tag:blogger.com,1999:blog-81193554921023075722024-03-19T17:58:21.303+05:30ചിത്രക്കൂട്ട്Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.comBlogger49125tag:blogger.com,1999:blog-8119355492102307572.post-89766177101643854372023-05-25T22:01:00.005+05:302023-05-25T22:02:42.849+05:30നീലവെളിച്ചം (2023) <p><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd02NtI47JbOcege8ylgXQfCpmBGDear70BS4P4Ghgph1a4GFcQK_KiTFnT7ZobvjpyTBXq1eE1vDCts4us4PMr2Srcil1WuHGCL8G4TQHUwwFn49lQ7NQYZ07SVK1SNTfYyRVG_taN7eKfB9p3khhUzBBqmKYgpLjPZ4JRKVfhWnV-3JRSYOmsCG6Lw/s1920/99642641.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1920" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd02NtI47JbOcege8ylgXQfCpmBGDear70BS4P4Ghgph1a4GFcQK_KiTFnT7ZobvjpyTBXq1eE1vDCts4us4PMr2Srcil1WuHGCL8G4TQHUwwFn49lQ7NQYZ07SVK1SNTfYyRVG_taN7eKfB9p3khhUzBBqmKYgpLjPZ4JRKVfhWnV-3JRSYOmsCG6Lw/w640-h360/99642641.jpeg" width="640" /></a></div><br />ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം. മലയാളത്തിലെ എക്കാലത്തെയും ക്ളാസ്സിക് സിനിമകളിൽ ഒന്നായ 'ഭാർഗവീനിലയം' എന്ന ചിത്രത്തിന്റെ റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. തന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ ആസ്പദമാക്കി, വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥയെഴുതിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. പ്രേം നസീർ, മധു, അടൂർ ഭാസി, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിർമ്മല എന്നീ മഹാരഥന്മാർ അഭിനയിച്ച ഈ ചിത്രത്തിന് മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഈ ചിത്രത്തിലെ ബാബുരാജ് ഈണം പകർന്ന എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾ പാടിനടക്കുന്നവയാണ്. ഇങ്ങനെ എല്ലാ തരത്തിലും ഒന്നിനൊന്നു മെച്ചമായ ഒരു ക്ലാസിക് ചിത്രത്തെ വീണ്ടും തിരശീലയിൽ എത്തിക്കുമ്പോൾ, അതിനോട് ഒന്ന് താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്ത വിധം ഒരു ശരാശരി ആസ്വാദന നിലവാരം മാത്രം പുലർത്തിയ ഒരു സിനിമയായി മാറി ആഷിഖ് അബുവിന്റെ 'നീലവെളിച്ചം'. <p></p><p><br /></p><p>വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ പോലും മാറ്റം വരുത്താതെ, ഋഷികേശ് ഭാസ്കരന്റെ ചില കൂട്ടിച്ചേർക്കലുകൾ മാത്രം നടത്തിയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്ങൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്റേതാണ് ഛായാഗ്രഹണം. </p><p><br /></p><p>നീലവെളിച്ചം എന്ന കഥയിലെ ആദ്യ ഭാഗം ഒരു ആമുഖം പോലെ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. </p><p>പിന്നീട് ഒരു ഒറ്റപ്പെട്ട വലിയ മാളിക കാണിക്കുകയും,അർധരാത്രി അവിടേക്ക് ഒരാൾ അതിക്രമിച്ചു കയറുന്നതും അയാൾ എന്തോ കണ്ട് പേടിച്ച് തിരിച്ചു ഓടി പോകുന്നതായും കാണിക്കുന്നുണ്ട്. ശേഷം അടുത്ത ദിവസം വൈക്കം മുഹമ്മദ് ബഷീർ (ടോവിനോ) എന്ന പ്രശസ്തനായ കഥാകൃത്ത്, വാടകയ്ക്ക് വീടന്വേഷിച്ചു കൊണ്ട് ഈ വീട്ടിൽ എത്തിച്ചേരുകയും, വീട്ടിൽ താമസമാക്കുകയും ചെയുന്നു. വീട് വൃത്തിയാക്കുന്നതിന് കൂടെ തന്നെ, ആ ഒരു കഥാപാത്രത്തിന്റെ ഇഷ്ടങ്ങളും, മാനറിസങ്ങളും കാണിക്കുന്നുണ്ട്. തുടർന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ചെന്ന് , ഹോട്ടലുടമയോട് (ജെയിംസ് ഏലിയ) താൻ താമസിക്കുന്ന വീട് പറഞ്ഞു കൊടുത്തപ്പോൾ അത് ഭാർഗവീനിലയം ആണെന്നും, അവിടെ ഭാർഗവി (റിമ കല്ലിങ്കൽ) എന്ന ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും വളരെ ഭയത്തോടെ ഹോട്ടലുടമ പറഞ്ഞുകൊടുക്കുന്നു. ബഷീർ പിന്നീട് തന്റെ സുഹൃത്തുക്കളെ കാണുകയും, അവരും ഈ കഥ തന്നെ പറയുകയും, പ്രണയനൈരാശ്യത്തിൽ കിണറിൽ ചാടി ആത്മഹത്യാ ചെയ്ത ഭാർഗവി അവിടെ താമസിക്കാൻ ചെല്ലുന്നവരെ ഉപ്രദ്രവിക്കാറുണ്ടെന്നും, രാത്രികാലങ്ങളിൽ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും പറയുന്നു. ഇത് കേട്ട് ചെറിയ ഭയത്തോടെ ആണെങ്കിലും, ബഷീർ അവിടെ താമസം തുടരുന്നു. കൂടാതെ ഭാർഗ്ഗവിയുമായി സൗഹൃദം സ്ഥാപിക്കാനും തുടങ്ങുന്നു. കുറച്ച ദിവസങ്ങൾക്ക് ശേഷം ഭാർഗവിയെ കുറിച്ച് തന്നെ കഥയെഴുതാൻ തീരുമാനിച്ച ബഷീറിന്, ഭാർഗ്ഗവിയുടെ സാനിധ്യം തിരിച്ചറിയുകയും, താൻ കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കഥകളിലേക്ക് ഭാർഗവി കൊണ്ട് ചെല്ലുന്നതായും അനുഭവപ്പെടുന്നു. ഈ അനുഭവങ്ങളിൽ നിന്നും ബഷീർ ഭാർഗ്ഗവിയുടെ കാമുകനായ ശശികുമാറിനെയും (റോഷൻ മാത്യു), മുറച്ചെറുക്കനായ നാണുക്കുട്ടനെയും (ഷൈൻ ടോം ചാക്കോ) എല്ലാം സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നതും, കഥ എഴുതുന്നതുമായി ചിത്രം മുന്നോട്ട് പോവുന്നു. ഭാർഗ്ഗവിയുടെയും, ശശികുമാറിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത്. ഇവരുടെ പ്രണയവും, പിന്നീട് ഭാർഗ്ഗവിയുടെ ആത്മഹത്യ എങ്ങനെയാണ് നടക്കുന്നത് തുടങ്ങിയ സംഭവങ്ങളാണ് നീലവെളിച്ചത്തിൽ പറയുന്നത്. </p><p><br /></p><p>സാങ്കേതികപരമായി വളരെയധികം മുന്നിട്ട് നിൽക്കുന്ന ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിൽ എത്തുമ്പോൾ, മോശം പ്രകടനങ്ങളും, കഥാപാത്രസൃഷ്ടിയിൽ ഉണ്ടായ പോരായ്മകളും ചിത്രത്തിന്റെ ആസ്വാദനത്തെ വളരെ രീതിയിൽ മോശമാക്കി. </p><p>പഴയ ചിത്രത്തിന്റെ റീബൂട്ട് ആയതുകൊണ്ട് തന്നെ നിരൂപണം എഴുതുമ്പോൾ ആ ചിത്രത്തെ ഓർക്കാതെ വയ്യ. അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ നിന്ന് തന്നെ ഈ ചിത്രത്തിന്റെ പതനം തുടങ്ങി എന്ന് പറയാം. ബഷീറായി അഭിനയിച്ച ടോവിനോ രൂപസാദൃശ്യം കൊണ്ട് ബഷീറിനെ പോലെ തോന്നിച്ചെങ്കിലും ആ മാനറിസങ്ങളും, സരസ സ്വഭാവവും, എന്തിനു ഡയലോഗ് ഡെലിവറി പോലും പലയിടങ്ങളിലും മോശമായിരുന്നു. ഭാർഗവിയോട് സംസാരിക്കുന്ന രംഗങ്ങളിലെല്ലാം അസ്വാഭാവികത തോന്നി. ഭാർഗവി ആയി വന്ന റിമ കഥാപാത്രത്തോട് ഒട്ടും നീതി പുലർത്തിയില്ല. പ്രണയരംഗങ്ങൾ എല്ലാം വളരെ അരോചകമായിരുന്നു. റോഷൻ മാത്യുവിന്റെ പ്രകടനവും വലിയ മാറ്റം ഒന്നും ഉണ്ടാക്കിയില്ല. വില്ലനായി വന്ന ഷൈൻ ടോം ചാക്കോ, ഒരേ ടെംപ്ലേറ്റ് കഥാപാത്രങ്ങളാണ് ചെയുന്നത് എന്ന് തോന്നിപ്പോവും. സംഭാഷണങ്ങളും മാനറിസങ്ങളും, ഭീഷ്മയിലും, കൊറോണ പേപ്പേഴ്സിലും കണ്ട അതെ ഷൈൻ ടോം ചാക്കോ തന്നെ. രണ്ടാം പകുതി ഒട്ടും കണ്ടിരിക്കാൻ പറ്റാത്ത വിധം ആക്കി തീർത്തത് ഷൈന്റെയും റിമയുടെയും പ്രകടനങ്ങൾ തന്നെ ആണ്. ഇത് കൂടാതെ വന്ന അഭിനേതാക്കളെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഭാർഗ്ഗവീനിലയത്തിലെ പപ്പു അവതരിപ്പിച്ച കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് രാജേഷ് മാധവനായിരുന്നു. എന്നാൽ പപ്പുവിന് 'കുതിരവട്ടം പപ്പു' എന്ന പേര് സമ്മാനിച്ച ആ ചിത്രത്തിലെ അത്രപോലും രംഗങ്ങൾ നീലവെളിച്ചത്തിൽ രാജേഷ് മാധവന് ഇല്ലാതെ പോയി. </p><p><br /></p><p>ബ്ലാക്ക് ആൻഡ് വൈറ്റ് ഭാർഗ്ഗവീനിലയത്തിൽ നിന്നും, കളർ പടമായ നീലവെളിച്ചത്തിലേക്ക് എത്തുമ്പോൾ, സാങ്കേതികപരമായി മാത്രമാണ് ചിത്രം മുന്നിൽ നിക്കുന്നത്. ബഷീറിന്റെ അതെ തിരക്കഥ തന്നെ എടുത്തെങ്കിലും, ബഷീറിന്റെ കഥാപാത്രം ഭാർഗവിയോട് ഉണ്ടാക്കുന്ന സൗഹൃദവും, ഭാർഗവിക്ക് ശശികുമാറിനോട് തോന്നുന്ന പ്രണയവും, ഭാർഗ്ഗവീനിലയത്തിനോട് തോന്നുന്ന ഭയവും ഒന്നും പ്രേക്ഷകരിലേക്കെത്തിക്കാൻ ആഷിഖ് അബു എന്ന സംവിധായകന് കഴിഞ്ഞില്ല. ഗിരീഷ് ഗംഗാധരൻ നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതാണ്. പേടിപെടുത്തുന്ന ഭാർഗ്ഗവീനിലയവും, രാത്രികാലങ്ങളിലെ ഭീകരതയും, ഛായാഗ്രഹത്തിലെ മികവോടെ പ്രേക്ഷകർക്ക് മികച്ച ഒരു അനുഭവം സമ്മാനിച്ചു. ഫ്ലാഷ് ബാക്ക് രംഗങ്ങളും മനോഹരമായിരുന്നു.</p><p><br /></p><p> 'ഭാർഗവീനിലയം' എന്ന സിനിമയിലെ ഗാനങ്ങൾ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചത്. ഇങ്ങനെ ഒരു ചിത്രം വീണ്ടും എടുക്കുമ്പോൾ, അതിലെ ഗാനങ്ങൾ അതേപടി ഉപയോഗിച്ചത് ഒരു വലിയ കല്ലുകടിയായി മാറി. ചിത്രത്തിലെ ഗാനങ്ങളിലേക്കിലും ഒരു പുതുമ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് ശ്രമിക്കാമായിരുന്നു. 'താമസമെന്തേ വരുവാൻ' എന്ന ഗാനം ഒക്കെ ദാസേട്ടന്റെ ശബ്ദത്തിൽ ഇന്നും കേട്ട് ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഇത് അസഹനീയമായിരുന്നു. 'പൊട്ടി തകർന്ന' എന്ന ഗാനമൊക്കെ ഇതേ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. 'അനുരാഗ മധുചഷകം' എന്ന ഗാനം മാത്രമാണ്, നൃത്ത രംഗത്തിന്റെ ചിത്രീകരണത്തിന്റെ മികവുകൊണ്ട് കുറച്ചെങ്കിലും മികച്ചു നിന്നത്. ബിജിപാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്. ചില രംഗങ്ങളിൽ ആ ഒരു ഹൊറർ മൂഡ് കൊണ്ടുവരാൻ ഇവർക്കു കഴിഞ്ഞു. രണ്ടാം പകുതി വളരെ വലിച്ചു നീട്ടിക്കൊണ്ടുപോയി എന്ന് തോന്നിക്കും വിധം ആയിരുന്നു വി സാജന്റെ ചിത്രസംയോജനം. കഥയുടെ ഒഴുക്കിനു ഈ ഒരു ലാഗ് ആവശ്യമായിരുന്നെങ്കിൽ കൂടി, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് അതിനെ മോശമാക്കി. </p><p>പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ച് തുടങ്ങിയ ഈ പ്രോജക്ട്, പിന്നീട് കൊറോണ കാരണം നീണ്ടു പോവുകയും, ആസിഫ് അലിയെ നായകനാക്കാൻ വിചാരിച്ച് ഒടുവിൽ ടോവിനോയെ നായകനാക്കി ചിത്രം തുടങ്ങുകയായിരുന്നു. </p><p><br /></p><p>ഭാർഗ്ഗവീനിലയത്തെ അതേപടി എടുത്തു വെക്കാനായിരുന്നെങ്കിൽ ആഷിഖ് അബു അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയാക്കികൊണ്ടായിരിക്കും ഓരോ പ്രേക്ഷകരും ഈ ചിത്രം കണ്ടിറങ്ങുന്നത്. ഒരു ക്ലാസിക്കിനെ ഇന്നത്തെ തലമുറയിലെ യുവാക്കളിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോൾ, വെറും സാങ്കേതികമികവുകൊണ്ടു മാത്രം അത് സാധ്യമാവില്ലെന്നും, അങ്ങനെ ഒരു പ്രോജക്ട് വിജയിക്കണമെകിൽ ആദ്യത്തേതിനേക്കാൾ പ്രഗത്ഭരായ അഭിനേതാക്കളും, ആ ചിത്രം സംവിധാനം ചെയ്ത മഹാന്മാരെക്കാൾ വലിയ ഭാവനാപരമായ ഉൾക്കാഴ്ച ഉള്ള ആരെങ്കിലും ആയിരിക്കണം പുതിയത് ചെയേണ്ടിയിരുന്നത് എന്നുമുള്ള കാര്യങ്ങൾ ഇതിന്റെ പിന്നണി പ്രവർത്തകർ ചിന്തിക്കാതെ പോയി. ഗാനങ്ങൾ പോലും പുതിയത് ചെയ്യാതെ പഴയത് ഉപയോഗിച്ചത് വളരെ പ്രകടമായ ഒരു തെളിവാണ്. അതും 'ഭാർഗവീനിലയം' എന്ന ചിത്രം ഇന്നും അതെ പ്രൗഢിയോടെ, അതെ സിനിമാ അനുഭവം പ്രേക്ഷകന് സമ്മാനിക്കുമ്പോഴും, ഇങ്ങനെ ഒന്ന് വേണ്ടിയിരുന്നില്ല. ഒരുപാട് പുതുമ പ്രതീക്ഷിച്ച്, വളരെ പ്രതീക്ഷയോടെ ഈ ചിത്രത്തെ സമീപിച്ച ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഒരുപാട് നിരാശപ്പെടുത്തി 'നീലവെളിച്ചം'. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്. </p><br /><p></p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-10214013110850194902021-05-04T20:31:00.002+05:302021-05-04T20:31:28.703+05:30സുൽത്താൻ (തമിഴ്)<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">തമ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിന് തമിഴ് തെലുങ്ക് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും പിന്നീട് ഇന്നലെ ഹോട്ട്സ്റ്റാർ ഡിസ്നി പ്ലസിലൂടെ ഒൺലൈൻ ആയി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.</div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">കൈതി എന്ന വമ്പൻ ഹിറ്റിനു ശേഷമുള്ള ആക്ഷൻ ചിത്രമായതിനാൽ തന്നെ നല്ല പ്രതീക്ഷയോടെ കാർത്തിയുടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. 2016 ൽ ഇറങ്ങിയ റെമോ എന്ന ചിത്രത്തിന് ശേഷം ഭാഗിയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് സുൽത്താൻ. എസ് ആർ പ്രകാശ് ബാബു നിർമിച്ച ഈ ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. </div><div dir="auto" style="font-family: inherit;"><br /></div><div dir="auto" style="font-family: inherit;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgub0D-SLnJd2nliTtWsOL2CVt8qjlO1dlsawWfYIWR3-zEZVIFCf_brPSUfZnXtNY061W4k_XPiqmnzNr4MHgvnmz7axfgn37G7cNMfuGG7IT83w5FqR51WyDSGFME_ZtrI2VrAwwP2GaZ/" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="500" data-original-width="1150" height="278" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgub0D-SLnJd2nliTtWsOL2CVt8qjlO1dlsawWfYIWR3-zEZVIFCf_brPSUfZnXtNY061W4k_XPiqmnzNr4MHgvnmz7axfgn37G7cNMfuGG7IT83w5FqR51WyDSGFME_ZtrI2VrAwwP2GaZ/w640-h278/image.png" width="640" /></a></div><br /><br /></div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">രാശ്മിക മന്ദനാ കാർത്തിയുടെ നായികയായി തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവരെ കൂടാതെ ലാൽ, നെപ്പോളിയൻ, അഭിരാമി, പൊൻവണ്ണൻ, യോഗി ബാബു, ഹരീഷ് പേരാടി, എം എസ് ഭാസ്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">2017 ൽ ആണ് കാർത്തി ഈ ചിത്രത്തിൽ സൈൻ ചെയ്യുന്നത്. 2019 ൽ രാശ്മിക ചിത്രത്തോടൊപ്പം ചേരുകയും പക്ഷെ അബദ്ധത്തിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വലിയ തലവേദന തന്നെ സൃഷ്ടിച്ചു. ഇതേ പേരിൽ രജനികാന്തിനെ നായകനാക്കി ഒരു അനിമേഷൻ ചിത്രം പിന്നണിയിൽ ഒരുങ്ങുന്നതായിരുന്നു കാരണം. പിന്നീട് രാശ്മിക ക്ഷമാപണം നടത്തുകയും കാർത്തിയും സംഘവും സുൽത്താൻ എന്ന ടൈറ്റിൽ ഐശ്വര്യ രജനികാന്തിന്റെ പക്കൽ നിന്നും വാങ്ങിക്കുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">2019 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച സുൽത്താൻ ജൂണിൽ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു. സെപ്റ്റംബറിൽ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കവേ ഈ ചിത്രം ടിപ്പു സുൽത്താന്റെ കഥയാണെന്ന് തെറ്റിദ്ധരിച്ച ഹിന്ദു മുന്നണി കക്ഷിയുടെ പ്രവർത്തകർ വന്നു സെറ്റ് ആക്രമിച്ചു. ഡ്രീം വാരിയർ പിക്ചേഴ്സ് നടത്തിയ പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ കഥാപശ്ചാത്തലം വെളിപ്പെടുത്തിയ ശേഷം ആണ് ചിത്രീകരണം തുടരാൻ അനുവാദം ലഭിച്ചത്. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">പിന്നീട് കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം മുടങ്ങുകയും, 2020 സെപ്റ്റംബർ തൊട്ട് പുനരാരംഭിക്കുകയും ചെയ്തു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">മികച്ച കാസ്റ്റിംഗ് കൊണ്ടും, പിന്നണിപ്രവർത്തകരെ കൊണ്ടും നിറഞ്ഞ ചിത്രം വളരെ പ്രതീക്ഷയോടെയാണ് റീലിസ് ചെയ്തത്. </div><div dir="auto" style="font-family: inherit;">ഒരു മാസ്സ് ആക്ഷൻ സിനിമ എന്ന നിലയിൽ ചിത്രം തൃപ്തിപ്പെടുത്തി എന്ന് പറയാം. തമിഴ് സിനിമകളിൽ ഏറെ കാലമായി കണ്ടുവരുന്ന ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലും എടുത്തിരിക്കുന്നത്. അതിനാൽ തന്നെ പ്രമേയത്തിലും അവതരണത്തിലും വലിയ വ്യത്യസ്തതയൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. എനിക്കും വലിയ മടുപ്പില്ലാതെ ഒരു തവണ കണ്ടിരിക്കാം കാർത്തിയുടെ സുൽത്താൻ.</div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">മദ്രാസിലെ പേര് കേട്ട ഒരു ഗുണ്ടാനേതാവാണ് സേതുപതി (നെപ്പോളിയൻ). നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളിലും സേതുപതിയുടെ അനുയായികൾ തന്നെയാണ് മുന്നിൽ. അതിനാൽ ഇവരെ എല്ലാം പോലീസ് നോട്ടമിട്ടു വെച്ചിരിക്കുകയാണ്. സേതുപതിയുടെ ഭാര്യാസഹോദരനായ മൻസൂർ(ലാൽ) ആണ് ഇതിൽ ഏറ്റവും വിശ്വസ്തൻ. സേതുപതിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഇവരുടെ ഗുണ്ടായിസവും, കൊല്ലും കൊലയും ഒന്നും അറിയിക്കരുതെന്ന് ഭാര്യ അന്നലക്ഷ്മി (അഭിരാമി) പറയുന്നുണ്ടെങ്കിലും, സേതുപതി അതിനെ കാര്യമാക്കി എടുക്കുന്നില്ല. അന്നേ ദിവസം സേതുപതിയെ ആക്രമിക്കാൻ ഗുണ്ടകൾ വീട്ടിൽ വരുന്നു. അതിനിടയിൽ ഭാര്യ തന്റെ കുഞ്ഞിന് ജന്മം നൽകുകയും, പക്ഷെ ഭാര്യ മരിക്കുകയും ചെയുന്നു. ഇതിൽ മനം നൊന്ത് സേതുപതി, തന്റെ മകനെ ഭാര്യ പറഞ്ഞ പോലെ വളർത്താൻ തീരുമാനിക്കുന്നു. മൻസൂർ ആ കുഞ്ഞിന് സുൽത്താൻ എന്ന് പേര് നൽകുകയും ചെയുന്നു (വിക്രം എന്നാണ് യഥാർത്ഥ പേരെന്ന് പിന്നീട് പറയുന്നുണ്ട്). </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">സുൽത്താൻ അങ്ങനെ ഗുണ്ടകളുടെ ഇടയിൽ, അവരുടെ ദുഷ്പ്രവർത്തികൾ ഒന്നും അറിയാതെ തന്നെ എല്ലാവരെയും തന്റെ സഹോദരങ്ങളെ പോലെ കണ്ടു വളരുന്നു. ഗുസ്തിയിൽ എല്ലാം പ്രാവീണ്യം നേടുന്നതെല്ലാം ഇതിനിടയിൽ കാണിക്കുന്നുണ്ട്. ശേഷം ഇന്നത്തെ കാലഘട്ടം ആണ് കാണിക്കുന്നത്. സുൽത്താന്റെ (കാർത്തി) മുംബൈയിൽ നിന്നുള്ള വരവിനായി ഒരുങ്ങുന്നതും, ഇതിനിടയിൽ ഒരു തങ്ങളുടെ ഗ്രാമത്തെ നശിപ്പിക്കാൻ വന്ന ജയശീലൻ എന്ന ഗുണ്ടയിൽ നിന്നും, തങ്ങളെ രക്ഷിക്കണം എന്ന അഭ്യർത്ഥനയുമായി ഗ്രാമത്തലവൻ (പൊൻവണ്ണൻ) സേതുപതിയെ വന്നു കാണുന്നതും കാണിക്കുന്നുണ്ട്. ഈ ഒരു ആവശ്യം സേതുപതി ഏറ്റെടുക്കുന്നു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">സുൽത്താന്റെ വരവിനു ശേഷം ഒരു ദിവസം തന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു ആക്രമണം നടക്കുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുന്നു. ഇതിനെ തുടർന്ന് അച്ഛനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുൽത്താൻ ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ നാട് വിട്ട് പോവും എന്ന് പറയുന്നു. പിറ്റേന്ന് സേതുപതി മരണപ്പെടുന്നു. നേരത്തെ ഉണ്ടായ ആക്രമണം പോലീസ് പദ്ധതിയിട്ട് ചെയ്തതാണെന്ന് അറിയുന്ന സുൽത്താൻ, പോലീസ് കമ്മീഷണറെ ( ഹരീഷ് പേരാടി) പോയി കാണുന്നു. സേതുപതിയുടെ ഗുണ്ടകളെ എല്ലാം എൻകൗണ്ടർ ചെയ്യാനാണ് തന്നെ പ്ലാൻ എന്നും, ഇനി ഒരു പെറ്റി കേസ് എങ്കിലും ഉണ്ടായാൽ എല്ലാവരെയും അവസാനിപ്പിക്കും എന്നും, കമ്മീഷണർ പറയുന്നു. എന്നാൽ, ഇവരെല്ലാം എന്റെ സഹോദരങ്ങൾ ആണെന്നും, എല്ലാവരെയും ഞാൻ നന്നാക്കികൊള്ളം എന്നും പറയുന്ന വിക്രത്തിന് കമ്മീഷണർ ആറു മാസം സമയം നൽകുന്നു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">ഇവരുടെ കയ്യിൽ നിന്നും ഇനിയും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഓട്ട ലോറി (യോഗി ബാബു) യുടെ നാട്ടിലേക്ക് പോകുന്നത് മുതലാണ് ചിത്രത്തിന്റെ പ്രധാന കഥ ആരംഭിക്കുന്നത്. ഇവിടെ വെച്ച് ഗ്രാമത്തിലെ രുക്മണി എന്ന പെൺകുട്ടിയോട് വിക്രത്തിന് ഇഷ്ടം തോന്നുകയും, ഇവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ എന്ന വ്യാജേന, എല്ലാവരെയും കൂട്ടി അവിടെ താമസമാക്കുകയും ചെയുന്നു. ആ ഗ്രാമത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും, അതെ തുടർന്ന് സുൽത്താൻ എന്ന വിക്രത്തിന് നേരിടുന്ന പ്രശ്നങ്ങളും ആണ് പിന്നീടങ്ങോട്ട് ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">വളരെ പെട്ടെന്ന് തന്നെ കഥ പറഞ്ഞു പോകുന്നുണ്ട് ചിത്രത്തിന്റെ ആദ്യ പകുതി. തുടക്കത്തിലേ രണ്ടു ഗാനരംഗങ്ങളും, തമാശകളും, സംഘട്ടനരങ്ങളും എല്ലാം തന്നെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ഒരു വേഗതയിൽ തന്നെയാണ് ഗ്രാമത്തിലെ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മരുഭൂമിപോലെ വറ്റിവരണ്ടു കിടക്കുന്ന ഗ്രാമം എന്ന രീതിയിൽ കളറിങ്ങും, ഛായാഗ്രഹണവും നന്നായി ചെയ്തിട്ടുണ്ട്. നായികയെ കണ്ടുമുട്ടുന്ന രംഗങ്ങളും തുടർന്നുള്ള ഗാനരംഗങ്ങളും നല്ല ഒഴുക്കോടെ പോവുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ, വളരെ പതുക്കെയാണ് ചിത്രം നീങ്ങുന്നത്. ഇടയ്ക്കൊക്കെ നന്നായി പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടുണ്ട്. