാവ്യത്തില്‍ മോഹന്‍ലാല്‍ നായകനായും മമ്മൂട്ടി വില്ലനായും അഭിനയിക്കുന്നു.മഹാഭാരതകഥയെ ഭീമനിലൂടെ നോക്കിക്കാണുന്ന എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ 1984 ല്‍ ആണ്‌ പ്രസിദ്ധീകരിച്ചത്‌.27 വര്‍ഷങ്ങള്‍ക്ക്‌ ശേഷം നോവല്‍ സിനിമയായി മാറുമ്പോള്‍ മലയാളത്തിണ്റ്റെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ചിത്രത്തിണ്റ്റെ രണ്ട്‌ സുപ്രധാനകഥാപാത്രങ്ങള്‍ ചെയ്യുന്നുവെന്നത്‌ മലയാളസിനിമയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌.'പഴശ്ശിരാജ' എന്ന ചരിത്രചിത്രത്തിന്‌ ശേഷം ഹരിഹരന്‍-എം.ടി ടീം വീണ്ടും ഒന്നിക്കുകയാണ്‌ 'രണ്ടാമൂഴ'ത്തിലൂടെ.ഭീമണ്റ്റെ വേഷം കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ ആയിരിക്കും, ഭീമണ്റ്റെ എതിരാളി ദുര്യോധനനായി ആണ്‌ മമ്മൂട്ടി എത്തുക. ഇതുവരെ മോഹന്‍ലാലും മമ്മൂട്ടിയും 48 ഒാളം ചിത്രങ്ങളില്‍ ഒന്നിച്ചു.80 കളുടെ തുടക്കത്തില്‍ മലയാളസിനിമയില്‍ സജീവമായ ഇരുവരും തുടക്കത്തില്‍ ഒന്നിച്ചപ്പോള്‍ മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളില്‍ ആയിരുന്ന

ഗൌതം മേനോന്‍ വിജയുമായി ഒന്നിക്കുന്നു

Image
ഇളയദളപതി വിജയ്‌ പ്രമുഖ സംവിധായകന്‍ ഗൌതം മേനോനുമായി ഒന്നിക്കുന്നു.ഇരുവരും കൈകോര്‍ക്കുന്ന ആദ്യചിത്രത്തിന്‌ 'യോഹാന്‍ : അധ്യായം ഒന്ന്‌' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.വിജയുമായുള്ള മൂന്ന്‌ തവണത്തെ കൂടിക്കാഴ്ചക്കൊടുവില്‍ വിജയ്‌ ഗൌതം ചിത്രത്തില്‍ അഭിനയിക്കാന്‍  സമ്മതം മൂളുകയായിരുന്നു . ദീപാവലിക്ക്‌ റിലീസ്‌ ആയ 'വേലായുധ'ത്തിന്‌ ശേഷം തണ്റ്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളില്‍ നിന്നും വിട്ടുമാറി, മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്‌ അഭിനയിക്കാനുള്ള തീരുമാനത്തിലായിരുന്നു വിജയ്‌.ശങ്കറുമായി ഒന്നിക്കുന്ന 'നന്‍പന്‍', എ.ആര്‍.മുരുഗദാസിണ്റ്റെ ചിത്രം എന്നീ വലിയ പ്രൊജക്ടുകള്‍ക്ക്‌ ശേഷം അടുത്ത ഏപ്രിലിലാകും ചിത്രത്തിണ്റ്റെ ഷൂട്ടിംഗ്‌ തുടങ്ങുക.    തുടര്‍ച്ചയായി ഹിറ്റ്‌ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന മലയാളിസംവിധായകന്‍ ഗൌതം മേനോന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുമായി ഒന്നിക്കുന്നതിണ്റ്റെ ത്രില്ലില്ലാണ്‌.2013 ല്‍ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം ന്യൂ യോര്‍ക്കിലായിരിക്കും ചിത്രീകരിക്കുക.'വിണ്ണൈതാണ്ടി വരുവായ' എന്ന ഹിറ്റ്‌ ചിത്രത്തിണ്റ്റെ ഹിന്ദി പതിപ്പ്‌ ചിത്രീകരിക്

ഏഴാം അറിവ്‌ (7-aum Arivu)

Image
      ഗജിനി എന്ന ഒറ്റചിത്രം കൊണ്ട്‌ പ്രസിദ്ധനായ സംവിധായകനാണ്‌ എ.ആര്‍.മുരുഗദാസ്‌.വിഖ്യാത ഹോളിവുഡ്‌ സംവിധായകനായ 'ക്രിസ്റ്റഫര്‍ നൊലാന്‍' സംവിധാനം ചെയ്ത ' മെമണ്റ്റോ ' എന്ന ക്ളാസ്സിക്‌ ചിത്രത്തിനെ ആസ്പദമാക്കിയായിരുന്നു ഗജിനിയ്ക്ക്‌ ഇദ്ദേഹം തിരകഥ രചിച്ചത്‌.വ്യത്യസ്തമായ തിരക്കഥയിലൂടെയും സംവിധാനമികവിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ 'ഗജിനി'യിലൂടെ ഇദ്ദേഹത്തിന്‌ കഴിഞ്ഞു.ആദ്യം ഇറങ്ങിയ ഗജിനിയുടെ തമിഴ്‌ പതിപ്പില്‍ സൂര്യയായിരുന്നു നായകന്‍.സൂര്യയുടെ കരിയര്‍ ഗ്രാഫ്‌ ഈ ചിത്രത്തിന്‌ ശേഷം കുത്തനെ ഉയരുകയും തമിഴകത്തെ താരസിംഹാസനം സൂര്യ കീഴടക്കുകയും ചെയ്തു.ഏറെക്കാലത്തിനു ശേഷം മുരുഗദാസ്‌ സൂര്യയുമായി വീണ്ടും  ഒന്നിക്കുകയാണ്‌ ഏഴാം അറിവ്‌ എന്ന ചിത്രത്തിലൂടെ.കമലഹാസണ്റ്റെ മകള്‍ ശ്രുതി ഹാസന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ ചിത്രം സിങ്കത്തിനു ശേഷം സൂര്യ ഫാന്‍സിണ്റ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ ദീപാവലിദിനത്തില്‍ റിലീസ്‌ ആയി.       എന്നാല്‍ ഏഴാം അറിവിന്‌ പ്രതീക്ഷയ്കൊത്ത്‌ ഉയരാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളും അനാവശ്യമായി കടന്ന്‌ വരു

എങ്കെയും എപ്പോതും (Engeyum Epothum)

Image
           തമിഴ്‌ സിനിമയിലെ പുത്തന്‍ ഹിറ്റ്‌ ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ്‌ ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട്‌ പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക്‌ ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക്‌ നീങ്ങുന്ന ചിത്രമാണ്‌ പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത്‌ ഇരുപത്‌ ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ്‌ ആയ ചിത്രത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌.     ദുരന്തകഥകള്‍ കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമകളുടെ മുഖമുദ്രയാണ്‌. തമിഴ്‌ സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്‌.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത്‌ നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക്‌ കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ്‌ സംസാരിക്കുകയും, അവിടൂത്തെ പ