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">ഒട്ടും അപ്രതീക്ഷിതമല്ലാതെ, പ്രേക്ഷകർ ചിന്തിക്കുന്നതുപോലെ തന്നെയാണ് ചിത്രത്തിന്റെ കഥാഗതി. ഈ അടുത്തിറങ്ങിയ ഭൂമി എന്ന ചിത്രത്തിനോട് സാമ്യത തോന്നുന്ന ഒരു കഥ ഇവിടെയും പറഞ്ഞു പോവുന്നുണ്ട്. പാവപെട്ട കർഷകർ, അവരുടെ ഭൂമി, അത് കൈക്കലാക്കാൻ വരുന്ന ഒരു കോർപ്പറേറ്റ് ഭീമൻ, കോടികളുടെ കരാർ ഇങ്ങനെതുടങ്ങി നമ്മൾ വിയറ്റ്നാം കോളനിയിലും, അവതാറിലും ഒക്കെ കണ്ട കഥാഗതി തന്നെയാണ് ഇവിടെയും. കൊല്ലും കൊലയും മാത്രം പരിചയമുള്ള ഗുണ്ടകളെ, മാനുഷിക പരിഗണന കാണിച്ച് അവരെ നല്ല ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നായകൻ എന്ന രീതിയിൽ ഒരു വ്യത്യസ്തത മാത്രമാണ് ചിത്രത്തിന്റെ സവിശേഷത. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">സുൽത്താൻ ആയി കാർത്തിയുടെ പ്രകടനം മികച്ചതായിരുന്നു. ഹീറോയിസം കാണിക്കുന്ന നായകൻ എന്നതിനേക്കാളും, ഗുണ്ടകളെ തന്റെ ചേട്ടന്മാരെ പോലെ കണ്ട് അവരെ നല്ല വഴിക്ക് നയിക്കാൻ ശ്രമിക്കുന്ന നായകൻ എന്ന നിലയ്ക്ക് കഥാപാത്രത്തിന് മറ്റൊരു തലം സൃഷ്ടിക്കാൻ കഴിഞ്ഞു. വൈകാരിക മുഹൂർത്തങ്ങളെല്ലാം നന്നായി ചെയ്തിട്ടുണ്ട്. തുടക്കത്തിൽ നെപ്പോളിയനും, പിന്നീടങ്ങോട്ട് ലാലും കാർത്തിയോട് ഒപ്പം നിൽക്കുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. രശ്മികയ്ക്ക് നല്ല വേഷമായിരുന്നെങ്കിലും, തുടക്കത്തിലേ ആ ഒരു സ്ക്രീൻ ടൈം പിന്നീടങ്ങോട്ട് കിട്ടിയില്ല. യോഗി ബാബു ആദ്യ പകുതിയിൽ തമാശ രംഗങ്ങളിലെല്ലാം മികച്ചു നിന്നെങ്കിലും, രണ്ടാം പകുതിയിൽ ഒന്ന് രണ്ടു സീനുകളിൽ ഒതുങ്ങിപോയി. ബാക്കി ഏല്ലാവർക്കും ചെറിയ റോളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">ധാരാളപ്രഭു എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ വിവേക് മാർട്ടിൻ ആണ് ഈ ചിത്രത്തിലും സംഗീത സംവിധാനം നിർവഹിച്ചത്. അങ്ങനെ മനസ്സിൽ താങ്ങി നിൽക്കുന്ന ഗാനങ്ങളൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. കാർത്തിയുടെ ഇൻട്രോ സോങ് തരക്കേടില്ല എന്ന് തോന്നി. യുവാൻ ശങ്കർ രാജയാണ് പശ്ചാത്തലസംഗീതം നിർവഹിച്ചത്. ചിത്രത്തെ കുറച്ചെങ്കിലും എൻഗേജിങ് ആക്കിയത് ഇതാണെന്ന് പറയാം. യുദ്ധം സെയ്, തീരാൻ, കൈതി, മാസ്റ്റർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് ശേഷം സത്യൻ സൂര്യൻ സുൽത്താന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മികച്ച വിഷ്വൽസ് തന്നെയായിരുന്നു ചിത്രത്തിൽ ഉടനീളം. രാത്രിയിലെ സംഘട്ടന രംഗങ്ങളും, ക്ലൈമാക്സ് രംഗങ്ങളും മികച്ച കാഴ്ചകളാണ് സമ്മാനിച്ചത്. മെർസൽ, കനാ, ബിജിൽ, ഭൂമി എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ എഡിറ്റർ റൂബൻ ആണ് ഈ ചിത്രത്തിന്റെയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആദ്യ പകുതിയിലെ ചടുലത രണ്ടാം പകുതിയിൽ ഇല്ലാതിരുന്നത് എഡിറ്റിംഗിലെ പാളിച്ചയായി തോന്നി. </div></div><div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="background-color: white; color: #050505; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 15px; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;">സ്ഥിരം ഫോർമുല തന്നെയാണ് ചിത്രത്തിന്റെ ആദ്യത്തെ നെഗറ്റീവ്. ഇനി എന്ത് സംഭവിക്കും എന്ന് ഏതൊരു പ്രേക്ഷകനും ഊഹിക്കാവുന്ന തരത്തിലുള്ള തിരക്കഥ, ഒട്ടും പുതുമയില്ലാത്ത കേട്ടുപകഴിയ ഈണങ്ങൾ സമ്മാനിച്ച ഗാനങ്ങൾ എന്നിവ മറ്റു പോരായ്മകളാണ്. സംവിധാകയൻ പറയാൻ ശ്രമിച്ച പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിന് സാധിച്ചില്ല എന്ന് വേണം കരുതാൻ. എങ്കിലും ഒരു തവണ കാണാൻ ഉള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്. ഭൂമിയോട് സാധൃശ്യമുള്ള കഥയാണെങ്കിലും അതിനേക്കാളും എത്രയോ മുകളിൽ തന്നെയാണ് സുൽത്താൻ. ചിത്രം ഡിസ്നി ഹോട്സ്റ്റാറിലൂടെ ഓൺലൈൻ ആയി കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു. </div></div><p><a class="oajrlxb2 g5ia77u1 qu0x051f esr5mh6w e9989ue4 r7d6kgcz rq0escxv nhd2j8a9 nc684nl6 p7hjln8o kvgmc6g5 cxmmr5t8 oygrvhab hcukyx3x jb3vyjys rz4wbd8a qt6c0cv9 a8nywdso i1ao9s8h esuyzwwr f1sip0of lzcic4wl py34i1dx gpro0wi8" href="https://l.facebook.com/l.php?u=https%3A%2F%2Fwww.hotstar.com%2F1260060296%3Ffbclid%3DIwAR1T-d8ILPJInqvBa_8cqDrA3XXcMjcyTTHoZSJQtgRtW8w1Hgu-99-Wt1A&h=AT12ibtdCibABsbQx0583c8zy7VJXkQWUxxxl0ZXDhzXsR48jpiaNtGyZkoVUgCy4HVCzeoiOJcmnqSpodhe3nJsjQcP5IHhhxIzhEW84bu5b3EW9TBgFYd7qfQ1oBkT-QrqCcsjjsd1yIGU0rQqNIo&__tn__=-UK-R&c[0]=AT2GFMXE2X_rRbCBfF9xEUKNPei8NzCfWyVn_qWWDDGQBs5pfHl39l99gUR9-u3Dy5rp6FYRoTrj2E-3ZRensnmLv_lmAHe48Z8Qtwt3kYFafwis54UE9yH2H6zxBHUU6RzsZHU4k4nsCf-jMOQoa5tKsmW74Jc0pWCFny3ePb6n6sqXdtVzwfnM-vUnCShAi3BPy7c" rel="nofollow noopener" role="link" style="-webkit-tap-highlight-color: transparent; border-color: initial; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline; font-family: inherit; font-size: 15px; list-style: none; margin: 0px; outline: none; padding: 0px; text-align: inherit; text-decoration-line: none; touch-action: manipulation; white-space: pre-wrap;" tabindex="0" target="_blank">https://www.hotstar.com/1260060296</a> </p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-16270284090087757512020-08-16T15:58:00.000+05:302020-08-16T15:58:05.544+05:30ഗുഞ്ചൻ സക്സേന : ദി കാർഗിൽ ഗേൾ <p> ഇന്ത്യൻ എയർ ഫോർസിലെ ആദ്യ വനിതയായ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ബയോപിക് ചിത്രമാണ് ഗുഞ്ചൻ സക്സേന : ദി കാർഗിൽ ഗേൾ. ചിത്രം ഓഗസ്റ്റ് 12 ന് നെറ്ഫ്ലിസ് വഴി റിലീസ് ചെയ്തു. 1996 ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടി 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതയായ ഗുഞ്ചൻ നേരിട്ട ലിംഗവിവേചനവും പൈലറ്റ് ആവാൻ കൊതിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവും, സ്വപ്നസാക്ഷാത്കാരവുമാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ജീവചരിത്രസംബന്ധിയായ സിനിമ എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്ന, പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഗുഞ്ചൻ സക്സേന. </p><p><br /></p><p>കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹീറോ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം ശരൺ ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. യെ ജവാനി ഹേ ദിവാനിയുടെ സഹസംവിധായകനായിരുന്ന ശരൺ ശർമയും നിഖിൽ മേഹോത്രയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഗുഞ്ചൻ സക്സേനയായി വേഷമിടുന്ന ഈ ചിത്രത്തിൽ, പങ്കജ് ത്രിപാഠിയും, അംഗദ് ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. </p><p><br /></p><p>ഒരു കാർഗിൽ യുദ്ധത്തിന്റെ രംഗത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പരിക്കേറ്റ പട്ടാളക്കാരെ രക്ഷിക്കാൻ ഗുഞ്ചൻ (ജാൻവി കപൂർ) ഹെലികോപ്റ്ററിനടുത്തേക്ക് നീങ്ങുന്നതാണ് കാണിക്കുന്നത്. പിന്നീട് ഗുഞ്ചന്റെ ചെറുപ്പകാലം ആണ് കാണിക്കുന്നത്. വിമാനത്തിൽ യാത്ര ചെയുമ്പോൾ, പുറംകാഴ്ചകൾ കാണാൻ ചേട്ടൻ സമ്മതിക്കാത്തതിനെ തുടർന്ന് അതിലെ എയർ ഹോസ്റ്റസ് ഗുഞ്ചനെ കൊണ്ടുപോയി കോക്ക്പിറ്റിൽ കൊണ്ടുപോയി കാഴ്ചകൾ കാണിച്ചു കൊടുക്കുകയും ചെയുന്നു. ശേഷം ചെറുപ്പത്തിൽ തന്നെ, ഒരു പൈലറ്റ് ആവാൻ അവൾ സ്വപ്നം കാണുകയും ചെയ്യുന്നു. പത്താം ക്ളാസിൽ നല്ല മാർക്ക് വാങ്ങിയ ഗുഞ്ചൻ പൈലറ്റ് ആവണം എന്ന ആഗ്രഹം വീട്ടിൽ അറിയിക്കുന്നു. എന്നാൽ അമ്മയും പട്ടാളക്കാരനായ ചേട്ടൻ അൻഷുമാനും (അംഗദ് ബേദി) ഇതിനെ എതിർക്കുന്നു. ഒരു പെൺകുട്ടിക്ക് ഒരിക്കലും ഒരു പൈലറ്റ് ആവാൻ കഴിയില്ല എന്ന് തന്റെ ചേട്ടൻ പറയുമ്പോഴും, ഗുഞ്ചനെ പട്ടാളക്കാരനായ അച്ഛൻ അനൂപ് സക്സേന (പങ്കജ് ത്രിപാഠി) പിന്തുണയ്ക്കുന്നു. എന്നാൽ പൈലറ്റ് ആവാൻ കോളേജ് വിദ്യാഭ്യാസം വേണം എന്നുള്ളതിനാൽ തന്നെ കുറെ വർഷം കൂടെ ഗുഞ്ചന് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പൈലറ്റ് പഠനത്തിന് വലിയ തുക വേണ്ടിവരുന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയും, ഗുഞ്ചൻ ആകെ വിഷമിക്കുകയും ചെയുന്നു. പിന്നീട് പത്രത്തിൽ വന്ന ഒരു പരസ്യം ഗുഞ്ചന്റെ ആഗ്രഹത്തെ വീണ്ടും ഉണർത്തി. ഇന്ത്യൻ എയർ ഫോഴ്സിലേക്ക് ആദ്യമായി വനിതകളെ ക്ഷണിക്കുന്നു എന്നതായിരുന്നു ആ പരസ്യം. അച്ഛന്റെ പൂർണ്ണ പിന്തുണയോടെ അമ്മയുടെ സമ്മതം വാങ്ങിച്ച് എയർ ഫോഴ്സിലേക്കുള്ള പരീക്ഷ എഴുതുന്നു. പിന്നീട് മെഡിക്കൽ ടെസ്റ്റിന് പോകുന്നു. എന്നാൽ ആദ്യത്തെ മെഡികളിൽ തന്നെ ഗുഞ്ചൻ പരാജയപ്പെടുന്നു. വീണ്ടും എയർ ഫോഴ്സിലേക്ക് കയറിപ്പറ്റാൻ ഗുഞ്ചൻ നടത്തുന്ന ശ്രമങ്ങളും, നേരിടുന്ന പ്രശ്നങ്ങളും ഒക്കെയായി ചിത്രം മുന്നോട്ട് പോകുന്നു. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ, ഗുഞ്ചനിലേക്ക് ഓരോ പ്രേക്ഷകനും കൂടുതൽ അടുക്കുന്നു. മികച്ച ഒരുപിടി നല്ല മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നുണ്ട് ഈ ചിത്രം.</p><p><br /></p><p>ഓരോ പെൺകുട്ടികളുടെയും സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കണമെങ്കിൽ, അവിടെ വീട്ടുകാരുടെ പൂർണപിന്തുണ വേണം എന്ന ഒരു വലിയ സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറഞ്ഞു തരുന്നത്. ഇതിലെ അച്ഛനായി വന്ന കഥാപാത്രം, വളരെ ഗൗരവമായി തന്നെ ഗുഞ്ചന്റെ സ്വപ്നങ്ങളോടും അത് കൈവരിക്കാൻ ഉണ്ടാവുന്ന പ്രശ്നങ്ങളോടും സമീപിക്കുകയും, മകളുടെ സ്വപ്നങ്ങൾ തന്റെയും സ്വപ്നങ്ങളാണെന്ന് ചിന്തിക്കുകയും ചെയ്യുന്നു. അച്ഛൻ മകൾ ബന്ധത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ആദ്യപകുതി പൂർണ്ണമായും മുന്നോട്ട് പോകുന്നത്. ഇവരുടെ സംഭാഷങ്ങൾ ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ് വശം ആണ്. പല ഘട്ടങ്ങളിലും മകൾ തളരുമ്പോഴും ഇത്തരം സംഭാഷണങ്ങൾ മകളെ പൂർവ്വാധികം ശക്തിയോടെ വീണ്ടും ആ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കാൻ കെല്പുള്ളവളാക്കുന്നുണ്ട്. ഇങ്ങനെ ഒരു അച്ഛൻ ഉണ്ടായിരുന്നെങ്കിൽ, എന്ന് ജീവിതത്തിൽ തന്റെ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ഓരോ പെൺകുട്ടിയും ചിലപ്പോൾ ആഗ്രഹിച്ചു പോകും. മകളെ തളർത്തുന്ന ഒരു വാക്ക് പോലും പറയാതെ, ആ ആഗ്രഹത്തിലേക്ക് കൈപിടിച്ചു ഉയർത്തുകയാണ് അനൂപ് സക്സേന എന്ന കഥാപാത്രം ചെയ്തത്. അതിനാൽ തന്നെ ഇതിലെ അച്ഛൻ കഥാപാത്രത്തിന് ഒരു വലിയ സല്യൂട്ട്. </p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2GexrVFW1OlL9jlxvg8jhHRssWxYt-6M8dXQVOlqUNR37ixS4tsP9tw60Wpglnup8hHj4bhKvz0Pz6VOxnQDHY051AZMyDNOvC3jACxxhDfv4lPmy8L6UZ6L4wVXKMql_v9E98zDBi8_r/s660/2020_6%2524largeimg_1654262924.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="660" data-original-width="660" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2GexrVFW1OlL9jlxvg8jhHRssWxYt-6M8dXQVOlqUNR37ixS4tsP9tw60Wpglnup8hHj4bhKvz0Pz6VOxnQDHY051AZMyDNOvC3jACxxhDfv4lPmy8L6UZ6L4wVXKMql_v9E98zDBi8_r/s640/2020_6%2524largeimg_1654262924.jpeg" /></a></div><p><br /></p><p>ഗുഞ്ചൻ സക്സേനയായി വേഷമിട്ട ജാൻവി കപൂർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെയും, വ്യത്യസ്തയാർന്ന ഒരുപാട് സന്ദർഭങ്ങളിലൂടെയും കടന്നു പോവുന്ന കഥാപാത്രമാണ് ഗുഞ്ചൻ. വളരെ ഗൗരവമായി തന്നെ ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയും, ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗ വിവേചനം നേരിടുന്നതും, തുടർന്ന് സീനിയർ ഓഫീസറോട് പ്രതികരിക്കുന്നതുമെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. നെപോട്ടിസത്തിന്റെ പേര് പറഞ്ഞുകൊണ്ട് ജാൻവിയുടെ ഈ ചിത്രത്തിലെ പ്രകടനത്തെ താഴ്ത്തികെട്ടുന്ന ഒരു പ്രവണത പൊതുവെ കാണുന്നുണ്ട്. പക്ഷെ ഈ വിവാദങ്ങൾ ഒകെ വെറുതെ ആണെന്ന് ചിത്രം കാണുന്നവർക്ക് മനസിലാവും. ധടക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, ആദ്യ ചിത്രത്തിൽ തന്നെ മികച്ച അരങ്ങേറ്റ നടിക്കുള്ള അവാർഡും നേടിയ ജാൻവിയുടെ മൂന്നാമത്തെ ചിത്രമാണ് ഗുഞ്ചൻ: ദി കാർഗിൽ ഗേൾ. ഗോസ്റ്റ് സ്റ്റോറീസ് എന്ന നെറ്ഫ്ലിസ് ചിത്രത്തിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. ഈ ഒരു ചെറിയ അഭിനയപരിചയം വെച്ചു നോക്കുമ്പോൾ ജാൻവിയുടെ കരിയറിലെ വലിയ ഒരു ചിത്രം തന്നെയാവും ഇത്. </p><p><br /></p><p>ജാൻവിയോളം തന്നെ പ്രാധാന്യമുള്ള അച്ഛൻ കഥാപാത്രമായി പങ്കജ് ത്രിപാഠിയും തകർത്തു. വളരെ അനായാസമായി ചെയ്തപോലെ തോന്നി. എന്തോ ഒരു ഇഷ്ടം തോന്നും ഈ കഥാപാത്രത്തോട്. ചേട്ടൻ ആയി വന്ന അംഗദ് ബേദിയും നന്നായി തന്നെ തന്റെ റോൾ ചെയ്തു. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ഈ കഥാപാത്രത്തിന് കുറച്ചുകൂടെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഗുഞ്ചന്റെ കുടുംബബന്ധങ്ങളെ കാണിക്കാൻ ഇത് സഹായകമാവുന്നുണ്ട്. </p><p><br /></p><p>എഴുത്തും സംവിധാനവും നന്നായിതന്നെ ശരൺ ശർമ്മ ചെയ്തു. എവിടെയും ബോറടിപ്പിച്ചില്ല. അച്ഛൻ-മകൾ ബന്ധം ഒക്കെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. മനുഷ് നന്ദന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു. സംഗീതം മാത്രം അത്ര മികച്ചു നിന്നില്ല എന്ന പറയാം. ഗാനങ്ങൾ ഒന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. 1999 ലെ ഒരു പ്രതീതി കൊണ്ടുവരാൻ കലാസംവിധാനത്തിൽ ശ്രദ്ധിച്ചിട്ടുള്ളതായി തോന്നി. </p><p><br /></p><p>മലയാളത്തിൽ ഇതേപോലത്തെ ഒരു പ്രമേയം ചർച്ച ചെയ്ത ചിത്രമായിരുന്നു ഉയരെ. പക്ഷെ ഉയരെയിൽ ഞാൻ പ്രതീക്ഷിച്ച പര്യവസാനം പക്ഷെ ഈ ചിത്രത്തിലൂടെ എനിക്ക് ലഭിക്കാൻ കഴിഞ്ഞു. ഉയരെയിൽ ഇടയ്ക്കെപ്പോഴോ ഗതിമാറി ചാലിച്ച ഒരു തിരക്കഥ അതിന്റെ അവസാനത്തോടടുക്കുമ്പോൾ, സുഗമല്ലാത്ത ഒരു ക്ലൈമാക്സ് ആയിപോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഇവിടെ പ്രമേയത്തിൽ അധിഷ്ഠിതമായി കൂടുതൽ ഏച്ചുകൂട്ടലുകളില്ലാതെ തന്നെ രണ്ടു മണിക്കൂറിൽ കുറവ് സമയം കൊണ്ട് മികച്ച ഒരു അനുഭവം സമ്മാനിക്കുന്നുണ്ട്. </p><p><br /></p><p>നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിനു ഒരു വിരാമം ആയി കാണാം ഗുഞ്ചൻ സക്സേന : ദി കാർഗിൽ ഗേൾ എന്ന ചിത്രം. ഒരു ബയോപിക് എന്നതിലുപരി, പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നത് ആവിഷ്കരിച്ചിരിക്കുന്ന ചുരുക്കം ചില സിനിമകളിൽ മികച്ചു നിൽക്കുന്ന ഒരു ചിത്രമായി ഇതിനെ കാണാം. ഓൺലൈൻ പ്ലാറ്റഫോമായ നെറ്ഫ്ലിക്സിലൂടെ ഈ ചിത്രം കാണാം. </p><p><br /></p><p><br /></p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-66794975385814314822020-07-03T22:30:00.002+05:302020-07-03T22:30:57.515+05:30സൂഫിയും സുജാതയും റിവ്യൂ<p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 0px 0px 6px;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitYzPkMQINRkh3UVR1v3gfBd0Z-Tbi2Fb9xVZ4fDgU17zAqP8MKt4JnX9ltLFIJZsDaay4qwJMBpM8LtcSW5KbAqNByzOqpmY_N7y8S60t6fRPiEUqbh4T0jOkJrX1p2Li4cc9pMReUj1Y/s1350/96939184_3854243121284171_8433972209084530688_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1350" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitYzPkMQINRkh3UVR1v3gfBd0Z-Tbi2Fb9xVZ4fDgU17zAqP8MKt4JnX9ltLFIJZsDaay4qwJMBpM8LtcSW5KbAqNByzOqpmY_N7y8S60t6fRPiEUqbh4T0jOkJrX1p2Li4cc9pMReUj1Y/s320/96939184_3854243121284171_8433972209084530688_o.jpg" /></a></div>മലയാള സിനിമയിലെ ആദ്യത്തെ OTT റിലീസ് വഴി ചരിത്രം കുറിച്ചിരിക്കുകയാണ് 'സൂഫിയും സുജാതയും'. ആമസോൺ പ്രൈമിൽ ഇന്ന് ചിത്രം റിലീസ് ആയി. ഇന്നലെ രാത്രി തന്നെ പ്രൈം വീഡിയോ സിനിമ അപ്ലോഡ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യരുതെന്ന എതിർപ്പിനെ വകവെച്ചാണ് വിജയ് ബാബുവിന്റെ ഉറച്ച നിലപാടിൽ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആവുന്നത്. കരി എന്ന ചിത്രത്തിന് ശേഷം നാരാണിപ്പുഴ ശ്രീകുമാർ സംവിധാനം ചെയ്ത്, ദേവ് മോഹൻ, അദിതി റാവു, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത മതക്കാരായ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന് വിഷയം. ഇവരുടെ പ്രണയം സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. പറഞ്ഞു പഴകിയ ഒരു പ്രമേയം മികച്ച ഛായാഗ്രഹണത്തിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും ചിത്രം സമ്മാനിക്കുന്നില്ല. ട്രെയ്ലറിലും പാട്ടുകളിലും കണ്ട് ഊഹിച്ച കഥ തന്നെ പ്രേക്ഷകന് സമ്മാനിക്കുമ്പോൾ അല്പം ആശ്വാസമാവുന്നത് ചിത്രത്തിന്റെ അവസാനത്തേക്കടുക്കുമ്പോൾ ഉള്ള ചില രംഗങ്ങളാണ്.<p></p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">ഒരു തൂവലിന്റെ പതിയെയുള്ള യാത്രയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അധികമാരും കടന്ന് ചെല്ലാത്ത പള്ളിയിലേക്ക് സൂഫി (ദേവ് മോഹൻ) പുലർച്ചെ വന്നു ചേരുന്നിടത്താണ് കഥ തുടങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് മരിച്ച അബൂബ് ഉസ്താദിന്റെ ശിഷ്യൻ ആണെന്ന് സ്വയം പരിചയപെടുത്തുണ്ട്. പള്ളിയിൽ നടക്കുന്ന പ്രാർത്ഥനയ്ക്കിടെ സൂഫി മരണപ്പെടുന്നു. ഇത് ദുബായിൽ ഉള്ള സുജാത ( അതിഥി റാവു ) യുടെ ഭർത്താവായ രാജീവിനെ (ജയസൂര്യ) അറിയിക്കുന്നു. തുടർന്ന് ഇവർ രണ്ടുപേരും സൂഫിയെ അവസാനമായി കാണാൻ നാട്ടിലേക്ക് യാത്ര തിരിക്കുന്നു. ഇതിനിടയിൽ കബറടക്കാൻ നിയോഗിക്കപ്പെട്ട കുമാരൻ (മണികണ്ഠൻ പട്ടാമ്പി) സൂഫിയുടെയും സുജാതയുടെയും കഥ പറയുന്നു. ഇവരുടെ പ്രണയവും, അതേത്തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമായി ചിത്രം മുന്നോട്ട് പോവുന്നു. രണ്ടാം പകുതിയിൽ ജയസൂര്യ ചെയ്ത കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് കഥ വലിയ സങ്കീർണതകളില്ലാതെ പറയുന്നുണ്ട്. ചെറിയൊരു കല്ലുകടിയോടെ ചിത്രം അവസാനിക്കുന്നു.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">പ്രകടനങ്ങളിൽ മികച്ചു നിന്നത് അദിതി റാവു തന്നെയാണ്. തുടക്കം മുതൽ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സുജാത എന്ന കേന്ദ്രകഥാപാത്രത്തിന്റെ ഭംഗി പൂർണ്ണമായും ഒപ്പിയെടുത്തിട്ടുണ്ട്. ഊമയായ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചെങ്കിലും, ചിലയിടങ്ങളിൽ സ്വല്പം അമിതാഭിനയത്തിലേക്ക് കടന്നോ എന്ന് തോന്നി. കഥാപാത്രത്തിന്റെ പ്രായത്തിനു യോജിക്കാത്തപോലെയും, ധാവണിയിൽ കുറച്ചു പ്രായം കൂടിയും തോന്നിച്ചു. സൂഫിയായി വന്ന ദേവ് മോഹൻ നല്ല പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയിൽ നിറഞ്ഞു നിന്ന ജയസൂര്യക്ക് പക്ഷെ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. കണ്ടു മറന്ന ഒരു കഥാപാത്രമായി തോന്നി. മണികണ്ഠൻ പട്ടാമ്പിക്ക് ലഭിച്ച മികച്ച ഒരു വേഷമാണ് ഈ ചിത്രത്തിലേത്.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">മലയാള സിനിമയിൽ ഒരുപാട് പറഞ്ഞ ഒരു കഥയാണ് രണ്ടു മതക്കാർ തമ്മിലുള്ള പ്രണയം. ഇത്തരം ഒരു വിഷയം വീണ്ടും സിനിമയാക്കുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്ഥത പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ നാരാണിപ്പുഴ ശ്രീകുമാർ, പല തലത്തിൽ സഞ്ചരിക്കാവുന്ന ഈ ഒരു പ്രമേയത്തെ വെറും ഒരു പ്രണയകഥ മാത്രമാക്കി ഒതുക്കിയിരിക്കുകയാണ് ചിത്രത്തിലൂടെ. അതിനാൽ തന്നെ തന്റെ രചനയെ ഒരു സിനിമ ആക്കി മാറ്റാൻ വലിയ സംവിധാനമികവൊന്നും വേണ്ടി വന്നില്ല എന്ന് പറയാം. എങ്കിലും ചിത്രത്തെ ശരാശരി മികവിലേക്ക് എത്തിക്കാൻ കുറച്ചെങ്കിലും സഹായിച്ചത് സംഗീതവും ഛായാഗ്രഹണവുമാണ്.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">സൂഫി സംഗീതവും, വാങ്ക് വിളിയും നിറഞ്ഞു നിൽക്കുന്ന പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനും, സുധീപ് പലനാടും ചേർന്നാണ്. മലയാള സിനിമയിലെ നിറസാന്നിധ്യമായ എം. ജയചന്ദ്രൻ സംഗീതം നിർവഹിച്ച ഒരുപിടി നല്ല ഗാനങ്ങളുണ്ട് ചിത്രത്തിൽ. നിത്യ പാടിയ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം മനോഹരമായിരുന്നു. ശ്രേയ ഘോഷാലിന്റെ ശബ്ദമാണെന്ന് ഇടയ്ക്ക് തോന്നിച്ചു. ഇതിലെ ഹിന്ദി വരികൾ എഴുതിയത് ഷാഫി കൊല്ലം എന്ന് കൂടെ കണ്ടപ്പോൾ പണ്ടത്തെ മാപ്പിളപ്പാട്ടുകൾ ഓർമവന്നു. ഷാഫി കൊല്ലം ഒക്കെ ഇപ്പോഴും സംഗീതരംഗത്തുണ്ടെന്ന് കണ്ടപ്പോൾ സന്തോഷം തോന്നി. ബി കെ ഹരിനാരായണനാണ് മലയാളം വരികൾ എഴുതിയത്. സുധീപ് പലനാട് സംഗീതം നിർവഹിച്ച അൽഹംദുലില്ല എന്ന ഗാനവും ചിത്രത്തിന്റെ പശ്ചാത്തലത്തിനോട് നന്നായി യോജിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വരുന്ന ഒരു ഹിന്ദി ഗാനം ചിത്രത്തിൽ വേണ്ടായിരുന്നു എന്ന് തോന്നി. ചിത്രത്തിന്റെ അതുവരെയുള്ള ഫീലിനെ തന്നെ ബാധിച്ചു.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">ആണ് മൂത്തേടത്തിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. പാലക്കാടുള്ള ഒരു കൊച്ചുഗ്രാമത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഗാനരംഗങ്ങൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ശ്രദ്ധ നേടാൻ ഛായാഗ്രഹണം വലിയ പങ്ക് വഹിച്ചു. ദീപു ജോസഫിന്റെ എഡിറ്റിംഗ് തുടക്കത്തിൽ നന്നായിരുന്നെങ്കിലും, രണ്ട് കാലഘട്ടങ്ങളിൽ കാണിക്കുന്ന രംഗങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. കളറിങ്ങും നന്നായിരുന്നു. ഒരു ഫ്രഷ്നെസ്സ് ചിത്രത്തിലുടനീളം കൊണ്ടുവരുന്നതിൽ കളറിംഗ് സ്വാധീനിച്ചിട്ടുണ്ട്.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">മലയാളത്തിലെ ആദ്യത്തെ OTT റിലീസ് എന്ന നിലയ്ക്ക് ഒരു ചരിത്രമുഹൂർത്തം സാക്ഷ്യം വഹിക്കാനെങ്കിലും ഒരു വട്ടം കാണാൻ പറ്റുന്ന ചിത്രമാണ് സൂഫിയും സുജാതയും. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തെ ഒരുവട്ടമെങ്കിലും കാണാൻ പ്രാപ്തമാക്കുന്നുമുണ്ട്. പ്രൈം വീഡിയോ വഴി ചിത്രം കാണാവുന്നതാണ്. ലിങ്ക് താഴെ നൽകുന്നു.</p><p style="background-color: white; color: #1d2129; display: inline; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px 0px;"><a data-ft="{"tn":"-U"}" data-lynx-mode="async" data-lynx-uri="https://l.facebook.com/l.php?u=https%3A%2F%2Fwww.primevideo.com%2Fdetail%2F0N90B6R6AQ8CIFIFYJWV637UEJ%2F%3Ffbclid%3DIwAR1oLw6_Gcb6k3mHEisyVgAmdcFq7ZL4ZSfkSMehs0J8ZbE3fCrjsmmpV6A&h=AT17Vyx8LWrjsM5eW1pODs1F9DH0aF8jMiWyeviLc1wpfTm6_wapCmeetcclfIWJ4p4VyZ98ziyJFuZegWeYWqYaS7kJOMw8iSrnO82_uQPwwQdvd4kcmsHrmB4v-BDakkccz_SH771HDzfFFbDkFOgDCGu1E1N7LxTeefAg-Rx99wPhlIOref99EItG6IerWTcCKEVV7i6Qzf5_qp6rxdk76r0xA7BJXP8obJflrHgUzAVHN8G3aGE4XyNG0QreSnPiPgWj2cZ9e9vvmycEDQcaypnwp5WYyy_7MM00x24ZhlzlE4Q9-96s-uE7hMIN4YSxaFaIBBh3SUJHoAkfJQ8J-j3vd6tGgsJKRB2y8puABdPVcaf1UKCM-ar70gEtjtrkvNQPbMg5bpieMaPqK7Tri0rSWiz04bjXccTPReB5jqvNoM5LkaPP4823DyFuZP8NbRxoU6tyJCbussh6TwzZ4X7lK2YScmSH_oy6EEXHY04uNf7k_01dFnI4MKfmZGza44k-yfo5A4WbrlI4KNbAMV9Trj87wxxq8C-tV8obHAguAcznLk6Pocg-74-avtB5mqzDul8kbhP28h-QAEHvTSo_mqUuLmAEBIRgNfcL4sAxehUB2B6Galtp5-aOBq7g-YY" href="https://www.primevideo.com/detail/0N90B6R6AQ8CIFIFYJWV637UEJ/?fbclid=IwAR1oLw6_Gcb6k3mHEisyVgAmdcFq7ZL4ZSfkSMehs0J8ZbE3fCrjsmmpV6A" rel="noopener nofollow" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://www.primevideo.com/deta…/0N90B6R6AQ8CIFIFYJWV637UEJ/</a></p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-20900854403692452722020-06-29T18:19:00.004+05:302020-06-29T18:21:33.258+05:30കപ്പേള - റിവ്യൂ<p style="background-color: white; color: #1d2129; font-size: 14px; margin: 0px 0px 6px;"><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhstMiF6YBF2f1SDXYgyP9XtpE6w6LAt8SiJA8WPfXYkfEe107OB3iLPy7jgKyBIQe2UrA-NyoFHS5v6piRvk2GWUVCqrgudiZHAJcrVehGCL6ASrPWGG-no1sHI_CZvdkt4f-6NdRdR-TK/s2048/Kappela_ufienOfcdgcfj.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2038" data-original-width="2048" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhstMiF6YBF2f1SDXYgyP9XtpE6w6LAt8SiJA8WPfXYkfEe107OB3iLPy7jgKyBIQe2UrA-NyoFHS5v6piRvk2GWUVCqrgudiZHAJcrVehGCL6ASrPWGG-no1sHI_CZvdkt4f-6NdRdR-TK/s320/Kappela_ufienOfcdgcfj.jpg" width="320" /></a></div><div><p style="background-color: white; color: #1d2129; font-size: 14px; margin: 0px 0px 6px;">'പാലേരിമാണിക്യത്തിൽ' തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനേതാവായി നിറഞ്ഞു നിന്ന മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രമാണ് 'കപ്പേള'. മുസ്തഫ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">വിഷ്ണു വേണു നിർമ്മിച്ചിരിക്കുന്ന കപ്പേളക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുഷീൻ ശ്യാമാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുധി കോപ്പ, തൻവി റാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">മാർച്ച് ആറിന് തിയേറ്ററിൽ ഇറങ്ങി നല്ല പ്രതികരണം ലഭിച്ച ചിത്രം ഹിറ്റ് ചാർട്ടിലേക്ക് നീങ്ങവേ ലോക്ക്ഡൗൺ തുടങ്ങുകയും തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തു. എങ്കിലും വൻ തുകയ്ക്ക് നെറ്ഫ്ലിസ് 'കപ്പേള'യുടെ ഓൺലൈൻ റൈറ്സ് വാങ്ങിക്കുകയും ജൂൺ 22 ന് റീ റിലീസ് ചെയ്യുകയും ചെയ്തു.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">ഫോണിലൂടെ പരിചയപ്പെട്ട് തുടങ്ങുന്ന പ്രണയവും അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മികച്ച ഒരു മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് മുസ്തഫ കപ്പേളയിലൂടെ. മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു കഥാതന്തുവിനെ ഏച്ചുകൂട്ടലുകളില്ലാതെ, ബോറടിപ്പിക്കാതെ തന്നെ പറഞ്ഞുതരുന്ന ത്രില്ലർ പശ്ചാത്തലമുള്ള ഫീൽ ഗുഡ് ചിത്രമാണ് കപ്പേള.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">അന്ന ബെൻ അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രം കോഴിക്കോട്ടേക്ക് നടത്തുന്ന ഒരു കെ എസ് ആർ ടി സി യാത്രയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തുടർന്ന് ഈ യാത്രയ്ക്കുണ്ടായ പശ്ചാത്തലം കാണിക്കുന്നുണ്ട്. ജെസ്സിയെ ഒരു നാട്ടിപുറത്തുകാരിയായ, വലിയ ലോകപരിചയവും ഇല്ലാത്ത പ്ലസ് റ്റു തോറ്റ ഒരു പെണ്‍കുട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ അപ്പൻ, തയ്യൽകാരിയായ അമ്മ, അനിയത്തി ഇവരടങ്ങുന്ന ഒരു കൊച്ചു കുടുംബം. അയൽക്കാരെയും അവിടെ ജെസ്സിയുടെ ഒരു ആത്മസുഹൃത്തിനെയും അവതരിപ്പിക്കുന്നുണ്ട്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">ജെസ്സി നമ്പർ തെറ്റി വിളിക്കുന്ന ഒരു ഫോൺ കോൾ കോഴിക്കോട് ഓട്ടോ ഓടിച്ചു നടക്കുന്ന വിഷ്ണുവിലേക്ക് എത്തുന്നു. ഇവർ തമ്മിൽ കടങ്കഥയിലൂടെ തുടങ്ങുന്ന സൗഹൃദം പ്രണയമായി മാറുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളും, ഇവരുടെ ഇടയിലേക്ക് കടന്നു വരുന്ന കഥാപാത്രങ്ങളുമായി ചിത്രം മുന്നോട്ട് പോവുന്നു.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">കഴിഞ്ഞ വര്‍ഷം അഭിനയിച്ച രണ്ടു ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച അന്ന ബെൻ വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കപ്പേളയിലൂടെ. ചിത്രത്തിലുടനീളം ഈ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോവുന്നത്. വളരെ അച്ചടക്കത്തോടെ തന്നെ അന്ന ബെൻ ജെസ്സിയെ അവതരിപ്പിച്ചിട്ടുണ്ട്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യുവും, റോയ് ആയി വന്ന ശ്രീനാഥ് ഭാസിയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഒരു യുവനടനാണ് റോഷൻ. പുതിയ നിയമം, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയിലേക്ക് കടന്ന് വന്ന റോഷൻ പക്ഷെ പിന്നീട് പോയ വഴികൾ കുറച്ചു വേറിട്ടതായിരുന്നു. വിശ്വാസപൂർവ്വം മൻസൂർ അത്തരത്തിലൊന്നാണ്. അനുരാഗ് കശ്യപിന്റെ പോലും ശ്രദ്ധ നേടിയ മൂത്തോനിലെ പ്രകടനം, പിന്നീട് അദ്ദേഹത്തിന്റെ തന്നെ ചോക്ഡ് എന്ന ചിത്രത്തിലേക്കുള്ള വഴിയും തുറന്നുകൊടുത്തു. ഇതിനിടയിൽ ആണ് കപ്പേള വരുന്നത്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">കോഴിക്കോട്ടുകാരൻ ഓട്ടോ ഡ്രൈവർ വിഷ്ണു ആയി പക്വതയുള്ള അഭിനയിത്തിലൂടെ കയ്യടിനേടിയിരിക്കുകയാണ് റോഷൻ. ചിത്രത്തിന്റെ അവസാനഭാഗങ്ങളിലേക്കെത്തുമ്പോൾ വേറെ തലത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കടന്നു വന്ന അഭിനയകളരികൾ റോഷൻ എന്ന അഭിനേതാവിനെ എത്രത്തോളം മാറ്റിയെടുത്തു എന്ന് നമുക്ക് ഈ ഒരു പ്രകടനത്തിലൂടെ മനസിലാക്കാം. ഇനിയും മലയാളസിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങളുമായി റോഷൻ ഇനിയും കാണും എന്ന് ഉറപ്പിച്ചുപറയാം. അത്രയ്ക്കും ഗംഭീരമായാണ് വിഷ്ണുവിനെ കപ്പേളയിൽ റോഷൻ അവതരിപ്പിച്ചത്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">ഫ്രീക്ക് പയ്യൻ കഥാപാത്രങ്ങളെ തനിക്ക് വഴങ്ങു എന്ന തെറ്റിദ്ധാരണ അപ്പാടെ മാറ്റി എഴുതുകയാണ് ശ്രീനാഥ് ഭാസി കപ്പേളയിലൂടെ. റോഷനുമായി കൂട്ടിച്ചേർക്കുമ്പോൾ ശ്രീനാഥ് ഭാസിയുടെ വഴികളും കുറച്ച് വ്യത്യസ്തമാണ്. മലയാള സിനിമ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത തന്റേതായ ഒരു സ്ഥാനം ഇതിനോടകം തന്നെ ഭാസി നേടിയെടുത്തിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, അഞ്ചാം പാതിരാ, ട്രാൻസ് ഇത്രയും ചിത്രങ്ങളിലെ പ്രകടങ്ങൾ എടുത്ത നോക്കിയാൽ ശ്രീനാഥ് ഭാസി മച്ചാൻ പൊളിയാണെന്ന് നിസംശയം പറയാം. എന്നാൽ ഈ കഥാപാത്രങ്ങളെക്കാളും ഒരുപടി മുകളിൽ തന്നെയാണ് കപ്പേളയിലെ റോയ്. കുറച്ചു വില്ലനിസം ഒക്കെയായി പ്രേക്ഷകന് പെട്ടെന്ന് പിടികിട്ടാത്ത തരത്തിലുള്ള കഥാപാത്രത്തെ അതിന്റെ എല്ലാ മാനറിസങ്ങളും ഉൾകൊണ്ട് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെയാണ് ശ്രീനാഥ് ഭാസിയുടെ എന്റെ ഇഷ്ടപെട്ട കഥാപാത്രമായി റോയ് മാറുന്നതും.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">കാസ്റ്റിംഗിന്റെ കാര്യത്തിൽ ചിത്രം വേറിട്ട ഒരു അനുഭവമാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായി കഥ നടക്കുമ്പോൾ അതിനു അനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കണം എന്നുള്ളത് അനിവാര്യമാണ്. ഇവിടെ കോഴിക്കോട്ടുകാരനായി നവാസ് വള്ളിക്കുന്നും, കണ്ണൂരുകാരനായി വിജിലേഷ് കാര്യാട്ടും, വയനാട്ടുകാരായി സുധി കോപ്പയും, സുധീഷും വരുമ്പോൾ തന്നെ കാസ്റ്റിംഗ് വളരെ ശ്രദ്ധിച്ചു ചെയ്തതായി കാണാം. ജെസ്സിയുടെ അമ്മയായി നിഷ സാരംഗും, റോയിയുടെ കാമുകിയായി അമ്പിളി ഫെയിം തൻവി റാമും എത്തുന്നു. മുസ്തഫയും ഒരു സുപ്രധാന കഥാപാത്രമായി വരുന്നുണ്ട്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">ടെക്നിക്കൽ വശങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും മികച്ചതായി തോന്നിയത് രചനയും സംവിധാനവുമാണ്. അവസാനത്തെ ഫോൺ സംഭാഷണമൊഴിച്ചാൽ പിഴവുകളില്ലാത്ത തിരക്കഥയായി തോന്നി. കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. ഫീൽ ഗുഡ് ചിത്രത്തിനെ ഒരു ത്രില്ലർ തലത്തിലേക്ക് എത്തിക്കുമ്പോഴും, ആ ഒരു ഒഴുക്ക് നഷ്ടപ്പെടാതെ നോക്കുനുണ്ട്. ജെസ്സിയുടെ ജീവിതം കാണിക്കുന്നതും, റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രംഗങ്ങളെല്ലാം സംവിധാനമികവുകളിൽ ഒന്നായി പറയാം.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">മനോഹരമായ വിഷ്വൽസ് മറ്റൊരു പ്രത്യേകതയാണ്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, കോഴിക്കോടിനെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. നാട്ടിൻപുറത്തെ രംഗങ്ങളും, ഇതിൽനിന്നും വളരെ വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു. സുഷീൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒരു ഫീൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂരജ് സന്തോഷും ശ്വേതാ മോഹനും ചേർന്നാലപിച്ച കണ്ണിൽ വിടരും എന്ന ഗാനം ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇഴുകിച്ചേർന്നു നിന്നു. സിതാര പറ്റിയ കടുകുമണിക്കൊരു എന്ന കടംകഥ പാട്ട് നല്ല രസമായിരുന്നു കേൾക്കാൻ.<br />കണ്ണെടുക്കാൻ ഇടം തരാത്ത തരത്തിൽ എഡിറ്റിംഗ് നടത്തിയ നൗഫൽ അബ്ദുള്ള കപ്പേളയെ മികച്ച ഒരു അനുഭവമാക്കാൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.</p><p style="background-color: white; color: #1d2129; font-size: 14px; margin: 6px 0px;">പ്രണയബന്ധങ്ങളിൽ വീഴുന്നതും, അത് മൂലമുണ്ടാവുന്ന പ്രശ്നങ്ങളും മലയാസിനിമയിൽ പണ്ടുമുതലേ ചർച്ച ചെയ്ത സംഭവങ്ങളാണ്. എന്നാൽ അത്തരം കാര്യങ്ങൾക്കു ഇന്നും പ്രസക്തിയുണ്ടെന്നും വീട്ടുകാരും നാട്ടുകാരും എല്ലാം ഉൾപ്പെടുന്ന ഒരു സമൂഹം ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള ഒരു സന്ദേശമാണ് ചിത്രം നല്കാൻ ശ്രമിക്കുന്നത്. സദാചാരപോലീസ് ചമയുന്ന ആൾക്കാരെ കുറിച്ച പറയുന്ന ഇഷ്ക് പോലെ ആവും ഈ ചിത്രവും എന്ന് തോന്നിപ്പിക്കുന്നിടത്ത് നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലേക്ക് ചിത്രം പോകുന്നുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവമാറ്റങ്ങളും, കഥാഗതിയിൽ സംഭവിക്കുന്ന ചെറിയ ട്വിസ്റ്റുകളും ബ്രില്ലിയൻറ് ആയ മേക്കിങ്ങിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് കപ്പേള. ഈ വർഷം ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായി കപ്പേളയെ മാറ്റുന്നതും ഇത് തന്നെയാണ്. ഇനിയും കാണാത്തവർ തീർച്ചയായും കാണേണ്ട ചിത്രമാണ് കപ്പേള. ഒരു സിനിമ എന്ന നിലയിൽ അതിന്റെ പൂർണത കൈവരിച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം.</p></div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-1503174322323610362020-05-22T13:54:00.000+05:302020-05-22T13:54:49.295+05:30എവരു (തെലുങ്ക്) - റിവ്യൂ <div><br /></div><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4RuFPIdeqVnjVq4TfWCoNUqcWUE76FuUpG442n_z-qbzBwAWBWIpQQgBrUW_mGJY09ASNWyIj8n6ROhr9po-c2ipTKU7pq6oFKqjpcEU3yGVAhiNFsutqmaRmaqapzVsY-QUcshlGLbUi/" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"><img border="0" data-original-height="1280" data-original-width="914" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4RuFPIdeqVnjVq4TfWCoNUqcWUE76FuUpG442n_z-qbzBwAWBWIpQQgBrUW_mGJY09ASNWyIj8n6ROhr9po-c2ipTKU7pq6oFKqjpcEU3yGVAhiNFsutqmaRmaqapzVsY-QUcshlGLbUi/s320/Evaru-Movie-third-week-poster-.jpg" /></a></div><div>കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ സിനിമയാണ് എവരു. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് വെങ്കട്ട് രാംജി സംവിധാനം ചെയ്ത എവരു. അദിവി ശേഷ്, റജിന കസാൻഡ്ര, നവീൻ ചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.</div><div><br /></div><div> ദി ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. കഴിഞ്ഞ വർഷം തന്നെ മാർച്ചിൽ ഇറങ്ങിയ ബദ്ലാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു. ഈ മൂന്ന് ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്. </div><div><br /></div><div><br /></div><div>ഡി എസ് പി അശോക് കൃഷ്ണയുടെ (നവീൻ ചന്ദ്ര) കൊലപാതകത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന ബിസിനസ്സുകാരി സമീറ മഹയെ ( റജിന കസാൻഡ്ര ) പോലീസ് അറസ്റ് ചെയ്യുന്നു. തമിഴ്നാടിലെ കൂണൂരിലെ പണക്കാരനായ രാഹുൽ മഹായുടെ ഭാര്യയാണ് സമീറ. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സ്വയം പ്രതിരോധത്തിൽ ചെയ്തുപോയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുന്ന സമീറയെ ദൃശ്യമാധ്യമങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു. </div><div><br /></div><div>അശോകിന്റെ കുടുംബം ക്രിമിനൽ വക്കീലായ രത്നാകറിന് കേസ് ഏൽപ്പിക്കുമ്പോൾ, സമീറയുടെ സഹായത്തിന് വരുന്നത് വിക്രം (അദിവി ശേഷ്) എന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ പിന്നീട് സമീറയെ ഹോട്ടൽ മുറിയിൽ വെച്ച് കണ്ടുമുട്ടുന്നു. രത്നാകർ എന്ന പ്രഗത്ഭനായ വക്കീലിൽ നിന്നും തെളിവുകൾ ഇല്ലാതാക്കാൻ സമീറയെ സഹായിക്കാം എന്ന വാഗ്ദാനത്തോടെ, സംഭവിച്ച കഥകൾ തുറന്ന് പറയാൻ വിക്രം ആവശ്യപ്പെടുന്നു. തുടർന്ന് വിക്രം തന്റെ പല കണ്ടെത്തലുകളുമായി വരികയും ഇത് കേസിനു വഴിത്തിരിവാവുകയും ചെയ്യുന്നു. </div><div><br /></div><div>സമീറയുടെ ജീവിതത്തിലേക്കുള്ള കഥാപാത്രങ്ങളുടെ വരവും, സമീറയും അശോകും തമ്മിലുള്ള ബന്ധവും തുടങ്ങി നിരവധി മുഹൂർത്തങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. സമീറയും വിക്രമും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ പറയുന്നത്. ഇതിനിടയിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും കാണിച്ചു തരുന്നുണ്ട്. </div><div><br /></div><div><br /></div><div>സമീറ പറയുന്ന കഥകളിലൂടെ, ഒരു വലിയ കേസ് തെളിയിക്കാൻ വിക്രം നടത്തുന്ന ശ്രെമങ്ങളാണ് ചിത്രം മുഴുവൻ. ഇതിനെ പ്രേക്ഷകന് പൂർണ്ണമായും ഉൾക്കൊള്ളാവുന്ന രീതിയിൽ മികച്ച ഒരു മേക്കിങ് ആണ് എവരു എന്ന ചിത്രം. </div><div><br /></div><div>എടുത്തു പറയേണ്ടത് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമാണ്. ഇത്രയേറെ സംഭാഷണങ്ങളും, കഥകളും നിറഞ്ഞ ഒരു തിരക്കഥ അതിന്റെ ത്രില്ലിംഗ് എലമെന്റ് ഒട്ടും ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയന്റ്. കഥാസന്ദർഭങ്ങളിൽ ചില പാളിച്ചകൾ കാണാമെങ്കിലും, അതൊരു പോരായ്മയായി തോന്നിയില്ല. വെങ്കട്ട് രാംജി എന്ന തിരക്കഥാകൃത്ത് തന്നെ സംവിധായകനാവുന്ന ചിത്രം കൂടെയാണ് എവരു. </div><div><br /></div><div>ദി ഇൻവിസിബിൾ ഗസ്റ്റ് , ബദ്ലാ എന്ന ചിത്രങ്ങളുടെ പ്രമേയം ആണെങ്കിൽ കൂടി കഥയിലും സന്ദർഭങ്ങളിലും ചില മാറ്റങ്ങൾ നടന്നിട്ടുണ്ട്. ത്രില്ലർ ഗണത്തിൽ പെട്ട ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള പണി അല്ല എന്ന വസ്തുത കൂടെ കണക്കിലെടുക്കുമ്പോൾ ഒരു മികച്ച ശ്രമം തന്നെയാണ് എവരു. </div><div><br /></div><div>റജിന കസാൻഡ്ര ചെയ്ത കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. അദിവി ശേഷ് ചെയ്ത വിക്രം എന്ന കഥാപാത്രം പ്രശംസനീയമാണ്. വിവിധ മാനറിസങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അദിവി വിജയിച്ചു. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ വിക്രം, തുടക്കം തൊട്ട് ഒടുക്കം വരെ തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുണ്ട്. വില്ലൻ പരിവേഷത്തിൽ നിന്നും, എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായി അനായാസം മാറാൻ കഴിഞ്ഞു എന്നുള്ളതും പ്രത്യേകതയാണ്. മറ്റൊരു നല്ല കഥാപാത്രമായി മുരളി ശർമയും ചിത്രത്തിലുണ്ട്.</div><div><br /></div><div>ശ്രീചരൻ പകലയുടെ പശ്ചാത്തല സംഗീതം ത്രില്ലിംഗ് മൊമന്റുകൾ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. പച്ചിപുളുസു വംശിയുടെ ഛായാഗ്രഹണവും പ്രശംസനീയമാണ്. ചില രാത്രികാല രംഗങ്ങളെല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. സാങ്കേതിക വശങ്ങളെല്ലാം തന്നെ മുന്നിട്ട് നിൽക്കുന്നു. </div><div><br /></div><div>35 കോടി കളക്ഷൻ നേടിയ ചിത്രം വെറും 7 കോടി ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ബഡ്ജറ്റിൽ നിർമിച്ച് വലിയ വിജയം കൊയ്യുക എന്ന ഫോർമുല ഇപ്പോൾ പല തെലുങ്ക് ചിത്രങ്ങളും പരീക്ഷിച്ചിച്ചു വരുന്നുണ്ട്. 2019 ലെ മികച്ച പത്ത് സിനിമകളിൽ ഈ ചിത്രവും ഇടം പിടിച്ചിട്ടുണ്ട്.</div><div><br /></div><div>എവരു ആമസോൺ പ്രൈം വിഡിയോയിലും കാണാം. ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക്, ഈ ചിത്രം ഒരു പുത്തൻ അനുഭവമാകും. </div><div><br /></div><div>ആമസോൺ പ്രൈം വീഡിയോ ലിങ്ക് : https://www.primevideo.com/detail/0RQYMFKY7GGIJT2EJ04NIFO4LQ/ref=atv_dp_share_cu_r</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-69449396579938188932020-05-12T13:30:00.004+05:302020-05-12T13:36:54.960+05:30മുന്നറിവ് - റിവ്യൂ<p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 0px 0px 6px;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDaZm6DGMwjOE-j5tfalz_f6cC1cXe09q_Jp1cyCR_7Jml6pPBOCroenhIFjGF-EEhT0hXdU4RYpuS6fjDHp_ifP8mJjldjJldELqe9nOoU-8CdGND5eeRZTqcURSq8vAIzuS-Ug-U9PRh/" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1920" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDaZm6DGMwjOE-j5tfalz_f6cC1cXe09q_Jp1cyCR_7Jml6pPBOCroenhIFjGF-EEhT0hXdU4RYpuS6fjDHp_ifP8mJjldjJldELqe9nOoU-8CdGND5eeRZTqcURSq8vAIzuS-Ug-U9PRh/w400-h225/poster-munnariv.jpg" width="400" /></a></div>മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം.<p></p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ട് പെട്ടെന്ന് ചെയ്തുകൊടുക്കാൻ ഉണ്ടാവുന്ന സമ്മർദ്ദം അരുണിനെ വല്ലാതെ അലട്ടികൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടി തന്റെ റൂമിൽ ഉള്ളതായി അരുണിന് അനുഭവപ്പെടുന്നു. ഇത് അരുണിന്റെ ഭാവികാലത്തിൽ നിന്നും വന്ന മകളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും, ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളും, എങ്ങനെ ഭാവികലത്തിൽ നിന്നും വന്ന് ഭൂതകാലത്തിലെ ഒരാളുമായി സംവദിക്കുന്നുവെന്നുമൊക്കെയുള്ള പൂർവിയുടെ സിദ്ധാന്തങ്ങളോട് അരുൺ പൊരുത്തപ്പെടുകയും, മകളായി അംഗീകരിക്കുകയും ചെയുന്നു. തുടർന്ന് കംപ്യുട്ടർ പ്രോഗ്രാമുകളിൽ അതീവ കഴിവ് തെളിയിക്കുന്ന യുവാക്കളുള്ള ഒരു ഭാവികാലത്തിൽ നിന്നും വരുന്ന പൂർവി തന്റെ അച്ഛനെ ഇപ്പോഴത്തെ പ്രോജെക്ടിൽ സഹായിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ഒരു ഐടി ജീവനക്കാരൻ അറിഞ്ഞും അറിയാതെയും പ്രോഗ്രാം ചെയ്ത് പുറത്തിറക്കുന്ന പല ആപ്പുകളും, വെബ് സൈറ്റുകളും ഭാവിയിൽ എന്ത് തരത്തിൽ ആണ് സ്വാധീനിക്കുക എന്നൊക്കെയുള്ള ആരും ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിത്രം ചർച്ചചെയ്യുന്നുണ്ട്. ഇത് നല്ലതായാലും ചീത്തയായാലും അത് ഒരു ഐടിക്കാരനെ ആയിരിക്കില്ല, മറിച്ച് ഭാവിതലമുറയാവും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരിക എന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">അരുണിന്റെ കഥാപാത്രം അവതരിപ്പിച്ച അരുൺ ജി നായർ മികച്ച പ്രകടനം കാഴ്ചവെച്ചു. സമ്മർദ്ദത്തിൽ ജോലി ചെയുന്ന ഒരു ഐടിക്കാരന്റെ എല്ലാ മാനറിസങ്ങളും മികച്ചരീതിയിൽ ചെയ്തിട്ടുണ്ട്. മകളായി വന്ന സൈജു ജോൺ തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. തന്റെ അമ്മ പഞ്ചാബിൽ ജനിച്ചു വളർന്ന ഒരാൾ ആണ് എന്ന് പറയുന്നത് കൊണ്ടാവാം, മലയാളം ഒട്ടും വഴങ്ങാത്തപോലെ സംഭാഷണങ്ങൾ തോന്നിപ്പിച്ചത്. ഭാവികാലത്തിൽ മലയാളത്തിനുള്ള പ്രാധ്യാന്യം കുറയും എന്ന ചിന്താഗതിയാണോ ഈ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ, അല്ലെങ്കിൽ ഡബ്ബിങ് ഇങ്ങനെ ചെയ്തത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഒരു പോരായ്മ ഒഴിച്ചാൽ അച്ഛനും മകളും തമ്മിലുള്ള വൈകാരിക തലങ്ങളിൽ ഇരുവരും മികച്ചു നിന്നു. ശിവാനി, രാജീവ് എന്നിവരുടെയും മുഴുനീള കഥാപാത്രങ്ങൾ മികവ് പുലർത്തി. ബാക്കിയുള്ളവർക്കൊന്നും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">അധികം കേട്ട് പരിചയമില്ലാത്ത, തികച്ചും ഐടി മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആഷിക് കുമാർ നല്ല രീതിയിൽ ശ്രെമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്നിക്കൽ വശങ്ങളിൽ മികച്ചതൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിനെ ഒരു ശരാശരി അനുഭവമാക്കി തീർക്കാൻ കഴിഞ്ഞു എന്നിടത്ത് തന്നെയാണ് ഈ സംവിധായകൻ വിജയിച്ചിരിക്കുന്നത്. എങ്കിലും ചില സ്ഥലങ്ങളിലെ ലാഗിംഗ് ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ തന്നെ വീണ്ടും കാണിക്കുമ്പോൾ, പ്രത്യേകിച്ച് അരുണും ആയുഷിയും ഇരുന്ന് പ്രോഗ്രാം ചെയ്യുന്ന രംഗങ്ങൾ, മകളുമായി ഉള്ള സംഭാഷണങ്ങൾ എല്ലാം ഒന്ന് വെട്ടി ചുരുക്കമായിരുന്നു എന്ന് തോന്നി. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ഒരുപാട് അവ്യക്തമായ സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം തിരക്കഥയിലെ പാളിച്ചകളായി തോന്നാം. ചിത്രത്തിന്റെ എഡിറ്റിംഗിലും ഈ പ്രശ്നങ്ങൾ കാണാം. ചിത്രത്തിന്റെ തുടർച്ച എവിടെയൊക്കെയോ നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ഐഫോണിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് എന്ന് അവകാശപ്പെടുന്നതിനാൽ തന്നെ ലൈറ്റിംഗിലും, ക്ലോസ് അപ്പ് ദൃശ്യങ്ങളിലും അനുഭവപ്പെടുന്ന പോരായ്മകൾ എഴുതിത്തള്ളാം. ചില രാത്രികാലഷോട്ടുകൾ മികച്ചതായി തോന്നി. ബിനാലെ ചിത്രീകരിച്ചിരിക്കുന്നതും നല്ലതായിരുന്നു. വെള്ളത്തിനടിയിൽ വെച്ച് ചിത്രീകരിച്ച ഒരു രംഗം അതിശയിപ്പിച്ചു. ചിത്രത്തിന്റെ കളറിംഗ് അത്ര നല്ലതായി തോന്നിയില്ല. പ്രത്യേകിച്ച് പുറമെ ചിത്രീകരിച്ച രംഗങ്ങളെല്ലാം വെളിച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഭൂതകാലത്തിലെ ആളുകളുമായി എങ്ങനെ സംവദിക്കുന്നു എന്ന് അരുണിനെ പറഞ്ഞുമനസ്സിലാക്കുന്ന രംഗങ്ങളിൽ കാണിക്കുന്ന അനിമേഷൻ മികച്ചുനിന്നു. പ്രേക്ഷകനെ ചിലപ്പോൾ ബോറടിപ്പിക്കുമായിരുന്ന ഈ സംഭാഷണങ്ങൾ നല്ല രീതിയിൽ രസകരമായി അവതരിപ്പിക്കാൻ ഈ അനിമേഷൻ സഹായിച്ചു.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">സയൻസ് ഫിക്ഷനുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കണ്ടുനോക്കാം ഈ പരീക്ഷണചിത്രം. കണ്ടുമറന്ന കഥകളിൽ നിന്നും പ്രേക്ഷകരെ ഏറെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഈ ചിത്രം. കുറേകൂടി സാങ്കേതികമികവ് പുലർത്തിയിരുന്നെങ്കിൽ വേറെ തരത്തിലുള്ള പ്രേക്ഷകപ്രശംസ നേടിയേനെ ഈ ചിത്രം. യുട്യൂബ് ലിങ്ക് താഴെ നൽകുന്നു.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">യൂട്യൂബ് ലിങ്ക് :</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;"><a data-ft="{"tn":"-U"}" data-lynx-mode="async" href="https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FB79DVm4lkeE%3Ffbclid%3DIwAR30iACEwqeK3KwWJVw0Xt-xYy-AEzaQNYUUtyd7oTmfSKKEHv2kWpARKY0&h=AT0_7915zSzDZQivgWgX78zoJdhUSU_9wOeySVEMtAV10VpY4zI6a5S27vc3lMTB5uTsG9EpMrHNHglWm07vKku3RhQXC27dbIu_cCBl_O7jDRq6LuXWe001iYkX9g4PjP4sj7c6gbCxp_Wwer728CbdtORD9ykRgvZKmMOKee0D3ST12v6vSUroP1crjeISeVjkSOAR65fbd9GMM-b56S2_evS_e1tet6KOnK_GOjlOUQ6f07XS1k5f8UjUEviJx-vSHNXellm36NXseNiws2SGzDWFIwubpVQoZj53Cvybe3w4DCbLfaHNm2_Jd-nYFm6hF47qoQunOkEdRNAh2Q6elqx6F8ES4jn10fIoxPK9KDeVfrNGgyGgH-_uvvBl0Ex7km6QrIBu-RJYvkyBYtwzJHpBQLJNlAEzmSHCT3fAejMKUp0HIN2_eiSI8Cm2zkNNBsQmljqq8T8h3UwP7VplggAWfOnvyNJNd-tIdQ4a4x3RePg6VGWKlKKxyVfEVTvoaMJcsiOxUAVDGiRJSwoYFSUvxhxRKVAO_GpCb3MlnvIsUOOcYZnCwpUlIEb5TB5XzLdsXf36_QQxlQwKlA8k6UzzdK9pjBNr5X_k0ZQ37efxdGAqU74hiFHrLsH8rEaErHA" rel="noopener nofollow" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://youtu.be/B79DVm4lkeE</a></p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-90879062904475322622020-05-12T13:27:00.003+05:302020-05-12T13:52:00.294+05:30ഫോറൻസിക് - റിവ്യൂ<pre style="background-color: white; color: #1d2129; font-size: 14px; margin: 0px 0px 6px; text-align: center;"><img border="0" data-original-height="625" data-original-width="500" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSHFw8KIpXNYG1IAFp6618cLMhQHypzDTYzFzBpIYbsju6WiBTSy6yrTfQWJWeo8zvP5tJb_EhrvgNf5-myuwHiGNKDEqgF_9kTgRriKn3zooAdH98v-gB2kEtoeRXoje8qPlDJ0q6563X/w256-h320/96247444_3002121143215116_4835356202827251712_n.jpg" style="background-color: transparent; margin-left: auto; margin-right: auto;" width="256" /></pre><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 0px 0px 6px;"><br /></p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 0px 0px 6px;">പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.</p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"></td></tr><tr><td class="tr-caption" style="text-align: center;"> </td></tr></tbody></table><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന്ന പോലീസ് ഉദ്യോഗസ്ഥയെ നിയമിക്കുകയും, സഹായിയായി സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെ കൊണ്ടുവരികയും ചെയ്യുന്നു. ഇവർ തമ്മിൽ വലിയ സുഖമല്ലാത്ത ഒരു മുൻകാല പരിചയമുണ്ട്. പിന്നീട് കേസന്വേഷണത്തിൽ സാമുവലിന്റെ ബുദ്ധിപരമായ നിർദ്ദേശങ്ങളും കണ്ടെത്തലുകളും നിർണ്ണായകമാവുകയും ചെയുന്നു. റിട്ടയേർഡ് എസ് പി അബ്ദുൾ വഹാബ് താൻ 10 വർഷം മുൻപ് അന്വേഷിച്ച ഒരു കേസുമായി സാമ്യതകൾ ഉണ്ടെന്ന് കണ്ടെത്തുകയും, ചില നിർണ്ണായകമായ തെളിവുകൾ കൈമാറുകയും ചെയ്യുന്നു. ഇവിടെ തുടങ്ങി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു നീങ്ങുകയാണ് ചിത്രം.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാ ചേരുവകളും മികച്ച രീതിയിൽ അവതരിപ്പിച്ച ആദ്യ പകുതിക്ക് ശേഷം, സീരിയൽ കില്ലെറിലേക്കുള്ള അന്വേഷണം തുടങ്ങുമ്പോൾ തൊട്ട് കഥയിലെ പോരായ്മകൾ മുഴച്ചു നിൽക്കുന്നു. സാമുവൽ ജോണിന്റെ ചില കണ്ടെത്തലുകൾക്ക് ലോജിക് ഇല്ലായ്മ അനുഭവപ്പെട്ടു. ചില രംഗങ്ങളിൽ പ്രത്യേകിച്ച് ഡി എൻ ഇ പരിശോധിക്കുന്ന അവിടെയെല്ലാം നല്ല ലാഗ് അനുഭവപ്പെട്ടു. ഇടയ്ക്കെല്ലാം ഫോറൻസിക്കിന്റെ ആരും കാണാത്ത മെഷിനുകൾ ഡെമോ ചെയ്യുന്ന പോലെ ആയിരുന്നു ചിത്രം. പേരിനോട് സത്യസന്ധത പുലർത്താൻ വേണ്ടിയാകും ഇങ്ങനെ ചെയ്തത്. സീരിയൽ കില്ലറുടെ ബാക്ക് സ്റ്റോറിയും, പകയുണ്ടാകാനുള്ള കാരണങ്ങളും ഒട്ടും കഴമ്പില്ലാത്തതായി തോന്നി. ഒരു മികച്ച ത്രില്ലിംഗ് അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്നുണ്ട് ചിത്രം. ഇത്തരം ത്രില്ലറുകൾ പ്രേക്ഷകന്റെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് അവരെ ശരിയെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരങ്ങൾ കഥാന്ത്യത്തോട് അടുക്കുമ്പോൾ കാണിച്ച് കൊടുക്കണം. ഇല്ലാത്ത പക്ഷം തിരക്കഥ പാടെ പരാജയപ്പെടും. അത്തരത്തിൽ ഒരു അനുഭവമാണ് ഫോറൻസിക് സമ്മാനിക്കുന്നത്. കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയിൽ, ഒരുപാട് കഥകൾ കൂട്ടിച്ചേർത്തുകൊണ്ട് ഒരു സീരിയൽ കില്ലറെ ഉണ്ടാക്കിയെടുടുക്കുകയാണ് ഇവിടെ ചെയ്തത്. അതിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനെന്നോണം കുറെ കഥാപാത്രങ്ങളെ വലിച്ചിഴക്കുകയും കൂടെ ചെയ്യുന്നുണ്ട് കഥാകൃത്തുക്കൾ. ഒരുപാട് പാളിച്ചകൾ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ഫോറൻസിക്.</p><p style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px;">തിരക്കഥ പോലെ തന്നെ സംവിധാനവും, ഛായാഗ്രഹണവും ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ, ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതം മികച്ചതായി തോന്നി. ആദ്യപകുതിയിൽ ത്രില്ലിംഗ് എലമെന്റ് എല്ലാം പ്രേക്ഷകരിലേക്ക് അതേപടി എത്തിക്കാൻ ഈ സംഗീതത്തിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ പാകപ്പിഴകൾ സംഭവിക്കുമ്പോളും ഇടയ്ക്കൊക്കെ പ്രേക്ഷകരെ ഒന്ന് ത്രില്ലടിപ്പിക്കാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു. ടോവിനോയ്ക്കും മമ്തയ്ക്കും ഒഴികെ ബാക്കിയുള്ളവർക്കൊന്നും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉബൈദ് ആയി വന്ന കഥാപാത്രം വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗത്തു തന്നെ ഇത്തരം ഒരു പ്രകടനം ചിത്രത്തെ സാരമായി ബാധിച്ചു. ഉബൈദ് സംസാരിക്കുന്ന കാര്യങ്ങൾക്കും പോലും വ്യക്തത ഉണ്ടായില്ല. ചിത്രം അവസാനത്തോടടുക്കുമ്പോൾ ഇത്തരം കഥാപാത്രങ്ങളുടെ പ്രകടനങ്ങളുടെ ഒരു ചാകരയാണ്.</p><p style="background-color: white; color: #1d2129; display: inline; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin: 6px 0px 0px;">പ്രേക്ഷകർക്ക് ഓർത്തുവെക്കാൻ പാകത്തിലുള്ള ഒന്നും ചിത്രം സമ്മാനിക്കുന്നില്ല. റിലീസ് ചെയ്തപ്പോൾ കിട്ടിയ നല്ല പ്രതികരണങ്ങൾ ഒരു പക്ഷെ മാറ്റിയെഴുതുകയാണ് ടെലിവിഷൻ പ്രീമിയറിലൂടെ. ഒരു ട്രോളിൽ വായിച്ചപോലെ, രാക്ഷസനും അഞ്ചാം പാതിരാക്കും മെമ്മറീസിനും എല്ലാം താഴെ തന്നെ ആയിരിക്കും ഫോറെൻസിക്കിന്റെ സ്ഥാനം. കേട്ടുപഴകിയ സീരിയൽ കില്ലർ കഥകൾ ഇവിടെ വിലപ്പോകില്ല എന്ന് കൂടെ ഓർമിപ്പിക്കുന്നുണ്ട് ഈ ചിത്രം.</p>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-5770128104546331972020-05-05T17:50:00.001+05:302020-05-05T17:58:02.667+05:30കനക - ഷോർട്ട് ഫിലിം റിവ്യൂ<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody>
<tr><td style="text-align: center;"><img border="0" data-original-height="536" data-original-width="960" height="358" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEic4WD02IsS2bg5lVZV_6GUMbbnNynISqafbqqxmn8Nhvdss02aIj_XD3Xd_8F6UgR7lj_aA006-xqMMZGgVlMVbm7OWuwBtU71vLZOmYhAF0L6_-44lzxLrl3rkHctelPVNXoMek5Ia1ZY/w640-h358/kanaka.jpg" style="margin-left: auto; margin-right: auto;" width="640" /></td></tr>
<tr><td class="tr-caption" style="text-align: center;"></td></tr>
</tbody></table>
<div>
<br /></div>
<div>
മെയ് ഒന്നിന് സൈലന്റ് മേക്കർസ് പിക്ചേഴ്സിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രമാണ് 'കനക'. കൂട്ടുകാരന്റെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണം ഒരു സീരിയൽ കില്ലെറിലേക്ക് എത്തിപ്പെടുന്നതാണ് കഥയുടെ പ്രമേയം. 'ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ' ജനുസ്സിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ദുരൂഹതകളും, ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.</div>
<div>
<br /></div>
<div>
റിയാൻ (ശിവ ഹരിഹരൻ) എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്റെ മകൻ സി.ഐ.ഡി ആവാനുള്ള ആഗ്രഹുമായി നടക്കുകയാണ്. ആയിടയ്ക്കാണ് </div>
<div>
സുഹൃത്ത് രാജ (യോഗേഷ്) തന്റെ അമ്മയെ കാണാതായ കാര്യം പറയുന്നത്. ഇത് കേട്ട് പൊതുവെ അന്വേഷണ ത്വരയുള്ള നായകൻ തന്റെ മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ അന്വേഷണം നടത്തുകയാണ്. തീർത്തും ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായ രാജയുടെ അമ്മ കനകമ്മയെ (മായാ ആൻ ജോസഫ്) തേടിയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് നഗരത്തിലെ സുപ്രധാനമായ തുണിക്കടകളിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ചിത്രം മുന്നോട്ട് പോകുന്നു. കമലയും, കനകയും ആരാണെന്ന ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളിലേക്കുള്ള റിയാന്റെ അന്വേഷണയാത്രകാലാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ നായകനായ റിയാനുണ്ടായ ആകാംശകളും ചോദ്യങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച് നമ്മളോരോരുത്തരെയും ആ അന്വേഷണയാത്രയിൽ കൂടെ കൂട്ടുകയാണ് സംവിധായകനും തിരക്കഥാകൃത്തും.</div>
<div>
<br /></div>
<div>
റിയാന്റെ വേഷമണിഞ്ഞ ശിവ ഹരിഹരൻ മികച്ച പ്രകടനം കാഴ്ചവെച്ചു, മുഖത്തു മിന്നിമറയുന്ന മുഖഭാവങ്ങൾ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായിത്തോന്നി. തമിഴ് സംസാരിക്കുന്ന കൂട്ടുകാരൻ രാജയും നന്നായി അഭിനയിച്ചു. കനകയുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. ദുരൂഹതകൾ തങ്ങിനിൽക്കുന്ന ഈ കഥാപാത്രത്തിനെ അതിന്റെ എല്ലാ ഭാവതലങ്ങളോടും കൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ മായ ആനിന് കഴിഞ്ഞു. ഈ കഥാപാത്രത്തിന്റെ പ്രകടനം ചിലപ്പോൾ ചിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചേനെ എന്നുള്ള വസ്തുത കൂടെ പരിശോധിക്കുമ്പോൾ, എല്ലാരെക്കാളും ഒരു പിടി മുകളിൽ തന്നെയാണ് കനകയുടെ കഥാപാത്രത്തിനുള്ള സ്ഥാനം. </div>
<div>
<br /></div>
<div>
ഒരു മികച്ച മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്നിരിക്കുന്ന രചനയാണ് ഈ ചിത്രത്തിന്. പ്രമേയത്തിന്റെ ത്രില്ലിംഗ് സ്വഭാവം ഒരിക്കലും ചോരാതെതന്നെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ശിവപ്രസാദ് കാശിമങ്കുളം ആണ് രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഇതിന് അനുയോജ്യമായ തരത്തിൽ ഒരു സിനിമയോട് കിടപിടിക്കുന്ന ഛായാഗ്രഹണം ചെയ്ത് സരിൻ രവീന്ദ്രൻ വിസ്മയിപ്പിക്കുന്നുണ്ട്. ഇതിൽ ട്രെയിൻ രംഗങ്ങൾ മികച്ചതായി തോന്നി. കൂടുതൽ ക്ളോസ് ആപ്പ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ ശ്രെമിച്ചിട്ടുണ്ട്. മിസ്റ്ററി ത്രില്ലറുകൾ പ്രേക്ഷകർ പൂർണ്ണമായും ഉൾക്കൊള്ളണമെങ്കിൽ അതിന്റെ പശ്ചാത്തലസംഗീതത്തിന് വലിയ പങ്കുണ്ട്. ഇവിടെ എന്തിനേക്കാളും മികച്ച് നിന്നത് 'റിജോ ജോണിന്റെ' പശ്ചാത്തലസംഗീതമാണെന്ന് നിസ്സംശയം പറയാം. പല രംഗങ്ങളിലും പ്രേക്ഷകന് ദുരൂഹതകൾ നിറഞ്ഞ മാനസികാവസ്ഥ സൃഷ്ടിക്കുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയ സ്വാധീനം ചെലുത്താൻ സാധിച്ചു.</div>
<div>
പ്രേക്ഷകരുടെ മനസ്സിലുദിച്ച ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തിരക്കഥാകൃത്തിന് കഴിയാതെ പോയത് ഒരു വലിയ പോരായ്മയായി തോന്നി. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ അതിന്റെ അന്ത്യത്തോടടുക്കുമ്പോൾ ഇത്തരം ഉത്തരങ്ങൾ, അല്ലെങ്കിൽ മിസ്റ്ററികൾ സോൾവ് ചെയ്ത് പ്രേക്ഷകരുടെ ചിന്താതലങ്ങളെ വിസ്മയിപ്പിക്കാറുണ്ട് എന്നിരിക്കെ ഇനിയും ചുരുളഴിയാത്ത രഹശ്യമായി കനക നിലകൊള്ളുന്നു.ഒരു ഓപ്പൺ എൻഡിങ് ആയിരിക്കാം ഒരു പക്ഷെ കനകയിലുടെ തിരക്കഥാകൃത്തും സംവിധായകനും ഉദ്ദേശിക്കുന്നത്. ഇത്തരം ചിത്രങ്ങൾ വിരളമാണെന്നിരിക്കെ ഇതൊരു പുതുമയായി തോന്നാം. പ്രേക്ഷകരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ എല്ലാ ചോദ്യങ്ങളും പ്രേക്ഷകർ തന്നെ കണ്ടെത്തട്ടെ എന്ന ചിന്തയാവാം ഇങ്ങനെ ഒരു എൻഡിങ്ങിലേക്ക് നയിച്ചത്. പക്ഷെ ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക് ഒരു കിടിലൻ ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെയായി.</div>
<div>
<br /></div>
<div>
ഇത്തരം ചോദ്യങ്ങൾക്ക് ഒരു വലിയ ഉത്തരവുമായി ഈ ടീം ഈ ഹ്രസ്വചിത്രത്തിന്റെ രണ്ടാം ഭാഗയുമായി വരും എന്ന പ്രതീക്ഷയുമായി, ടീം കനകയ്ക്ക് ആശംസകൾ നേരുന്നു.<br />
<br />
You tube link : <a href="https://www.youtube.com/watch?v=xbye5fxBxI4">https://www.youtube.com/watch?v=xbye5fxBxI4</a></div>
<div>
<br /></div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-71736507172899565422020-05-02T13:11:00.000+05:302020-05-02T13:11:06.917+05:30വാര്യത്തെ ചക്ക - ഷോർട്ട് ഫിലിം റിവ്യൂ<div dir="ltr" style="text-align: left;" trbidi="on">
<br />
ടീം ജാങ്കോ സ്പേസ് യുട്യൂബിൽ ഇന്നലെ റിലീസ് ചെയ്ത ഷോർട്ട് ഫിലിം ആണ് 'വാര്യത്തെ ചക്ക'. ശരത് കുമാർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണം നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്.<br />
പേരുപോലെ തന്നെ വാര്യത്തെ ചക്കയാണ് ചിത്രത്തിലെ താരം. സുനിൽ സുഗത അഭിനയിച്ച പലിശക്കാരൻ പീതാംബരൻ എന്ന കഥാപാത്രം തന്റെ വീട്ടിലെ ചക്ക ഇടാൻ പ്ലാവിൽ കേറി അതിൽ നിന്നും വീഴുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചക്കയിടാൻ വാര്യത്തെ പ്ലാവിൽ കേറിയ എല്ലാവരും അപകടത്തിൽ പെടുന്നതിനാൽ, നാട്ടുകാരും വീട്ടുകാരും ആ പ്ലാവിൽ ബാധയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു തരം സൽസ ശാപം പോലെ അത് തുടർന്ന് പോവുന്നു. തന്റെ മകൾ പാറുവും (ദൃശ്യ കെ ശശി) സുനിക്കുട്ടനും (സൂരജ് കെ സത്യൻ) ആയുള്ള പ്രേമം പീതാംബരൻ കയ്യോടെ പിടികൂടുന്നു. തുടർന്ന് സുനിക്കുട്ടന്റെ അച്ഛൻ കടം വാങ്ങിയ പണം എഴുതിത്തള്ളണമെങ്കിൽ വാര്യത്തെ ചക്ക ഇടണം എന്ന് സുനിക്കുട്ടനെ പീതാംബരൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ സുനി ഈ വെല്ലുവിളി സ്വീകരിക്കുന്നു. സുനിയും കൂട്ടുകാരായ പപ്പനും (ദിലീപ് മോഹൻ) ഫൈസലും (വിനീത് വിജയകുമാർ) നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൽ. നാട്ടിലെ ചില അന്ധവിശ്വാസങ്ങൾ എങ്ങനെ പൊട്ടിപുറപ്പെടുന്നു എന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്. ഇത് തന്നെയാവണം തിരക്കഥാകൃത്തും സംവിധായകനും മുന്നിൽ കണ്ട ലക്ഷ്യം.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMPAfpubdSw2NBDPDPx7Roqvb6sVMrathiMc0b6Tm_MaqtueNV9hqfdIH51_vITrYMBgvaRsvnxAjlmjvHQElJv4uyVDp8HV7MYxNl1fIejImOLXGUSlERuFcsKO0DEvYgee0wCO3JsAb9/s1600/82119553_197018015026583_4232990175684424973_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="640" data-original-width="640" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMPAfpubdSw2NBDPDPx7Roqvb6sVMrathiMc0b6Tm_MaqtueNV9hqfdIH51_vITrYMBgvaRsvnxAjlmjvHQElJv4uyVDp8HV7MYxNl1fIejImOLXGUSlERuFcsKO0DEvYgee0wCO3JsAb9/s320/82119553_197018015026583_4232990175684424973_n.jpg" width="320" /></a>ചെറിയൊരു കഥയെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ ആകാഷയോടെ പിടിച്ചു നിർത്താൻ ശരത് കുമാറിന്റെ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ വലിച്ചുനീട്ടൽ ഫീൽ ചെയ്തു. സുനിൽ സുഗതയുടെ കഥാപാത്രം വളരെ അനുയോജ്യമായി തോന്നി. നായകനായി അഭിനയിച്ച സൂരജ്, കൂട്ടുകാരനായി അഭിനയിച്ച ദിലീപ് മോഹൻ എന്നിവർ നല്ല പ്രകടനം കാഴ്ചവെച്ചു. വിനീത് ചെയ്ത ഫൈസലിന്റെ കഥാപാത്രം കുറച്ചുകൂടെ നന്നാവാമായിരുന്നു എന്ന് തോന്നി. ചില രംഗങ്ങളിൽ തമാശകൾ പറയുണ്ടെങ്കിലും ഡബ്ബിങിന്റെ പ്രശ്നങ്ങൾ കൊണ്ടും, മുഖഭാവങ്ങൾ കൊണ്ടും എവിടൊക്കെയോ പാകപ്പിഴകൾ ഉള്ളതുപോലെ തോന്നി. കുറച്ചുനേരം മാത്രം ഉള്ളുവെങ്കിലും ദൃശ്യ തന്റെ കഥാപാത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തു. ബാക്കി കഥാപാത്രങ്ങളായ രമേശൻ (നന്ദു), സതീശൻ (അഖിൽ സാജ്) , ഇരുട്ട് മുരളി (പ്രമോദ് വെളിയനാട്), ചെത്ത് വാസു (സുനിൽ), സൈക്കോ സേവിയർ ( കലേഷ് കണ്ണാട്ട് ) എന്നിവരും നല്ല പ്രകടനം കാഴ്ചവെച്ചു.<br />
എഡിറ്റിങ്ങും പ്രസൂൺ മോഹനന്റെ ടൈറ്റിൽ ഡിസൈനും എടുത്ത് പറയേണ്ടത് തന്നെയാണ്. ചിത്രത്തെ വേറെ തലത്തിലേക്ക് എത്തിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തുകളിൽ ഒരാളായ നിംസ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം ഛായാഗ്രഹണവും മനോഹരമായിരുന്നു. രാത്രിയിലെ രംഗങ്ങളെല്ലാം വ്യക്തതയോടെ അവതരിപ്പിക്കാൻ അക്ഷയ് ശ്രമിച്ചിട്ടുണ്ട്. പ്രശംസനീയമായ മറ്റൊരു കാര്യം പ്രേക്ഷകരെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയോടെ പിടിച്ചുനിർത്താൻ സഹായിച്ച നിഖിൽ തോമസിന്റെ പശ്ചാത്തലസംഗീതമാണ്.<br />
ഷോർട്ട് ഫിലിമിന്റെ തുടക്കത്തിൽ തന്നെ ഷോർട്ട് ഫിലിമുകൾ കാലങ്ങളായി തുടർന്ന് പോരുന്ന ചില ആചാരങ്ങളെ പരിഹസിക്കുന്നത് രസകരമായി തോന്നി. അതിൽ ഒന്നാണ് ഹെഡ്ഫോൺ വെച്ചാലും വെച്ചില്ലേലും കേൾക്കാം എന്നുള്ളത്. പൊതുവെ ടി വി യിൽ ചിത്രങ്ങൾ കാണുന്ന ഞാനും പലതവണ ആലോചിട്ടുണ്ട് എന്തിനാണ് ഈ ഹെഡ്ഫോൺ വെക്കണം എന്ന് എല്ലാ ഷോർട്ട് ഫിലിമുകളും വാശി പിടിക്കുന്നത് എന്ന്.<br />
ഈ അടുത്ത കാലത് ഇറങ്ങിയതിൽ കണ്ടിരിക്കാവുന്ന ഒരു ഹ്രസ്വചിത്രമാണ് 'വാര്യത്തെ ചക്ക'. രസകരമായ നിരവധി മുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ബിഗ് സ്ക്രീനിലേക്കുള്ള ഒരു വലിയ ചുവട് വെപ്പാവട്ടെ ഈ ചിത്രം എന്ന് ആശംസിക്കുന്നു. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuKvDuVit_daUYNI2xoOw0pj2w49nDpaGYX_suvRM4V6Xf3VLzILJrbw9phGLAFUNYpzSiYEaIJGbHydoiwFWUirQ0JA24XBrKYsjwdXOFX_xKE9nEgKEQ3BtgXa3zWmoiTBDvCG3OiWVI/s1600/82119553_197018015026583_4232990175684424973_n.jpg" imageanchor="1"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuKvDuVit_daUYNI2xoOw0pj2w49nDpaGYX_suvRM4V6Xf3VLzILJrbw9phGLAFUNYpzSiYEaIJGbHydoiwFWUirQ0JA24XBrKYsjwdXOFX_xKE9nEgKEQ3BtgXa3zWmoiTBDvCG3OiWVI/s320/82119553_197018015026583_4232990175684424973_n.jpg" width="320" /></a></div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-11036371266836544222020-05-01T14:23:00.004+05:302020-05-01T14:28:38.797+05:30എക്സ്ട്രാക്ഷൻ റിവ്യൂ<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px;">
കഴിഞ്ഞ ദിവസം നെറ്ഫ്ലിക്സിൽ റിലീസ് ആയ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഇന്ത്യയിലെ മാർവൽ ചിത്രങ്ങളുടെ ആരാധകർക്ക് പ്രിയങ്കരനായ സൂപ്പർ ഹീറോകളിൽ ഒന്നാണ് 'തോർ'. അസ്ഗാർഡിന്റെ ദൈവമായ തോറിന്റെ വേഷമണിഞ്ഞ ക്രിസ് ഹെംസ്വർത്ത് നായകനായ ആക്ഷൻ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കഥ നടക്കുന്ന ചിത്രത്തിൽ നിരവധി ഇന്ത്യൻ അഭിനേതാക്കളും വേഷമണിഞ്ഞിട്ടുണ്ട്. സിയൂഡാഡ് എന്ന ഗ്രാഫിക് നോവലിനെ ആധാരമാക്കി അവഞ്ചേഴ്സ് എൻഡ്ഗെയിം ചിത്രത്തിന്റെ സഹസംവിധായകനായ ജോ റൂസ്സോയാണ് രചന നിർവഹിച്ചിരിക്കുന്നത്. സാം ഹാർഗ്രേവ് ആണ് സംവിധാനം.</div>
<div style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPkLX-SFMLFcVFo2tYMTQvDudKM69Y2ZJ7xLP-4RB2JpElTMYozkyOvdO6LcP37l74VOZBZX-DS4Th6i3-MXbBX9Yb7LltVsEAux-FwSHTSaGNFWTJgNOm_SgTgT7MhwM7JgoJDqhnahhd/s1600/extr.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1000" data-original-width="675" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPkLX-SFMLFcVFo2tYMTQvDudKM69Y2ZJ7xLP-4RB2JpElTMYozkyOvdO6LcP37l74VOZBZX-DS4Th6i3-MXbBX9Yb7LltVsEAux-FwSHTSaGNFWTJgNOm_SgTgT7MhwM7JgoJDqhnahhd/s320/extr.png" width="216" /></a>സംഘർഷഭരിതമായ ചില രംഗങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് വണ്ടികൾ സ്തംഭിച്ചു നിൽക്കുന്ന ഒരു മേൽപ്പാലത്തിലൂടെ നായകൻ തോക്കുമായി നടന്ന് വരുന്നുണ്ട്. തനിക്കെതിരെ വെടിയുതിർക്കുന്ന ചില പൊലീസുകാരെ അയാൾ കീഴടക്കുന്നു. പക്ഷെ അപ്രതീക്ഷിതമായി ഒരു ആക്രമണത്തിൽ വെടിയേൽക്കുന്ന നായകൻ അവശനായി ഇരിക്കുന്നു.അപ്പോൾ അയാളുടെ അവ്യക്തമായ ഓർമകളിൽ ഒരു കുട്ടി കടൽക്കരയിൽ കളിക്കുന്നു, ഇത് ചിലപ്പോൾ മകനായിരിക്കാം.അവിടെ വെച്ചാണ് ടൈറ്റിൽ കാണിക്കുന്നത്. പിന്നീട് കഥ നടക്കുന്നത് ഇന്ത്യയിലാണ്. സ്കൂൾ വിദ്യാർത്ഥിയായ ഓവി മഹാജനെ(രുദ്രാക്ഷ് ജയ്സ്വാൾ) തന്റെ ജയിലിൽ കഴിയുന്ന അച്ഛൻ ഓവി മഹാജൻ സീനിയറിന്റെ (പങ്കജ് ത്രിപാഠി) പ്രധാന ശത്രുവായ ബംഗ്ലാദേശ് ഡ്രഗ് ഡീലർ ആമിർ ആസിഫ് (പ്രിയൻഷു പൈന്യുലി) തട്ടി കൊണ്ട് പോവുന്നു. തുടർന്ന് തന്റെ പ്രൊട്ടക്ടർ സാജുവിനോട് (രൺദീപ് ഹൂഡ) ധാക്കയിൽ പോയി പയ്യനെ രക്ഷപ്പെടുത്താൻ ആജ്ഞാപിക്കുന്നു. തുടർന്ന് പയ്യനെ രക്ഷപ്പെടുത്താനുള്ള മിഷൻ ഓസ്ട്രേലിയയിലെ ടൈലർ റേക്ക് ( ക്രിസ് ഹെംസ്വർത്ത് ) ഉൾപ്പെടുന്ന ടീമിന് ചുമതലപ്പെടുത്തുകയാണ്. പിന്നീട് ധാക്കയിലേക്ക് പോകുന്ന ടൈലർ റേക്ക് ഓവി മഹാജനെ രക്ഷപ്പെടുത്താൻ നടത്തുന്ന സാഹസികമായ നീക്കങ്ങളും ഓരോ ഘട്ടങ്ങളിലും റേക്ക് നേരിടുന്ന പരീക്ഷണങ്ങളും, അവയെ മറികടക്കാനുള്ള ശ്രമങ്ങളും ഒക്കെയാണ് ചിത്രത്തിൽ.</div>
<div style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ക്രിസ് ഹെംസ്വർത്ത് തന്റെ തോർ സൂപ്പർഹീറോ പരിവേഷം മാറ്റി വെച്ച് ഒരു സ്പെഷ്യൽ ഏജന്റ് ആയി മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു.<br />
ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു രംഗത്തിൽ ഒരു വലിയ പാറക്കെട്ടിന്റെ മുകളിൽ നിന്നും വെള്ളത്തിലേക്ക് എടുത്ത ചാടുന്ന രംഗം കോരിത്തരിപ്പിച്ചു. അക്വമാൻ പോലെ വെള്ളത്തിൽ തപസ്സിരിക്കുന്നതെല്ലാം പ്രേക്ഷകനെ ത്രിൽ അടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ രംഗം. കുറച്ചുപേർ മാത്രം അടങ്ങുന്ന ഒരു സംഘത്തിൽ നിന്നും ആദ്യം പയ്യനെ രക്ഷിക്കാൻ നടത്തുന്ന സംഘട്ടനങ്ങൾ വളരെ മികച്ചു നിന്നു. തോർ എന്ന സൂപ്പർ ഹീറോയിൽ നിന്നും റേക്ക് എന്ന കഥാപാത്രത്തിലേക്ക് മാറുമ്പോഴും തന്റെ അമാനുഷികതയും ഹീറോയിസവും ഇവിടെയും പിന്തുടരുന്നു. വളരെ അനായാസമായി പ്രതിയോഗികളെ കീഴടക്കുന്നതായി പലയിടങ്ങളിലും തോന്നിച്ചു. തുടർന്ന് ഓവിയെ അവിടെന്ന് രക്ഷപ്പെടുത്തി വരുമ്പോൾ തന്നെ പിന്തുടരുന്ന ഒരുപാട് പൊലീസുകാരെ നിർഭയം നേരിട്ട്, രക്ഷപ്പെടുന്ന രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നവയാണ്. ഒറ്റ ഷോട്ടിൽ എടുത്ത സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈഘലൈറ്റുകളിൽ ഒന്നാണ്. ഇതിനിടയിൽ സാജുവും റെക്കും തമ്മിലുള്ള സംഘട്ടനവും മികച്ച കൊറിയോഗ്രാഫി കൊണ്ട് ശ്രദ്ധ നേടി. പക്ഷെ ഇത്തരം രംഗങ്ങളെ മാറ്റി നിർത്തിയാൽ സ്ഥിരം ഫോർമുലയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ കണ്ടുമറന്ന റെസ്ക്യൂ ചിത്രങ്ങൾ പോലെ തന്നെയാണ് ഈ ചിത്രവും. ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ പ്രേക്ഷകന് പുതുമയൊന്നും സമ്മാനിക്കുന്നില്ല എന്നതും മറ്റൊരു പോരായ്മയാണ്. ചിലയിടങ്ങളിൽ നായകന്റെ വികാരതലങ്ങളെ കാണിച്ചു തരുന്നുണ്ടെകിലും അതൊന്നും ഗുണം ചെയ്തില്ല. തുടക്കത്തിലേ ഷൂട്ടിങ് രംഗങ്ങൾ പബ്ജി പോലുള്ള ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗേമുകളെ അനുസ്മരിച്ചെങ്കിലും അവസാനത്തോടടുക്കുമ്പോൾ അതിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. ചിത്രത്തിലുടനീളം ഓവിയും റെക്കും തമ്മിലുള്ള അടുപ്പം കാണിക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. ക്ളൈമാക്സിലോടടുക്കുമ്പോൾ ഇത്തരം രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും എത്രത്തോളം അത് പ്രേക്ഷകരിലേക്ക് എത്തി എന്നത് ചിന്തിക്കേണ്ടതാണ്. ആമിർ ആസിഫ് എന്ന വില്ലന്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നായകനും വില്ലനും നേർക്കുനേർ വരുന്ന രംഗം പോലും ചിത്രത്തിലില്ല. ഇടയ്ക്ക് വില്ലന്റെ അനുയായികൾ നായകനെതിരെ ആക്രമണം അഴിച്ചുവിടുന്നുണ്ടെകിലും, മിക്കപ്പോഴും പോലീസ് - നായകൻ സംഘട്ടനങ്ങളാണ് ചിത്രത്തിൽ. സാജുവായി അഭിനയിച്ച രൺദീപ് ഹൂഡ തന്റെ കഥാപാത്രം ഗംഭീരമാക്കി. പങ്കജ് ത്രിപാഠിയും നല്ല പ്രകടനമായിരുന്നു. മറ്റുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പോരായ്മകൾ ഉണ്ടെങ്കിലും ഇന്ത്യയിലെമ്പാടുമുള്ള ആക്ഷൻ സിനിമ ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തതിനു പിറകെ നിരവധിപേർ ചിത്രം കാണുകയും സോഷ്യൽ മീഡിയയിൽ പ്രതികരണം പങ്കുവയ്ക്കുകയും ചെയ്തു. കണ്ടുമടുത്ത ഫോർമുല ആണെങ്കിലും പുതുമയാർന്ന ആക്ഷൻ രംഗങ്ങൾ ഉള്ളതിനാൽ ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. </div>
<div style="background-color: white; color: #1d2129; display: inline; font-family: system-ui, -apple-system, system-ui, ".SFNSText-Regular", sans-serif; font-size: 14px; margin-top: 6px;">
<a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/netflix?source=feed_text&epa=HASHTAG&__xts__%5B0%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=%2ANK-R" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">netflix</span></span></a> <a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/extraction?source=feed_text&epa=HASHTAG&__xts__%5B0%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=%2ANK-R" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">extraction</span></span></a> <a class="profileLink" data-hovercard-prefer-more-content-show="1" data-hovercard="/ajax/hovercard/application.php?id=163114453728333&extragetparams=%7B%22fref%22%3A%22mentions%22%7D" data-lynx-mode="async" href="https://l.facebook.com/l.php?u=https%3A%2F%2Fsignup.netflix.com%2F%3Fmqso%3DPC_MAC%26fref%3Dmentions%26fbclid%3DIwAR202Tv0nyJRL89A50F8qVgf0zVlW2RCNU0qS-XVflio0gRoj7UU8Edz9KM&h=AT1zSSY5tlSoYHyEDO3-aOpvvxm4GbktGxoo_4Cv1vJvPnvMaCj0uquPKxveDXbfHmjLb97cf_kO4_LJRQDBWFAmHbJA_2FnCWqrmt6KTCf8lwEPNXujWj6FWjoCksbkaD0G-2IMGg0qw1pprUqjmVYF2ug0fnypvwON6ZSzGasMJJLAy414vWftZ-halos-jx8Qg5DHOI0UUzkasomXMM4Xv30NCSDaIOro2s4z8Sve6y58c_DSFDnFYNM5tTv2ydU-53my7eXGePsLLDrEdlV232YY88vM8QKer0KOXbGP74HgJ9PMDVspOny7VVmdJvsK-ZmNZcnEjKVIldoISzvK-NWSP3haJmTfQB0rKR8CdhHPHK-nmBDBRAGhUZOueK8A9tgVv80qL_MgCUnnMHt7NBnRANpXa4GLAHOWow-IxyPTPqXlzoXH7MupEDG7ZYK9ryv-1pzuENrlGxsYymn8N81Wm-5xdm2oxD7tiDPfJF8YGJdBV2D8HkrqBe-AlsDXmWtnk3eDHdr3BCYfZJxb4Shvjxvtb1L94Pq941W5tjVyCyvrfhVcOBg9dqC0N1wz9Ylz6AJr5tr8kHuUk4sO6gXKBEQsnCV-bvkgUzyEIyp_1nggCxkTA3M" rel="noopener nofollow" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">Netflix</a> <a class="profileLink" data-hovercard-prefer-more-content-show="1" data-hovercard="/ajax/hovercard/page.php?id=1635397483387290&extragetparams=%7B%22__tn__%22%3A%22%2CdK-R-R%22%2C%22eid%22%3A%22ARBRdQZ6pkqSZORPH06zLDin0Na9a_f77nwmUA-0G4ICV9RFOVRaF0LMqHK74Zs1ZMatJR_Xti9A8UJQ%22%2C%22fref%22%3A%22mentions%22%7D" href="https://www.facebook.com/extraction/?__xts__%5B0%5D=68.ARA3M8vZDLpgJJx2rWAg2kCLTZ3MITHizW3qnjX9TotHkgvb7ghPJf0EvxO510z1OWuKtENK4nzVC1L-olL2FQmenwLIHrWLprdPXa9tFyGKQYSSW4TTlPToiG9MLSGgi92mZgER8JwLpcSBFrpT77aT7qa2o_eIsxK0dyJYSAimzyxyuU_pUm1o_4tjZ5tFMQkle2OEyBft7aChZVG1yIJ9DJ08P8MjO9j4c5tSNQCAs7b64Jns70tzL4bZa9_an2-wq9SzZWuLeqnwEFEDjTx2yjA2NCywrTtb2O_EJFu5gEriwfyEywSOGduhXpp4LSBaP0YLVF0_Pp_z_pa-YraGgw&__xts__%5B1%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=K-R&eid=ARBRdQZ6pkqSZORPH06zLDin0Na9a_f77nwmUA-0G4ICV9RFOVRaF0LMqHK74Zs1ZMatJR_Xti9A8UJQ&fref=mentions" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;">Extraction</a> <a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/chrishemsworth?source=feed_text&epa=HASHTAG&__xts__%5B0%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=%2ANK-R" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">chrishemsworth</span></span></a> <a class="_58cn" data-ft="{"type":104,"tn":"*N"}" href="https://www.facebook.com/hashtag/randeephooda?source=feed_text&epa=HASHTAG&__xts__%5B0%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=%2ANK-R" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;"><span class="_5afx" style="direction: ltr; font-family: inherit;"><span aria-label="hashtag" class="_58cl _5afz" style="color: #365899; font-family: inherit; unicode-bidi: isolate;">#</span><span class="_58cm" style="font-family: inherit;">randeephooda</span></span></a> <a class="profileLink" data-hovercard-prefer-more-content-show="1" data-hovercard="/ajax/hovercard/page.php?id=240112849412216&extragetparams=%7B%22__tn__%22%3A%22%2CdK-R-R%22%2C%22eid%22%3A%22ARBpOW62kS8bS5GXbzTaFxGixzDPQ9vxNSGrP8MJJq_Mh-5nsNLIFvaHM7nYeGklsxXwosR7QuwWVl3V%22%2C%22fref%22%3A%22mentions%22%7D" href="https://www.facebook.com/chrishemsworth/?__xts__%5B0%5D=68.ARA3M8vZDLpgJJx2rWAg2kCLTZ3MITHizW3qnjX9TotHkgvb7ghPJf0EvxO510z1OWuKtENK4nzVC1L-olL2FQmenwLIHrWLprdPXa9tFyGKQYSSW4TTlPToiG9MLSGgi92mZgER8JwLpcSBFrpT77aT7qa2o_eIsxK0dyJYSAimzyxyuU_pUm1o_4tjZ5tFMQkle2OEyBft7aChZVG1yIJ9DJ08P8MjO9j4c5tSNQCAs7b64Jns70tzL4bZa9_an2-wq9SzZWuLeqnwEFEDjTx2yjA2NCywrTtb2O_EJFu5gEriwfyEywSOGduhXpp4LSBaP0YLVF0_Pp_z_pa-YraGgw&__xts__%5B1%5D=68.ARBJqYwkML8BgXABdljuVngy3pmpJ7pcFYCX_SAlp-ZaiOh2jOJY3BfLAzw0lilIv-VQ9OyMuWPEPgx78_RALmZoZe8UbCxMZQa-Sb_CIzTDaa7EOrf3Mg-ArtQgbsycayFRKifhhtm7dfS_zNMdsjpppsLKB5leWw3by96fis0kLYBh3_Ak6MKFLq2xmwUwW26gcRK6u8U3XzdM7ybFDSX6pKRkkQ0zlRB7XLwGnMJVK7KS7gcZwQW-biCkM17Mnqi81tydW143oN81HZOVtLHJDeaSSkPs1Wt9ejNacU79rPEX95k5u7HhdARAtBp2psAYpWaWr3F9LPTm4hkMm_Didw&__tn__=K-R&eid=ARBpOW62kS8bS5GXbzTaFxGixzDPQ9vxNSGrP8MJJq_Mh-5nsNLIFvaHM7nYeGklsxXwosR7QuwWVl3V&fref=mentions" style="color: #385898; cursor: pointer; font-family: inherit; text-decoration-line: none;">Chris Hemsworth</a></div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-88033036580148859002020-04-27T16:09:00.005+05:302020-04-27T16:09:58.627+05:30എ സ്റ്റാറും ഗൗതമന്റെ രഥവും<div dir="ltr" style="text-align: left;" trbidi="on">
<div class="text_exposed_root text_exposed" id="id_5ea6b48fa9ee71c24751568" style="display: inline; font-family: inherit;">
എന്റെ കല്യാണത്തോട് അനുബന്ധിച്ചാണ് വീട്ടിൽ പുതിയ കാർ എടുക്കണം എന്ന ആലോചന വന്നത്. ഇപ്പൊ ഉള്ളത് എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാം എന്ന അച്ഛന്റെ തീരുമാനത്തോട് വണ്ടിപ്രാന്തനായ മണിക്കുട്ടൻ (അനിയൻ) തെല്ലൊരു നിരാശയോടെ സമ്മതം മൂളി. 'എ സ്റ്റാർ ' (ആദ്യ വണ്ടി ) കൊടുക്കാൻ അവനു മനസ്സില്ലായിരുന്നു. അത് ചേട്ടൻ ഉപയോഗിച്ചോട്ടെ എന്ന് പറഞ്ഞു നോക്കിയെങ്കിലും ഗുണം ചെയ്തില്ല. എന്‍<span class="text_exposed_show" style="display: inline; font-family: inherit;">റെ ഭാഗത്തും തെറ്റുണ്ട്. 'വീട്ടിൽ വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ അറിയാത്ത' ഞാൻ ഈ കാർ കൊണ്ട് നടന്നോളാം എന്ന് ആരോട് പറയാൻ, ആര് കേൾക്കാൻ. വല്യ മസിലുപിടുത്തം ഒന്നും ഇല്ലാണ്ട് കാറുകളെ പറ്റി വല്യ ധാരണ ഒന്നും ഇല്ലാത്ത ഞാൻ സമ്മതം മൂളി. 'നമ്മുടെ വീട്ടിലെ ആദ്യ കാർ ' വികാരം തന്നെ ആയിരുന്നു അമ്മയ്ക്കും. പിന്നെ വീട്ടിൽ മറ്റൊരാൾ കൂടെ വരുവല്ലേ, കുറെ അമ്പലങ്ങളിൽ ഒക്കെ പോവാനില്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ ഓ കെ പറഞ്ഞു. ഞാനും കുട്ടുവും (കസിൻ ) എ സ്റ്റാറിന്റെ കുറെ കിടിലൻ ഫോട്ടോ ഒക്കെ എടുത്ത് ഓ എൽ എക്സിൽ ഒരു പരസ്യം ഇറക്കി. 2011 മോഡൽ എ സ്റ്റാർ വില്പനയ്ക്ക്.<br /><br />വർഷങ്ങൾക്ക് മുൻപ് ഫ്രഷ് കാർ എന്ന മണിക്കുട്ടന്റെ സങ്കല്പത്തെ ചുരുട്ടിക്കൂട്ടി സെക്കൻഡ് ഹാൻഡ് കാറുകളിലേക്ക് ഒതുക്കിയപ്പോൾ പോയി കണ്ട ഒരുപാട് എണ്ണങ്ങളിൽ, ആദ്യ നോട്ടത്തിൽ തന്നെ ഞങ്ങളുടെ മനസ്സ് കവർന്ന വണ്ടിയാണ് 'എ സ്റ്റാർ '. ഇത്രയും കാലം കൂടെ ഉള്ള ഒരു കൂടപ്പിറപ്പിനെ പെട്ടെന്ന് കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല. അതിനാൽ ആവണം അച്ഛൻ വണ്ടി കാണാൻ വന്നവർക്ക് വിലയുടെ കാര്യത്തിൽ ഇളവ് കൊടുക്കാഞ്ഞതും, പലരും വന്ന് വെറും കയ്യോടെ മടങ്ങി പോയതും. ഒരെണ്ണം ഏകദേശം ഒത്തുവന്നപ്പോൾ വീട്ടിൽ എല്ലാര്ക്കും ഒരു വിഷാദം. കൊടുക്കാൻ ഒട്ടും മനസ്സുവരുന്നില്ല. വണ്ടി വാങ്ങിയ അന്ന് തൊട്ട് ഞങ്ങളെക്കാളും കരുതലോടെയും സ്നേഹത്തോടെയും എ സ്റ്റാറിനെ കാണുന്ന അച്ഛൻ ഒടുവിൽ ആ തീരുമാനം എടുത്തു. വണ്ടിയുടെ ഡെലിവറി തീയതി നീട്ടിയത് കാരണം കല്യാണം കഴിയുന്ന വരെ അല്ലറ ചില്ലറ ഓട്ടങ്ങൾക്ക് എ സ്റ്റാർ വേണം എന്നും അത് തത്കാലം കൊടുക്കേണ്ടെന്നും. അന്ന് വല്ലാത്തൊരു സന്തോഷമായിരുന്നു, നഷ്ടപ്പെടാൻ പോകുന്ന എന്തോ തിരിച്ചു കിട്ടിയ ഫീൽ. കല്യാണം ഒകെ കഴിഞ്ഞു. പുതിയ വണ്ടിയും വന്നു. അവൻ ഇവിടെ തന്നെ ഇരിപ്പുണ്ട്. എ സ്റ്റാറിന്റെ നമ്പർ 87 ഇൽ അവസാനിക്കുന്നത് കാരണം അതെ നമ്പർ തന്നെ പുതിയ വണ്ടിക്കും (8787) ചോദിച്ച് വാങ്ങിച്ചത് ആദ്യം വന്നവനോടുള്ള സ്നേഹം കൊണ്ടാണ്, ഒരു കുന്നോളം സ്നേഹം.<br /><br />വീട്ടിലെ ആദ്യ വണ്ടി ഒരു വികാരമായി കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള അനുഭവങ്ങളും, മുഹൂർത്തങ്ങളുമായി ബന്ധപ്പെടുത്താൻ പറ്റുന്ന ഒരു 'ഫീൽ ഗുഡ്' സിനിമയാണ് നീരജ് മാധവ് നായകനാക്കി പുതുമുഖ സംവിധായകൻ ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'ഗൗതമന്റെ രഥം'. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ റോൾ കൈകാര്യം ചെയ്ത ബേസിൽ ജോസഫ് ഒരു മുഴുനീള കഥാപാത്രം ഇതിൽ ചെയ്തിരിക്കുന്നു.<br /><br />ചെറുപ്പകാലം മുതൽക്കേ വണ്ടികളെ സ്നേഹിക്കുന്ന ഗൗതം എന്ന കുട്ടിയിലൂടെയാണ് കഥ തുടങ്ങുന്നത്. പാലക്കാട്ട് പോസ്റ്റ് മാസ്റ്ററായ അച്ഛന്റെ ( രഞ്ജി പണിക്കർ ) സൈക്കിളിൽ ചക്രം കറക്കി കളിച്ച് വളരുന്ന ഗൗതമിന് കൂട്ട് അവന്റെ മുത്തശ്ശി (വത്സല മേനോൻ) ആയിരുന്നു. മുത്തശ്ശി പറഞ്ഞു കൊടുത്ത പുരാണങ്ങളും , മുത്തശ്ശൻ കാറോടിച്ച സാഹസിക കഥകളും കേട്ട് ഗൗതമനും അവനോടൊപ്പം വണ്ടിപ്രാന്തും വളർന്നു. അച്ഛന് ട്രാൻസ്ഫർ കിട്ടി കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ അവന്റെ ആദ്യ കാർ യാത്ര എന്ന സ്വപ്നവും പൂവണിഞ്ഞു.<br /><br />ഗൗതമിന് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ അച്ഛൻ അവനെ കൊണ്ട് കാർ ലൈസൻസ് എടുപ്പിച്ചു. വീട്ടിലേക്ക് ഒരു കാർ വാങ്ങിക്കാൻ പോവുകയാണെന്ന് പറയുന്ന അച്ഛൻ, കാർ തിരഞ്ഞെടുക്കാനുള്ള അധികാരം മകന് കൈമാറുകയും ചെയ്തു. തുടർന്ന് അവനും കൂട്ടുകാരും ചേർന്ന് മനക്കോട്ട കെട്ടുകയാണ്. പുതിയ ഹോണ്ട സിറ്റിയിൽ തുടങ്ങി, ഒരുപാട് കാറുകൾ നോക്കിവെച്ചെങ്കിലും ഒടുവിൽ വീട്ടിൽ എത്തുന്നത് ഒരു സെക്കന്റ് ഹാൻഡ് നാനോ കാർ ആണ്. ഒട്ടും ഇഷ്ടമില്ലാതെ നാനോ കാറിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്ന ഗൗതമിന്റെ യാത്രകളാണ് പിന്നീട്. തന്റെ കൂട്ടുകാർ പോലും കളിയാക്കുന്ന, കുഞ്ഞുട്ടൻ എന്നും നാണപ്പൻ എന്നും വീട്ടുകാർ വിളിക്കുന്ന, ഈ കാർ ഒഴിവാക്കി എങ്ങനെയെങ്കിലും പുതിയത് സ്വന്തമാക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന ഗൗതം നേരിടുന്ന പ്രശ്നങ്ങൾ രസകരമായ നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLucZN211nDjKlA4StZrHuthl5Ho5zcyCuOe0fO8f3KUu8JYNz6-7k9jNyQYzdzJKw1DHm-eBVqDeq3Em3F2R6BUBHu3s8AlGuDLeLfXBJ4fQZJcaA0u5sZXCvDIXKOLqn78mN7FqqoHHc/s1600/Master.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"><img border="0" data-original-height="693" data-original-width="513" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLucZN211nDjKlA4StZrHuthl5Ho5zcyCuOe0fO8f3KUu8JYNz6-7k9jNyQYzdzJKw1DHm-eBVqDeq3Em3F2R6BUBHu3s8AlGuDLeLfXBJ4fQZJcaA0u5sZXCvDIXKOLqn78mN7FqqoHHc/s320/Master.jpg" width="236" /></a><span class="text_exposed_show" style="display: inline; font-family: inherit;"><br /><br /><span style="font-family: inherit;">ഗൗതമന്റെ വേഷം നീരജ് മാധവിന്റെ കയ്യിൽ ഭദ്രമായിരുന്നു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കൈനീട്ടി സ്വീകരിച്ച നിരവധി വേഷങ്ങളിൽ തകർത്തഭിനയിച്ച നീരജ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നായകനായുള്ള ഈ തിരിച്ചുവരവ്. ഇതിനിടയിൽ 'ദി ഫാമിലി മാൻ' എന്ന ആമസോൺ പ്രൈം സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ിരുന്നു. ചിത്രത്തിലുടനീളം പല വികാരതലത്തിലൂടെ സഞ്ചരിക്കുന്ന ഗൗതം എന്ന ചെറുപ്പക്കാരന്റെ സന്തോഷങ്ങളും സങ്കടങ്ങളും പ്രണയവും എല്ലാം തന്നെ അച്ചടക്കത്തോടെ നീരജ് കൈകാര്യം ചെയ്തു. കൂട്ടുകാരനായി അഭിനയിച്ച ബേസിൽ ജോസഫ് തന്റെ മറ്റ് ചിത്രങ്ങളിലെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നത്തെ പല സിനിമകളിലും അഭിവാജ്യഘടകമാണ് ബേസിൽ. ഗൗതമന്റെ അച്ഛനായി അഭിനയിച്ച രഞ്ജി പണിക്കർ, ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം, വളരെ തന്മയത്തോടെ അവതരിപ്പിച്ചു. മുത്തശ്ശിയും ഗൗതമും തമ്മിലുള്ള ബന്ധം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ ഏറ്റവും സന്തോഷിപ്പിച്ചതും, മനസ്സിൽ തങ്ങിനിൽക്കുന്നതും ഈ രംഗങ്ങളാണ്. കുസൃതിയും, പിണക്കങ്ങളും നിറഞ്ഞ മുത്തശ്ശിയുടെ കഥാപാത്രം വത്സല മേനോൻ മനോഹരമായി കൈകാര്യം ചെയ്തു. ഗൗതമന്റെ അമ്മയായി വേഷമിട്ടത് ദേവി അജിത്ത് ആണ് . പുണ്യ എലിസബത്ത് നീരജിന്റെ നായികയായി എത്തുന്നു. പുണ്യ അഭിനയിച്ച കല്യാണി എന്ന കഥാപാത്രം ഒരു ചെറിയ സംഘർഷത്തിലൂടെ ഗൗതമന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും, സൗഹൃദത്തിലാവുന്നതും, പിന്നീട് പതിയെ പ്രണയത്തിലാവുന്നതും എല്ലാം കഥാതന്തുവിനെ ബാധിക്കാത്ത രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം പറയുന്ന 'ഉയിരേ' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ സിദ് ശ്രീറാം ആണ് ഈ ഗാനം ആലപിച്ചത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ, ത്രിൽ അടിപ്പിക്കുന്ന രംഗങ്ങളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകന് നല്ല ഒരു അനുഭവമാക്കാൻ വിഷ്ണു ശർമയുടെ ഛായാഗ്രഹണത്തിനും വലിയ ഒരു പങ്കുണ്ട്. കെ ജി അനിൽ കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.<br /><br />ആദ്യത്തെ കാർ ഒരു വലിയ വികാരമായി കൊണ്ട് നടക്കുന്നവർക്ക് മനസ്സിനെ എവിടെയൊക്കെയോ സ്പർശിക്കുന്ന ചില നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട് 'ഗൗതമന്റെ രഥം'. അത്തരത്തിലുള്ള ഒരു വിഭാഗത്തിന് മാത്രം ഇഷ്ടപ്പെടുന്നതിനാലാവണം ചിത്രത്തിന് വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈ കൊറോണ കാലത്ത് ഏഷ്യനെറ്റിൽ റിലീസ് ചെയ്തതിന് ശേഷം എന്നെപോലെ കുറെ പേർ ചിത്രം കണ്ട് മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഇത് തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ വിജയവും. രണ്ടു മണിക്കൂർ നേരം ആസ്വദിച്ചു കാണാൻ പറ്റിയ ഒരു ചിത്രം തന്നെയാണ് 'ഗൗതമന്റെ രഥം'.</span><br />
<div class="separator" style="clear: both; text-align: center;">
<span class="text_exposed_show" style="display: inline; font-family: inherit;"><br /></span></div>
</div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-80879306534097215032017-03-10T16:17:00.000+05:302017-03-10T16:17:13.199+05:30ഒരു നാള് ശുഭരാത്രി നേര്‍ന്ന് പോയി നീ...<div dir="ltr" style="text-align: left;" trbidi="on">
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
<span class="_4yxo" style="font-weight: bold;">ജോൺസൺ മാഷിനു സമർപ്പണം. 2011-ൽ കോളേജ് മാഗസിനിൽ എഴുതിയത്. </span></div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
രണ്ട് ദശാബ്ദക്കാലം മലയാളസംഗീതത്തിന് മലയാളമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് ജോണ്സണ് മാസ്റ്റര്‍ ഗന്ധര്‍വ്വ•ാരുടെ ലോകത്തേക്ക് യാത്രയായി. 80-കളില്‍, മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ സംഗീതത്തിന്റെ വസന്തം തീര്‍ത്ത അനശ്വരകലാകാരനാണ് അരങ്ങൊഴിയുന്നത്. സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞനായിരുന്നു ജോണ്സണ് മാസ്റ്റര്‍. ചെറുപ്പത്തില്‍ 'വോയ്സ് ഓഫ് തൃശ്ശൂര്‍' എന്ന സംഗീതട്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ജോണ്സണ്, ഇതിനിടയിലാണ് പ്രശസ്ത സംഗീത സംവിധായകന് ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മാറി സംഗീതത്തെ നെഞ്ചിലേറ്റിയ ജോണ്സണ് പിന്നീട് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാവുകയും, പിന്നീട് 23 വര്‍ഷത്തെ സംഗീത ജീവിതത്തിലൂടെ ഗുരുവിനോളം വളര്‍ന്ന സംഗീതസാമ്രാട്ടായി മാറുകയും ചെയ്തു ഇദ്ദേഹം. മലയാള സംഗീത ലോകത്തിന്, പ്രത്യേകിച്ച് സിനിമയുടെ റീ-റിക്കോര്‍ഡിങ്ങ് ചരിത്രത്തിന് ഇദ്ദേഹം നല്കിയ സംഭാവന ചെറുതൊന്നുമല്ല. സംഗീതത്തിന്റെ ഏത് ശാഖയേയും മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജോണ്സണ് മലയാളികളുടെ സംഗീതാഭിരുചിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുസ്ഥാനിയും, കര്‍ണ്ണാടിക്കും പിന്നെ അല്‍പ്പം വെസ്റ്റേണ്‍ സംഗീതവും മികവോടെ സമ്മിശ്രപ്പെടുത്തി ജോണ്സണ് ഈണം പകര്‍ന്ന നിരവധി ഗാനങ്ങള്‍ മലയാളികളും, മലയാളവും നില്ക്കുന്ന കാലം വരെ ഓര്‍മ്മിക്കപ്പെടുമെന്ന് നിസ്സംശയം പറയാം. ചലച്ചിത്രഗാനരംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജോണ്സണ് മാസ്റ്റര്‍, മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. ദേവരാജന്‍ മാസ്റ്ററിന് ശേഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെ. മറക്കാനാകാത്ത ഭാവഗീതങ്ങള്‍ക്കു പുറമെ, സനിമയുടെ പശ്ചാത്തല സംഗീതത്തിലും ജോണ്സണ് ശ്രദ്ധിക്കപ്പെട്ടു. 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെയാണ് പശ്ചാത്തലസംഗീതത്തിലേക്ക് കടക്കുന്നത്.ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലെ 'സ്വപ്നം വെറുമൊരു സ്വപ്നം...' എന്ന ഗാനത്തിലെ ഈണങ്ങള്‍കൊണ്ട് ജോണ്സണ് മലയാളികളെ അത്ഭുതപ്പെടുത്തി. പിന്നീട് കൈനിറയെ ചിത്രങ്ങള്‍. ഭാസ്ക്കരന്‍ മാഷിന്റേയും, പൂവ്വച്ചല്‍ ഖാദറിന്റേയും വരികള്‍ക്ക് മനസ്സറിഞ്ഞ് സംഗീതം നല്കി. ആദ്യകാലങ്ങളില്‍ ബാലചന്ദ്രമേനോന്, ശശികുമാര്‍, ഭരതന് ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ജോണ്സണ് മാസ്റ്റര്‍. 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ രണ്ട് ഗന്ധര്‍വ്വ•ാര്‍ ഒന്നിക്കുകയായിരുന്നു. മലയാളികളുടെ പ്രിയസംവിധായകന് പത്മരാജനും, ജോണ്‍സണും. ഇവരെ ഒന്നിപ്പിച്ചത് ഏതോ ദൈവീക ശക്തിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രയും അനുഗ്രഹീതനായ സംഗീതം ഇവരുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കും. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിനേക്കാളേറെ പശ്ചാത്തലസംഗീതത്തിന്റെ പൂര്‍ണ്ണതയ്ക്ക് പത്മരാജന് ചിത്രങ്ങളില്‍ സംഗീതം നല്കുമ്പോള് ജോണ്സണ് മാസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങളെപോലും ചടുലമാക്കുവാന്‍ പറ്റിയ പശ്ചാത്തലസംഗീതമായിരുന്നു ഇദ്ദേഹം ഒരുക്കിയിരുന്നത്. പത്മരാജന് മാഷിന്റെ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്സണ് എന്ന പ്രതിഭയുടെ സംഗീതമാണ്. കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിക്കോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്വ്വന്, അപരന്, സീസണ് തുടങ്ങി മലയാളികള്‍ മറക്കാനാഗ്രഹിക്കാത്ത നിരവധി ചിത്രങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചു. 'ആടിവാകാറ്റേ'(കൂടെവിടെ), 'ഒന്നാംരാഗം പാടി' (തൂവാനത്തുമ്പികള്‍), 'ദേവി' (ഞാന്‍ ഗന്ധര്വ്വന്) തുടങ്ങിയ ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നവയാണ്. പത്മരാജന്റെ കെട്ടുറപ്പുള്ള തിരക്കഥയില്‍ പ്രണയവും വിരഹവും സന്തോഷവും,സങ്കടവും ജോണ്‍സന്റെ സംഗീതത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ഭരതന്, സത്യന് അന്തിക്കാട് എന്നിവര്‍ക്ക് വേണ്ടിയും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജോണ്സണ് മാസ്റ്റര്‍ ആയിരുന്നു. കൈതപ്രം, ഒ. എന്‍. വി എന്നീ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നപ്പോള്‍ വാക്കിന്റെ ഭാവം തന്നെ ഈണങ്ങളിലേക്ക് പകരുന്നതായാണ് അനുഭവപ്പെടുന്നത്. ഈയൊരു രസതന്ത്രം തന്നെയാണ് 'കൈതപ്രം - ജോണ്സണ്', 'ഒ. എന്‍. വി - ജോണ്സണ്' കൂട്ടുകെട്ടുകളെ മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍ കാരണം. ജോണ്സണ് ഏറ്റവുമധികം ഈണം പകര്‍ന്നത് കൈതപ്രത്തിന്റെ വരികള്‍ക്കാണ്. ഇതിലേറെയും മനോഹരഗാനങ്ങള്‍. ഇവരൊന്നിച്ച അര്‍ത്ഥം, കിരീടം, കളിക്കളം, ചമയം, വരവേല്‍പ്പ്, ചെങ്കോല്‍, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഒരു വട്ടമെങ്കിലും കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. 'കിരീടം' എന്ന സിബി മലയില്‍ ലോഹിതദാസ് ചിത്രത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന ഗാനമായിരുന്നു 'കണ്ണീര്‍പൂവിന്റെ കവിളില്‍.....' . സ്വപ്നങ്ങള്‍ തകര്‍ന്ന്, ജീവിതം ഗതിവിട്ട മകന്റെ വേദനയും, കാമുകന്റെ വിരഹവും ഈയൊരു ഗാനത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ജോണ്സണ് മാഷിന്റെ മികച്ച ഗാനങ്ങളിലൊന്ന് !!! വരവേല്‍പ്പിലെ 'ദൂരെ ദൂരെ സാഗരം' എന്ന ഗാനം ഈ കൂട്ടുകെട്ടിന്റെ ആദ്യ ചുവടുവയ്പായി. പിന്നിട് ഒരു പാട് ഹിറ്റ് ഗാനങ്ങള്‍. 'രാജഹംസമേ'(ചമയം), 'പീലിക്കണ്ണെഴുതി' (സ്നേഹസാഗരം), 'ആകാശഗോപുരം'(കളിക്കളം), 'പാതിമെയ്''(പാവം പാവം രാജകുമാരന്), 'നീലരാവിലിന്നുനിന്റെ'(കുടുംബസമേതം), 'മൗനസരോവരം'(സവിധം), 'മധുരം ജീവാമൃതബിന്ദു'(ചെങ്കോല്‍), 'തൂമഞ്ഞിന്‍'(സമൂഹം), 'വെണ്ണിലാവോ'(പിന്‍ഗാമി), 'പൊന്നില്‍ക്കുളിച്ചു നിന്നു'(സല്ലാപം), 'ആദ്യമായി കണ്ട നാള്'(തൂവല്‍കൊട്ടാരം), 'ചൈത്രനിലാവിന്റെ'(ഒരാള്‍ മാത്രം), 'എന്തേ കണ്ണന്'(ഫോട്ടാഗ്രാഫര്‍), തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി. ഒ. എന്‍. വിയോടൊത്ത് ജോണ്സണ് മാസ്റ്റര്‍ തുടര്‍ന്ന സംഗീത സഞ്ചാരം വര്‍ഷങ്ങളോളം നീണ്ടിരുന്നു. 1982-ലെ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത കിലുകിലുക്കത്തില്‍ തുടങ്ങി, ഭരതന്റേയും, പത്മരാജന്റേയും, മോഹന്റേയും ചിത്രങ്ങളില്‍ ഇവരൊന്നിച്ചു. 'എന്റെ മണ്‍വീണയില്‍' (നേരം പുലരുമ്പോള്‍), 'മെല്ലെ മെല്ലെ മുഖപടം' (ഒരു മിന്നാമുനുങ്ങിന്റെ നുറുങ്ങുവട്ടം), തുടങ്ങിയ കാവ്യാത്മകമായ ഒരു പിടി നല്ല ഗാനങ്ങള്‍ ഈ യാത്രയില്‍ പിറന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പൊ•ുട്ടയിടുന്ന താറാവിലെ 'കുന്നിമണിചെപ്പുതുറന്ന്'' എന്ന ഗാനത്തിന്റെ മനോഹാരിത ഒരിക്കലും നഷ്ടപ്പെടാത്തതാണ്. ജോണ്സണ്-ഒ.എന്‍.വി. അവസാനമായി - ഒന്നിക്കുന്നത് ജയരാജ് സംവിധാനം ചെയ്ത 'ഗുല്‍മോഹര്‍' എന്ന ചിത്രത്തിനായാണ്. ഇതിലെ 'ഒരു നാള് ശുഭരാത്രി നേര്‍ന്ന് പോയി നീ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ഒ. എന്‍. വി. ജോണ്സണ് മാഷിനായി എഴുതിയ ഈ പാട്ടിന്റെ പല്ലവി ജോണ്‍സണോടുള്ള ചോദ്യം പോലെ തോന്നുന്നുവെന്ന് ഇദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒ. എന്‍. വി പറയുകയുണ്ടായി.അത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തിയ സഖ്യമായിരുന്നു ഒ.എന്‍. വി.ജോണ്സണ്. ഇത് കൂടാതെ മറ്റ് പല പാട്ടെഴുത്തുകാരോടൊപ്പം ചേര്‍ന്ന് ജോണ്സണ് നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചു. ജോഷി സംവിധാനം ചെയ്ത 'ഒരു കുടക്കീഴില്' എന്ന ചിത്രത്തിലെ 'അനുരാഗിണീ ഇതായെന്‍' എന്നു തുടങ്ങുന്ന ഗാനം മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. പൂവച്ചല്‍ ഖാദറിന്റേതാണ് ഗാനരചന. ദശരഥത്തിലെ 'മന്ദാരചെപ്പുണ്ടോ' (ഗാനരചന: പൂവച്ചല്‍ ഖാദര്‍), സസ്നേഹത്തിലെ 'താനേ പൂവിട്ട മോഹം' (ഗാനരചന: പി.കെ. ഗോപി), മാനത്തെ വെള്ളിത്തേരിലെ 'മനസ്സിന് മടിയിലെ മാന്തളിരില്' (ഗാനരചന: ഷിബു ചക്രവര്‍ത്തി) എന്നീ ഗാനങ്ങളും ഇത്തരത്തിലുള്ളവയാണ്. 1995-ല്‍ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന കമല്‍ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഗീരീഷ് പുത്തന്‍ഞ്ചേരിയുടെ വരികള്‍ക്ക് നല്കിയ മികവുറ്റ സംഗീതം ഈ രണ്ട് പ്രതിഭകളുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാക്കി 'ഈ പുഴയും കടന്ന്' എന്ന സിനിമയെ മാറ്റി.ചിന്താവിഷ്ടയായ ശ്യാമളയിലെ 'മര്‍ച്ചകത്തമ്മയെ' എന്ന് തുടങ്ങുന്ന ഗാനം ശബരിമല തീര്‍ത്ഥാടകന്റെ വികാരങ്ങളുള്‍ക്കൊള്ളുന്നതായിരുന്നു.</div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
2000-നു ശേഷം സംഗീതരംഗത്ത് നിന്നും വിട്ടു നിന്ന ജോണ്സണ് മാസ്റ്റര്‍ വളരെ കുറച്ച് ചിത്രങ്ങള്‍ക്കെ സംഗീതം നല്കിയുള്ളൂ. ഇതില്‍ പ്രശസ്ത കവി മുല്ലനേഴിയുമായി ഒന്നിച്ച 'നരേന്ദ്രന് മകന് ജയകാന്തന്‍ വക' എന്ന സത്യന് അന്തിക്കാട് ചിത്രത്തിലെ ഗാനങ്ങള്‍ മലയാളിത്തമുള്ള സംഗീതത്തിന്റെ തിരിച്ചുവരവായിരുന്നു. ജോണ്സണ് മാസ്റ്റര്‍ ഏറ്റവുമധികം പാടിപ്പിച്ച ഗായകരിലൊരാളായ ജി. വേണുഗോപാല്‍ 'കറുത്ത രാവിന്റെ കന്നിക്കിടാവൊരു' എന്ന ഗാനം ആലപിച്ചപ്പോള്‍ ജോണ്സണ് സ്പര്‍ശം നിറഞ്ഞു നിന്ന മറ്റൊരുഗാനം മലയാളികള്‍ സ്വീകരിച്ചു. മുല്ലനേഴി രചിച്ച മറ്റ് ഗാനങ്ങളും ശ്രദ്ധേയമായി. ഇരു പ്രതിഭകളും മലയാള സിനിമയേയും, സിനിമാസ്നേഹികളെയും 2011-ല്‍ വിട്ടുപിരിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ സംഗീതശാഖയ്ക്ക് സംഭവിച്ച തീരാ നഷ്ടമായി ഇതിനെ വിലയിരുത്താം. </div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
2010-ല്‍ പുറത്തിറങ്ങിയ 'നിറക്കാഴ്ച' യാണ് ഇദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന അവസാന ചിത്രം. എ. ആര്. റഹ്മാന്റെ അച്ഛന് ആര്. കെ. ശേഖറിനുശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാരില്‍ ഒരാളായിരുന്നു ജോണ്സണ്. ലളിതമായ ഓര്ക്കസ്ട്രേഷന് ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മിക്ക ഗാനങ്ങളും തനിക്ക് പ്രിയപ്പെട്ട രാഗമായ 'കല്ല്യാണി' രാഗത്തിലായിരുന്നു ഇദ്ദേഹം ചിട്ടപ്പെടുത്തിയത്. ഉപകരണസംഗീതത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയിരുന്ന ജോണ്സണ് പശ്ചാത്തലസംഗീതത്തില്‍, വേറിട്ട വഴികള്‍ വെട്ടിത്തുറന്നു. മണിച്ചിത്രത്താഴിലേയും, പത്മരാജന് ചിത്രങ്ങളിലേയും പശ്ചാത്തലസംഗീതം ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ഇപ്പോഴും. ഈയൊരു കഴിവു തന്നെയാണ് സംഗീതത്തിന് ആദ്യമായി ദേശീയപുരസ്ക്കാരം നേടുന്ന മലയാളിയാവാന്‍ ജോണ്സണ് മാസ്റ്ററിനു സാധിക്കാന്‍ കാരണമായത്. പശ്ചാത്തല സംഗീതത്തിന് 2 തവണ ദേശീയ പുരസ്ക്കാരം ജോണ്സണ് മാസ്റ്റര്‍ നേടി. 1994-ല്‍ പൊന്തന്മാടയ്ക്കും, 1995-ല്‍ സുകൃതത്തിനും തുടര്‍ച്ചയായി 2 ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന സംഗീത സംവിധായകന് എന്ന ബഹുമതിയും ഇദ്ദേഹത്തിന്റേതായി. അഞ്ച് തവണയായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഇദ്ദേഹത്തിനെ തേടിയെത്തി. 82-ല്‍ ഓര്‍മ്മയ്ക്കായി, വടക്കുനോക്കി യന്ത്രം, മഴവില്‍ക്കാവടി എന്നീ ചിത്രങ്ങള്‍ക്ക് 89-ല്‍, 'അങ്ങനെ ഒരവധിക്കാലത്ത്' എന്ന ചിത്രത്തിന് 99-ല്‍ എന്നിങ്ങനെ മികച്ച സംഗീതസംവിധായകനും, 92-ല്‍ സദയം, 96-ല്‍ സല്ലാപം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തലസംഗീതത്തിനും, ഉള്ള പുരസ്ക്കാരങ്ങള്‍ നേടുകയും തന്റെ ഗുരു ദേവരാജന്‍ മാസ്റ്ററുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. പുതിയ തലമുറയിലെ സംഗീതസംവിധായകര്‍ സംഗീതത്തിന്റെ ആചാര്യനായി കാണുന്ന ജോണ്സണ് മാസ്റ്ററെ പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സംഗീതം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. അസുഖം മൂലം വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്കാന് ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത് കഴിയാതെ പോയതിന്റെ വിഷമം മരണം വരെ ജോണ്സണ് മാസ്റ്റര്‍ പേറിനടന്നു. കലര്‍പ്പില്ലാത്ത സംഗീതത്തിന്റെ ശ്രോതസ്സാണ് ഇന്ന് മലയാളികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഈയിടെയായി ഉയര്‍ന്നുവന്ന പല സംഗീത വിവാദങ്ങളും, മോഷ്ടിക്കപ്പെട്ട സംഗീതവും, സംഗീതപ്രേമികളെ അലോസരപ്പെടുത്തുമ്പോഴും, ജോണ്സണ് മാഷിന്റെ സംഗീതത്തിന്റെ, അദൃശ്യസാന്നിദ്ധ്യം നല്കുന്ന അനുഭവം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇത് തന്നെയാണ് മലയാള സംഗീത പാരമ്പര്യത്തെ ഇന്നും നിലനിര്‍ത്തുന്നത്. </div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
'ഒരു നാള് ശുഭരാത്രി നേര്‍ന്ന് പോയി നീ... </div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
ഇതിലേ ഒരു പൂക്കിനാവായി വന്നു നീ </div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
ശ്രുതി നേര്‍ത്ത് നേര്‍ത്ത് മായും</div>
<div class="_2cuy _3dgx _2vxa" style="background-color: white; box-sizing: border-box; color: #1d2129; direction: ltr; font-family: Georgia, serif; font-size: 17px; margin: 0px auto 28px; white-space: pre-wrap; width: 700px; word-wrap: break-word;">
അനുരാഗ ഗീതിപോലെ പറയൂ നീ എങ്ങുപോയി...... '</div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-59672894628773503882015-02-07T15:01:00.001+05:302015-02-07T15:01:59.183+05:30എന്നൈ അറിന്താൽ <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: left;">
<span style="text-align: -webkit-auto;">തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ് എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. </span></div>
<div style="text-align: left;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYgm8tYoMYmF04ajhPQamSaqOrBhuXUfWeWRlsUlSdQCSPnyjhtqhynmTVCYr8zvu2jqa-zM9wyPP-oNxhlCbZbRjkiyCMgGLLYTTwNZcS54fhwzO7ZqELaJ0FOg-uZYbUmJEvWseh0rdZ/s1600/Yennai_Arindhaal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYgm8tYoMYmF04ajhPQamSaqOrBhuXUfWeWRlsUlSdQCSPnyjhtqhynmTVCYr8zvu2jqa-zM9wyPP-oNxhlCbZbRjkiyCMgGLLYTTwNZcS54fhwzO7ZqELaJ0FOg-uZYbUmJEvWseh0rdZ/s1600/Yennai_Arindhaal.jpg" height="320" width="232" /></a><span style="text-align: -webkit-auto;">ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‍കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനിമാപ്രേമികൾ മനസ്സിൽ കൊണ്ട് നടക്കുന്ന അൻപുസെൽവൻ IPS, രാഘവൻ IPS എന്നീ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ അങ്ങിങ്ങായി കാണപ്പെടുന്നുണ്ട്. ഇത്തരം നെഗറ്റീവുകളിൽ നിന്നും ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നത് ‘തല’ യുടെ സ്ക്രീൻ പ്രെസൻസ് തന്നെയാണ്. തികച്ചും വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നത് .ഒരേ സമയം ഫാൻസിനെ മാസ്സ് പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്തുകയും, സാധാരണപ്രേക്ഷകനെ വികാരങ്ങൾ തുളുമ്പുന്ന പ്രകടനത്തിലൂടെ വിസ്മയപ്പെടുത്തുകയും ചെയ്യുന്നു. മനോഹരമായ ഗാനരംഗങ്ങളും, അതിഭാവുകത്വം ഒട്ടും കലരാതെ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും, പശ്ചാത്തല സംഗീതവും ഗൗതം മേനോന്റെ എന്ന സംവിധായകന്റെ തിരിച്ചുവരവും എന്നൈ അറിന്താൽ എന്ന ചിത്രത്തെ മറ്റ് പോലീസ് ചിത്രങ്ങളിൽ നിന്നും സാങ്കേതികമായി ചിത്രം ഒരുപിടി മുന്നിൽ നിർത്തുന്നു . സ്ത്രീസംരക്ഷണം മുഖ്യ വിഷയമാകുന്ന ചിത്രത്തിൽ മറ്റ് സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കണ്ടുമറന്ന പോലീസ് കഥകൾക്ക് ചെറിയ ഭേദഗതി മാത്രം വരുത്തി പഴയ ഫോർമുല സാങ്കേതികമികവിന്റെയും അജിത്ത് എന്ന അഭിനേതാവിന്റെ മികച്ച പ്രകടനവും ചേർത്ത് വീണ്ടും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും അവകാശപ്പെടാന്നില്ലാത്ത ചിത്രമാണ് എന്നൈ അറിന്താൽ. </span>
</div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-79951301321273060302014-01-12T23:25:00.000+05:302014-01-12T23:25:23.417+05:30വീരം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXIbxP9H_RS1xzSXSiEiSh6EFdpNL4E48-d6NutEHD1F0zZwzpMhBLea4XXUUGKMQNpJEZHNbZ55FhsdNOe4mMImjsGyU0XYbbSGQElZrUW2ZaPNpv6HwdhZbMKGGr7lKGLBIG0H8xMo8l/s1600/veeram-official-teaser.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXIbxP9H_RS1xzSXSiEiSh6EFdpNL4E48-d6NutEHD1F0zZwzpMhBLea4XXUUGKMQNpJEZHNbZ55FhsdNOe4mMImjsGyU0XYbbSGQElZrUW2ZaPNpv6HwdhZbMKGGr7lKGLBIG0H8xMo8l/s1600/veeram-official-teaser.jpg" height="215" width="400" /></a></div>
തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്.<br />
<br />
നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴിഞ്ഞാൽ ജീവിതം തീർന്നുവെന്ന് വിശ്വസിക്കുകയും, കല്യാണം കഴിക്കുന്നില്ലെന്ന് വിനായകൻ വാശിപ്പിടിക്കുകയും ചെയ്യുന്നത് തങ്ങളുടെ പ്രണയബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ തടസ്സമാകുമെന്ന് മനസ്സിലാക്കിയ അനിയന്മാർ, വക്കീലിനെ കൂട്ടുപിടിച്ച് ചേട്ടനെ പെണ്ണുകെട്ടിക്കാൻ ഒരുമ്പെട്ടിറങ്ങുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. കുടുംബത്തിനായി സർവ്വം ത്യജിച്ച് , ഗ്രൂപ്പായി വരുന്ന ഗുണ്ടകളെ അടിച്ച് തരിപ്പണമാക്കുന്ന തല മാസ്സ് ആണ് ഒടുവിൽ.<br />
<br />
തമ്പികളായി ബാലയും, വിധാർത്ഥും (മൈന ഫെയിം) പ്രകടനം മോശമാക്കിയില്ല. സന്താനത്തിന്റ്റെ കോമഡി ഇടയ്ക്ക് ബോറടിപ്പിച്ചു. തമന്ന അച്ചടക്കമുള്ള അഭിനയം കാഴ്ച്ചവെച്ചു. എങ്കിലും ഇടക്കാലത്ത് മാറ്റത്തിന്റെ മിന്നലാട്ടങ്ങൾ കാണിച്ച തമിഴ് സിനിമ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുന്ന കാഴ്ച്ചയാണ് വീരം കാണിച്ചുതരുന്നത്. ഒരു സൂപ്പർസ്റ്റാർ ചിത്രം കുറച്ച് പഞ്ച് ഡയലോഗുകളും, പാട്ടുകളും, കുറേ വില്ലന്മാരും നിറഞ്ഞതാണെന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് പ്രേക്ഷകരോട് തമിഴ്പടങ്ങൾ പറയുന്നത്. കേരളത്തിൽ ഇത്തരം മാസ്സ് ചിത്രങ്ങൾ ഇപ്പോഴും വിറ്റുപോകുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാൻ പറ്റില്ല.</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-86634810080762595662013-02-11T01:37:00.001+05:302013-02-11T01:47:30.589+05:302012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>#10 മൊഴികളും മൗനങ്ങളും </b><b> ...</b></div>
<div style="text-align: justify;">
</div>
<br />
<div style="text-align: justify;">
<span class="Apple-tab-span" style="white-space: pre;"> </span>പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിലെ മനോഹരമായ
പ്രണയഗാനമാണ് മൊഴികളൂം മൗനങ്ങളും. യുവസംഗീതസംവിധായകൻ ദീപക് ദേവിന്റെ സംഗീതം.
കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികൾ കൂടി ഒത്തുചേർന്നതോടെ 2012 ആദ്യ പകുതിയിൽ
ഏല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഗാനത്തിനായി. തമിഴ് ഗാനങ്ങളിലൂടെ
ശ്രദ്ധേയനായ യുവഗായകൻ ഹരിചരണും മഞ്ജരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. <span style="text-align: left;">ഈ വർഷം ദീപക് ദേവ് സംഗീതം നല്കിയ 5 ചിത്രങ്ങളിൽ ഒന്നാണ് സരോജ് കുമാർ.
ഗ്രാന്റ്മാസ്റ്റർ, 101 വെഡ്ഡിംഗ്സ്, ചേട്ടായീസ്, ഐ ലവ് മി എന്നിവയാണ് മറ്റ്
ചിത്രങ്ങൾ. ഗ്രാന്റ് മാസ്റ്ററിലെ ‘അകലെയൊ നീ....’ എന്ന ഗാനം മികവ് പുലർത്തി. പറയാതെ
അറിയാതെ എന്ന ഗാനത്തിനോട് സാദൃശ്യം ഉണ്ടെങ്കിൽ കൂടി നല്ലൊരു മെലഡി ആയി ഇതിനെ
അംഗീകരിക്കാം. 101 വെഡ്ഡിംസിലെ ‘ചങ്ങാതീ’, ഐ ലവ് മി യിലെ ‘ദിവാനിശകൾ’ എന്നീ
ഗാനങ്ങളും ശ്രദ്ധേയമായി. ഇതിൽ നിന്നെല്ലാം ‘മൊഴികളും
<span style="font-family: serif; text-align: justify;">മൗനങ്ങളും</span>’ ഒരു പിടി മുന്നിൽ
നില്ക്കുന്നു. </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="text-align: left;">#9 </span><span style="text-align: left;">കാർമുകിലിൽ ...</span></b></div>
<br />
<div style="text-align: justify;">
<span style="text-align: left;">ബാച്ചിലർ പാർട്ടിയിലെ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക്
യുവസംഗീതസംവിധായകൻ രാഹുൽ രാജ് ആണ് ഈണം പകർന്നിരിക്കുന്നത്. ഈ വർഷം പിറന്ന ചുരുക്കം
ചില മെലഡികളിൽ മികച്ചത്. ശ്രേയ ഗോശാലിന്റെ ശബ്ദമാധുര്യം വീണ്ടും മലയാളികൾ
നെഞ്ചിലേട്ടുകയാണ് ഈ ഗാനത്തിലൂടെ. ശ്രേയയ്ക്കൊപ്പം നിഖിൽ മാത്യൂ പാടിയിരിക്കുന്നു.
മനോഹരമായ ചായാഗ്രഹണമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. </span><span style="text-align: left;"> </span><br />
<br />
<b>#8 അനുരാഗത്തിൻ വേളയിൽ... </b></div>
<div style="text-align: justify;">
<br />
<span style="text-align: left;"><span style="text-align: justify;">2013 ലെ ഹിറ്റുകളിൽ ഒന്നായിരുന്നു ‘തട്ടത്തിൻ മറയത്ത്’.
ചിത്രത്തിലെ ഈ ഗാനം പടം റിലീസ് ആവുന്നതിന് മുൻപ് തന്നെ ഹിറ്റ്ചാർട്ടിൽ ഇടം
നേടിയിരുന്നു. ഉമ്മച്ചിക്കുട്ടിയെ സ്നേഹിച്ച നായരുടെ കഥ പറഞ്ഞ ചിത്രത്തിലെ
‘അനുരാഗത്തിൻ വേളയിൽ’ എന്ന ഗാനം പ്രണയാതുരമാണ്. ചിത്രത്തിന്റെ സംവിധായകൻ ആയ വിനീത്
ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതം. സംഗീതമയമായ
ചിത്രത്തിന്റെ കഥ പറച്ചിലിൽ ഏറെ ഗുണം ചെയ്ത ഗാനമാണിത്. അതിനാൽ തന്നെ ചിത്രം
ഇറങ്ങിയതിന് ശേഷവും കുറേകാലം യുവാക്കൾ ഈ ഗാനത്തെ നെഞ്ചിലേറ്റി നടന്നു. വിനീത്
ശ്രീനിവാസന്റേത് തന്നെയാണ് വരികളും.ഈ വർഷം ഷാൻ റഹ്മാൻ ചെയ്ത ഏക ചിത്രമാണ്
‘തട്ടത്തിൻ മറയത്ത്’.</span> </span><br />
<br />
<br />
<b>#7 കണ്ണിനുള്ളിൽ നീ കണ്മണി ...</b><br />
<br />
<br />
<span style="text-align: left;"><span style="text-align: justify;">ട്രിവാണ്ട്രം ലോഡ്ജിലെ മനോഹരഗാനം. എം. ജയചന്ദ്രന്റെ
ഈണങ്ങൾക്ക് രാജീവ് നായറിന്റെ വരികൾ. മാസ്റ്റർ ധനൻഞ്ജയ്, ബേബി നയൻതാര എന്നിവർ
അഭിനയിച്ചിരിക്കുന്ന ഗാനരംഗം ചിത്രത്തിന്റെ സംവിധായകൻ വി.കെ.പ്രകാശ് രസകരമായി
ചിത്രീകരിച്ചിരിക്കുന്നു. ഗാനം ശ്രദ്ധേയമായത് ടി.വി യിലൂടെയും യൂ.ട്യൂബ്,
ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയും ആണ്. യുവഗായകൻ നജീം അർഷാദിന്റെ വേറിട്ട
ശബ്ദം ഗാനത്തിന് ഏറെ ഗുണം ചെയ്തു. ഏറെ കാലം ഹിറ്റ്ചാർട്ടിൽ ഒന്നാമതായിരുന്നു ഈ
ഗാനം. </span> </span>2011-ൽ വാദ്ധ്യാർ,റേസ് എന്നീ ചിത്രങ്ങളിലൂടെ മലയാളഗാനരചനാരംഗത്തേക്ക് കടന്നു
വന്ന രാജീവ് നായർക്ക് തിളങ്ങാൻ കഴിഞ്ഞ വർഷമാണ് 2012.വർഷമാദ്യം റിലീസ് ആയ ഓർഡിനറി
സൂപ്പർഹിറ്റായപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ച രാജീവ് നായർക്ക് വലിയ അംഗീകാരം ആയി
ഇതുമാറി. ചിത്രത്തിലെ വിദ്യാസാഗർ ഈണം പകർന്ന സുൻ സുൻ സുന്ദരി, എന്തിനീ മിഴി രണ്ടും
എന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന ‘കണ്ണിനുള്ളിൽ ’ ഈ വർഷത്തെ
ഹിറ്റുകളിൽ ഒന്നായി. ചേട്ടായീസിലെ ‘ഏറുനോട്ടമെന്തിന് വെറുതെ’ എന്ന ഗാനവും
ഹിറ്റായിരുന്നു. രാജീവ് നായർക്ക് 2013 ലും വിജയം കൈവരിക്കാനാവട്ടെയെന്ന്
ആശംസിക്കുന്നു.<br />
<br />
<b>#6 കിളികൾ പറന്നതോ.. </b><br />
<br />
ട്രിവണ്ട്രം ലോഡ്ജിലെ തന്നെ മറ്റൊരു ഗാനം. പതിഞ്ഞ താളത്തിൽ
എം.ജയചന്ദ്രൻ നല്കിയ ഈണത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ്. പ്രണയവും
നഷ്ടപ്പെടലിന്റെ വേദനയും ഇഴകിച്ചേർന്ന ഗാനം. മലയാളചലചിത്രഗാനശാഖയ്ക്ക് പുതുമുഖമായ
രാജേഷ് കൃഷ്ണന്റെ മികച്ച ആലാപനം ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കി. ഇതു കൂടാതെ
ചട്ടക്കാരിയിലും രാജേഷ് പാടിയിട്ടുണ്ട്. മലയാളസംഗീത്തത്തിന് കഴിഞ്ഞ കുറേ
വർഷങ്ങളായി മികച്ച ഗാനങ്ങൾ എഴുതുന്ന റഫീക്ക് അഹമ്മദ് ഇത്തവണയും മികച്ച
സംഭാവന നല്‍കിയിരിക്കുകയാണ് ഈ ഗാനത്തിലൂടെ. എം.ജയചന്ദ്രൻ കഴിഞ്ഞ വർഷം ഈണം പകർന്ന 8 ചിത്രങ്ങളിൽ ഒരുപാട് നല്ല ഗാനങ്ങൾ
ഉണ്ടായിട്ടുണ്ട്. മലയാളത്തനിമയുള്ള ഗാനങ്ങൾ ചെയ്യുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ
സംഗീതസംവിധായകൻ മറ്റുള്ളവരിൽ നിന്നും വേറിട്ട് നില്ക്കുന്നതും ഈ ഒരൊറ്റ കാരണത്താൽ
ആണ്. മല്ലൂസിംഗ് എന്ന ചിത്രത്തിലെ ‘ചം ചം’ എന്നു തുടങ്ങുന്ന ഗാനം ഈയൊരു ഗണത്തിൽ
പെട്ടതാണ്. പഞ്ചാബി ഈണങ്ങളൂം മലയാള ഗാനത്തിന്റെ ശൈലിയും സംയോജിപ്പിചിരിക്കുന്ന ഈ
ഗാനത്തിലെ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ഭാഗം മനോഹരമാണ്. ശ്രേയ ഗോഷാലിനെ മലയാളം
പാടിപ്പിച്ച ജയചന്ദ്രൻ കഴിഞ്ഞ വർഷവും ഈ പതിവ് തുടർന്നു. ചട്ടക്കാരിയിലെ ‘നിലാവെ
നിലാവെ’, 916 ലെ ‘നാട്ടുമാവിലൊരു മൈന’ എന്നീ ഗാനങ്ങളും ഹിറ്റായി. കൂടാതെ മൈ ബോസിലെ
ഗാനങ്ങളും, ഈസ്റ്റ് കോസ്റ്റ് വിജയന്റെ പഴയ ഈണങ്ങൾ ആണെങ്കിൽ കൂടി നന്നായി
അവതരിപ്പിച്ചു. മലയാളിത്തമു ഗാനങ്ങൾ ഇനിയും കേൾക്കാം, എം.ജയചന്ദ്രന്റെ സംഗീതത്തിൽ.<br />
<br />
<b>#5 മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ...</b><br />
<br />
<b> </b>ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒത്തുചേർന്ന ചിത്രമായ
സ്പിരിറ്റിൽ നിന്ന്നുമുള്ളതാണ് ഈ ഗാനം. താളമേളങ്ങളൊന്നുമില്ലാത്ത മനോഹരഗാനം.
ഷഹബാസ് അമന്റെ സംഗീതം. ഗാനം ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും’ എന്ന ഗാനത്തെ
ഓർമ്മിപ്പിച്ചു. വിജയ് യേശുദാസിന്റെ ശബ്ദമാധുര്യം കൂടുതൽ ലളിതമാക്കി. സിനിമയിൽ
അനുയോജ്യമായ രീതിയിൽ ഗാനം ചിത്രീകരിച്ചിരിക്കുന്നു. ഇതിനെല്ലാം മുകളിൽ റഫീക്ക്
അഹമ്മദിന്റെ കാവ്യാത്മകമായ പാട്ടിന്റെ വരികൾ മികച്ച് നില്ക്കുന്നു. <br />
<br />
‘ഒരു
ചുംബനത്തിനായി ദാഹം ശമിക്കാതെ <br />
എരിയുന്ന പൂവിതൾത്തുമ്പുമായി <br />
പറയാത്ത
പ്രിയതരമാമൊരു വാക്കിന്റെ <br />
മധുരം പടർന്നൊരു ചുണ്ടുമായി <br />
വെറുതെ പരസ്പരം
നോക്കിയിരിക്കുന്നു <br />
നിറമൗന ചഷകത്തിനിരുപ്പുറം നാം’ <br />
<br />
പാട്ടിന്റെ
സൗന്ദര്യം തീർത്ത വരികൾ.<br />
<br />
<b>#4 മുത്തുച്ചിപ്പി പോലൊരു ...</b><br />
<br />
തട്ടത്തിൻ മറയത്തിലെ സൂപ്പർഹിറ്റ് ഗാനം. അനു എലിസബത്ത്
ജോസിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ.യുവനടി രമ്യാ നമ്പീശൻ
പിന്നണിഗായികയായി അരങ്ങേറിയ വർഷമായിരുന്നു 2012. വളരെ വ്യത്യസ്തമായ ശബ്ദം കൊണ്ട്
ആദ്യത്തെ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടു. ശരത്തിന്റെ സംഗീതത്തിൽ ഇവൻ മേഘരൂപൻ എന്ന
ചിത്രത്തിനു വേണ്ടി നാടൻപാട്ടിന്റെ ശൈലിയുള്ള ‘ആണ്ടെ ലോണ്ടെ’ എന്ന ഗാനം
ഹിറ്റായി. പിന്നീടായിരുന്നു തട്ടത്ത്തിൻ മറയത്തെ ഈ ഗാനം. പിന്നീട് ബാചിലർ
പാർട്ടിയിലും രമ്യ ഒരു കൈ നോക്കി.ഇത്തവണ സ്വന്തം പാട്ടിന് നൃത്തം വെച്ച
‘വിജനസുരഭി’ എന്ന ഗാനം യുവാക്കളെ ആകർഷിച്ചു. പിന്നണിഗായിക എന്ന നിലയിൽ മികച്ച്ച
തുടക്കമാണ് രമ്യക്ക് കിട്ടിയത്. ഈ ഗാനം രമ്യക്കൊപ്പം സച്ചിൻ വാര്യർ ആണ് പാടിയിരിക്കുന്നത്. 2010 -ൽ വിനീത്
ശ്രീനിവാസന്റെ തന്നെ മലർവാടി ആർട്സ് ക്ലബ്ബിലെ ‘മാന്യമഹാജനങ്ങളെ’ ആയിരുന്നു ആദ്യ
ഗാനം. ഇതിൽ തന്നെ ‘ആയിരം കാതം’ എന്ന ഗാനവും സച്ചിന്റെ ശബ്ദത്തിലൂടെ കേട്ടു. 2011-ൽ
മെട്രൊ എന്ന് ചിത്രത്തിൽ പാടിയെങ്കിലും ഗാനംവും സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല.
തട്ടത്തിൻ മറയത്തിലെ ‘മുത്തുചിപ്പി’, ‘തട്ടത്തിൻ മറയത്തെ പെണ്ണെ’ എന്നീ
ഗാനങ്ങളിലൂടെ മലയാളത്തിലെ യുവഗായകരിൽ പ്രമുഖസ്ഥാനം നേടാൻ സച്ചിനു കഴിഞ്ഞു. ഷഹബാസ്
അമന്റെ സംഗീതത്തിൽ ബാവൂട്ടിയുടെ നാമത്തിലും സച്ചിൻ പാടിയിട്ടുണ്ട്. മുത്തുച്ചിപ്പിയിൽ നിന്നും വന്ന മനോഹരമായ വരികൾ എഴുതിയ അനുവിന്റെ കന്നി ചിത്രമാണ് തട്ടത്തിൻ മറയത്ത്.<br />
<b>#3 നിലാ മലരെ... </b><br />
<br />
വിദ്യാസാഗർ മാജിക് ആണ് ഈ ഗാനം. ദശകങ്ങളായി മലയ്യാളത്തിന്
എന്നൊന്നും ഓർക്കാനുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകന്റെ
തിരിച്ചുവരവായിരുന്നു 2012. നിവാസ് (ശ്രീനിവാസ്) എന്ന പുതുമുഖഗായകന്റെ
സ്വപ്നതുല്യമായ അരങ്ങേറ്റം.വിജയ് ടി വി യിലെ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന
നിവാസിന്റെ മാതൃഭാഷ തെലുങ്ക് ആണ്.മലയാളം ഒട്ടും അറിയാത്ത നിവാസിനെ മലയാളത്തിലെ
വരികൾ പഠിപ്പിച്ച് പാടിക്കുകയായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾ അത്രയ്ക്ക്
ലളിതമല്ലാതിരുന്നിട്ടും ചടുലമായ ഈണങ്ങൾക്കൊപ്പിച്ച് മനോഹരമായി നിവാസ് ഗാനം
ആലപിച്ചു. മാണ്ഡ് എന്ന രാഗത്തിൽ ക്ലാസ്സിക്കൽ സംഗീതത്തിന്റെ ചുവടുപിടിച്ചാണ് ഈ
ഗാനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സ്പാനിഷ് മസാല, ഓർഡിനറി, വൈഡൂര്യം, താപ്പാന
എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച് തിരിച്ചുവരവ് നടത്തിയ വിദ്യാസാഗറിന്റെ
ക്ലാസ്സിക്കുകളിൽ ഒന്നായി മാറി ‘നിലാമലരെ..’. നജീം അർഷാദും പുതുമുഖഗായിക അഭിരാമി
അജയും ചേർന്നാലപിച്ച ഡയമണ്ട് നെക്ലേസിലെ ‘തൊട്ട് തൊട്ട്’ എന്ന ഗാനവും കുറേ കാലം
ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.<br />
<br />
<br />
<b>#2 അഴലിന്റെ ആഴങ്ങളിൽ... </b><br />
<br />
നഷ്ടപ്രണയത്തിന്റെ പ്രതീകമാണ് ഈ ഗാനം.
തകർന്ന പ്രണയവുമായി നടക്കുന്ന യുവാക്കൾ നെഞ്ചിലേറ്റി നടന്ന ഈ പാട്ടിന്
വിഷാദത്തിന്റെ ഈണങ്ങൾ ചാലിച്ചത് മലയാളികളുടെ സ്വന്തം ഔസേപ്പച്ചൻ.ലാൽ ജോസിന്റെ
2012-ലെ മൂന്നാമത്തെ ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ നായകന്
പ്രണയിനിയെ നഷ്ടപ്പെടുമ്പോൾ അനുഭവിക്കുന്ന വേദനയാണ് ഗാനത്തിന്റെ വരികൾ
അന്വർഥമാക്കുന്നത്. മനസ്സിൽ തറയ്ക്കുന്ന വരികൾ എഴുതിയിരിക്കുന്നത് വയലാർ ശരത്
ചന്ദ്രവർമ്മയാണ്. പാട്ടിന്റെ എല്ലാ അർഥങ്ങളും അറിഞ്ഞ് ജോമോൻ ടി ജോൺ ക്യാമറയിൽ
പകർത്തിയിരിക്കുന്നു. തൂക്കുപാലത്തിലൂടെ നായകനിൽ നിന്നും നായിക നടന്നു നീങ്ങുന്ന ആ
ഒരൊറ്റ രംഗം മതി ചായഗ്രാഹകന്റെ കഴിവ് തിരിച്ചറിയാൻ. നിഖിൽ മാത്യൂവിന്റെ ആലാപനം
ഗാനത്തെ അതിന്റെ പൂർണ്ണതയിലെത്തിച്ചു. മൂന്നാമതൊരാൾ എന്ന ചിത്രത്തിലെ ‘നിലാവിന്റെ
തൂവൽ’ എന്ന മെലഡി പാടിയതിനു ശേഷം നിഖിൽ മാത്യുവിനെ തേടിയെത്തിയ വൈകി വന്ന
വസന്തമായിരുന്നു.ഗാനമാണ് ‘അഴലിന്റെ ആഴങ്ങളിൽ’.ഗാനത്തിന്റെ ഫീമെയ്ൽ വേർഷൻ പാടിയത്
അഭിരാമി അജയ്. <br />
<br />
‘പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ <br />
പതറുന്ന രാഗം നീ...
എരിവേനലിൽ.. <br />
അത്തറായ് നീ പെയ്യും നാൾദൂരെയായ്... <br />
നിലവിട്ട കാറ്റായ് ഞാൻ
മരുഭൂമിയിൽ.. <br />
പൊങ്കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെൻ <br />
ഉള്ളിൽ ക്യൂലുങ്ങിടാതെ...
ഇനി വരാതെ.. <br />
നീ എങ്ങോ പോയി...’<br />
<br />
<br />
<b>#1 വാതിലിൽ ആ വാതിലിൽ </b><br />
<br />
സംഗീതോപകരണങ്ങൾ തീർത്ത മനോഹാരിതയാണ് ഗോപീ സുന്ദർ ഈണം
പകർന്ന ഉസ്താദ് ഹോട്ടലിലെ ഈ ഗാനം.ഹരിചരണ്ടെ ആലാപനം. റഫീക്ക് അഹമ്മദിന്റെ വരികൾ.
ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും’ എന്ന ഫാസ്റ്റ് നമ്പർ ചിത്രം റിലീസ് ചെയുന്നതിനു
മുൻപ് വമ്പൻ ഹിറ്റായിരുന്നു. എന്നാൽ അഞ്ജലി മേനോന്റെ തിരക്കഥ താരമായ ചിത്രത്തിൽ ഓരോ
കഥാപാത്രങ്ങളും സിനിമയുടെ നട്ടെല്ലായി മാറിയപ്പോൾ ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനത്തെ
എല്ലാവരും മറന്നു തുടങ്ങി. ഇതിനിടയിലാണ് സിനിമ കണ്ട ഓരോരുത്തരും തിലകന്റെ കൗമാരകാല
പ്രണയം പറയുന്ന ‘വാതിലിൽ ആ വാതിലിൽ’ എന്ന ഗാനം ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട്
പതിയെ പതിയെ ആരാധകരുടെ എണ്ണം കൂടി. സുലൈമാനി കുടിചോർക്കെ അതിന്റെ രുചി അറിയൂ എന്ന
ചിത്രത്തിലെ ഡയലോഗ് പോലെ പാട്ട് ഒരു വട്ടം കേട്ടപ്പോൾ തൊട്ട് ആ പാട്ടിന്റെ രുചിയിൽ,
താളത്തിൽ അലിഞ്ഞു. ഗാനരംഗങ്ങളോട് ഒത്തുചേർന്ന വരികൾ, പാട്ടിനൊപ്പം വരുന്ന കോറസ്സ്
ശബ്ദം അങ്ങനെ മനസ്സിൽ പതിയാൻ ഒരുപാട് കാരണങ്ങളാണ് ഈ പാട്ടിന്. തിരക്കഥയിലെ ഒരു
വലിയ ഭാഗം തന്നെയാണ് ഈ ഗാനം. ഓരോ സുലൈമാനിയിലും ഒരു മൊഹബ്ബത്തുണ്ട് എന്ന് തിലകന്റെ
കഥാപാത്രം ദുല്‍ഖറിനോട് പറയുംമ്പോഴും, കരീംക്കായുടെ ഹൂറിയെ പറ്റി പറയുമ്പോഴും ഈ
ഗാനത്തിന്റെ സംഗീതം കേൾക്കാം. <br />
<br />
‘
<span style="font-family: serif;">വാതിലിൽ</span> ആ വാതിലിൽ കാതോർത്തു നീ നിന്നീലെ
<br />
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ <br />
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ
ചെഞ്ചുണ്ടിൽ ചേർന്നു...’<br />
<br />
<br />
<br />
<b>മികച്ച സംഗീതസംവിധായകൻ : എം.ജയചന്ദ്രൻ (ട്രിവണ്ട്രം ലോഡ്ജ്) </b><br />
<b><span style="font-family: serif;">മികച്ച ഗായകൻ : നിഖിൽ മാത്യൂ (അഴലിന്റെ ആഴങ്ങളിൽ) </span><br style="font-family: serif;" /><span style="font-family: serif;">മികച്ച ഗായിക : ശ്രേയ ഗോഷാൽ (നിലാവെ നിലാവെ, കാർമുകിലിൽ) </span><br />മികച്ച ഗാനരചന :
റഫീക്ക് അഹമ്മദ് (സ്പിരിറ്റ്, ഡയമണ്ട് നെക്ക്ലേസ്, ഉസ്താദ് ഹോട്ടൽ) <br />മികച്ച
പുതുമുഖഗായകൻ : നിവാസ് (നിലാ മലരെ) <br />മികച്ച പുതുമുഖഗായിക : രമ്യാ നമ്പീശൻ (ആണ്ടേ
ലോണ്ടെ, മുത്തുചിപ്പി) <br />മികച്ച ആല്‍ബം : തട്ടത്തിൻ മറയത്ത് (ഷാൻ റഹ്മാൻ)
</b><br />
<b>മികച്ച പശ്ചാത്തല സംഗീതം : ഗോപീ സുന്ദർ (ഉസ്താദ് ഹോട്ടൽ) </b><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
<div style="text-align: justify;">
<br /></div>
<br /></div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com3tag:blogger.com,1999:blog-8119355492102307572.post-89334179855295713022012-09-23T17:13:00.004+05:302012-09-23T17:13:32.550+05:30ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif";"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitZ6KXJD4mm6gHSw7btk0rQsMGiYH4h4Ghy6RrTztDiKHb3201G90FPVAwr1Ivjijmm3m3tA4Vj1oqh8SyRnctggtQCwV9S5WexWKShm3fAQJh8NSEJkfz4phMU3PFXTSTS62OMT3vPXYn/s1600/227880_454840497894364_1112060235_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitZ6KXJD4mm6gHSw7btk0rQsMGiYH4h4Ghy6RrTztDiKHb3201G90FPVAwr1Ivjijmm3m3tA4Vj1oqh8SyRnctggtQCwV9S5WexWKShm3fAQJh8NSEJkfz4phMU3PFXTSTS62OMT3vPXYn/s400/227880_454840497894364_1112060235_n.jpg" width="400" /></a></div>
<span lang="ML" style="font-family: "Kartika","serif";"><br class="Apple-interchange-newline" /></span>
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><span lang="ML" style="font-family: "Kartika","serif";"> “<a href="http://chithrakkutt.blogspot.in/2011/12/beautiful.html">ബ്യുട്ടിഫുള്‍</a>” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ് മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന </span><span lang="ML"> </span>'<span lang="ML" style="font-family: "Kartika","serif";">ട്രിവാന്‍ഡ്രം ലോഡ്ജ്</span>' <span lang="ML" style="font-family: "Kartika","serif";">വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.</span></span></div>
<o:p></o:p></div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"> ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ് സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്ജുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും ചെയ്തിട്ടുള്ളത്.അതിനാല്‍ മലയാളി “അശ്ലീലം” എന്ന് ലേബല്‍ ഇട്ട ഒരു പാട് സംഭാഷണ ഭാഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നുമുണ്ട്.അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രം വേണ്ടപോലെ അംഗീകരിച്ചുകൊള്ളണമെന്നില്ല(അവരെ വെറുതെ വിടുക,അവര്‍ അമ്മായിയുടെയും,മരുമകന്റെയും,പെണ് വേഷം കെട്ടിയ ആണിന്റെയും വില കുറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗ നര്‍മ്മങ്ങള്‍ക്ക് പൊട്ടി ചിരിച്ചോട്ടെ....).</span><span dir="RTL"></span><span dir="RTL"></span><span dir="RTL" lang="ML" style="font-family: "Kartika","serif";"><span dir="RTL"></span><span dir="RTL"></span></span><o:p></o:p></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"> ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങി കഥയെഴുതാന്‍ കൊച്ചി നഗരത്തില്‍ എത്തുന്ന ധ്വനി(ധ്വനി/ഹണി റോസ്)യെന്ന കഥാപാത്രത്തിലൂന്നിയാണ് </span>'<span lang="ML" style="font-family: "Kartika","serif";">ട്രിവാന്‍ഡ്രം ലോഡ്ജി</span>'<span lang="ML" style="font-family: "Kartika","serif";">ന്റെ</span><span lang="ML"> </span><span lang="ML" style="font-family: "Kartika","serif";">ആദ്യ </span><span lang="ML" style="font-family: "Kartika","serif";">കഥാഭാഗം വികസിക്കുന്നത്</span><span dir="RTL"></span><span dir="RTL"></span><span dir="RTL" lang="AR-SA" style="font-family: "Kartika","serif";"><span dir="RTL"></span><span dir="RTL"></span>.</span><span lang="ML" style="font-family: "Kartika","serif";">എടുത്ത് പറയത്തക്ക നല്ല വേഷങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടിലെങ്കിലും തികഞ്ഞ</span><span lang="ML"> </span><span lang="ML" style="font-family: "Kartika","serif";">കൈയ്യടക്കത്തോടെ ഹണി തന്റെ റോള്‍ ഭംഗിയാക്കി എന്ന് വേണം പറയാന്‍.അവിടെ അവള് പരിചയ പെടുന്ന അബ്ദു(ജയസൂര്യ) എന്ന ചെറുപ്പക്കാരന് ലൈംഗികദാഹ ശമനം ലഭിക്കാതെ വരുമ്പോള്‍ വൈകൃതങ്ങള്‍ക്ക് അടിമപെട്ട് പോകുന്ന ഒരു യുവ സമൂഹത്തിന്റെ പ്രതിനിധിയാണ്.ജയസൂര്യ വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ കഥാപാത്രത്തെ,അയാളുടെ ജീവിത്തിലേക്കും അതിനു ചുറ്റും വരുന്ന ഒരു പറ്റം കാമത്തിന്റെ വ്യത്യസ്ത മുഖങ്ങളിലെക്കും സിനിമ കടന്ന് ചെല്ലുന്നു. നടക്കാതെ പോയ മോഹങ്ങളുടെ “999”ഉം അതിന്റെ ശാസ്ത്രവും കൊണ്ട് നടക്കുന്ന വൃദ്ധനും, ന്യു ജെന്‍ ഫേസ്ബുക്കും മൊബൈലും,പഴമയുടെ കൊച്ചു പുസ്തകങ്ങളും,ദുരുദ്വേശ പരാമായി നടത്തുന്ന സ്പായും,സിനിമാ മോഹങ്ങളുടെ ദുരുപയോഗവും,ശരീരം വിറ്റ് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ കുടുംബ പശ്ചാത്തലവും അതില്‍ അനൂപ് മേനോന് ഭംഗിയായി വരച്ചിടുന്നു.ചിത്രത്തിന്റെ അന്ത്യതോടടുക്കുമ്പോള്‍ ഈ നിറം കെട്ട ലോകങ്ങള്‍ക്കപ്പുറം ശരീരാതീതമായ പ്രണയത്തിന്റെ മറ്റു ചില മുഖങ്ങള്‍ ഹരിശങ്കരി(അനൂപ് മേനോന്)ലൂടെയും അയാളുടെ ഭാര്യയായി അഭിനയിച്ച ഭാവനയിലൂടെയും സ്കൂള്‍ വിദ്യാര്‍ഥിയായ മകന് അര്‍ജുനി(മാസ്റ്റര്‍ ധനഞ്ജയ്)ലൂടെയും അവന് സ്നേഹിക്കുന്ന അമല(ബേബി നയന്‍താര)യിലൂടെയും ഇതള്‍ വിരിയുന്നു,മലയാളി കണ്ടു മടുത്ത ഹീറോ ഹീറോഇന്‍ മരം ചുറ്റി പ്രണയത്തില്‍ നിന്ന് “കണ്ണിനുള്ളില്‍ നീ കണ്മണി” എന്ന ഗാനത്തിലൂടെ സംവിധായകന് നിഷ്കളങ്കമായ ഒരു പ്രണയലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു.നന്മയുടെ ചില ഓര്‍മ്മ പെടുത്തലുകള്‍ അവശേഷിപ്പിച്ച് ചിത്രം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ caption കടമെടുത്ത് trivandrum lodgeനെ ഇങ്ങനെ വിശേഷിപ്പിക്കാം “A Tale Of Love,Lust,Longing”</span><o:p></o:p></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<br /></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"> പ്രദീപ് നായരുടെ സിനിമാറ്റൊഗ്രഫിയും M.ബാവയുടെ കലാസംവിധാനവും എടുത്ത് പറയേണ്ടതാണ്,അത്ര മനോഹരമായാണ് trivandrum lodgeന്റെ സെറ്റ് നിര്‍മിക്കപെട്ടതും അതിലെ രംഗങ്ങള്‍ </span>'<span lang="ML" style="font-family: "Kartika","serif";">ട്രിവാന്‍ഡ്രം ലോഡ്ജ്</span>' ന്റെ എല്ലാ വികാരങ്ങളും ഒപ്പിയെടുക്കാന്‍ വണ്ണം ഗ്രേ ഷേഡില്‍ <span style="font-family: Kartika, serif;">ചിത്രീകരിക്കപെട്ടതും(helicam camera വെച്ച് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ആദ്യ മലയാള സിനിമകൂടിയാണ് trivandrum lodge).ചിത്രത്തിലെ മൂന്ന് ഗാനങ്ങളും M.ജയചന്ദ്രന് മനോഹരമാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ.</span></div>
<div style="text-align: justify;">
<o:p></o:p><br /></div>
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<br /></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"> </span><span style="font-family: Kartika, serif; font-size: 11pt; line-height: 17px;">പി.</span><span style="font-family: Kartika, serif; font-size: 11pt; line-height: 17px;">ബാലചന്ദ്രന്</span><span lang="ML" style="font-family: Kartika, serif;">,സൈജു കുറുപ്പ്</span>, <span lang="ML" style="font-family: Kartika, serif;">സുകുമാരി</span>, <span lang="ML" style="font-family: Kartika, serif;">ജനാര്ദ്ദനന്,ദേവി അജിത്ത്</span>,<span lang="ML" style="font-family: Kartika, serif;">അരുണ്‍,കൃഷ്ണപ്രഭ,നന്ദു തുടങ്ങി വന്നു പോകുന്ന എല്ലാ അഭിനേതാക്കളും</span><span lang="ML"> </span><span lang="ML" style="font-family: Kartika, serif;"> തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. “തൂവാനത്തുമ്പികളിലെ” തങ്ങളെ(ബാബു നമ്പൂതിരി)യും </span><span lang="ML" style="font-family: Kartika, serif;">“ബ്യുട്ടിഫുള്‍”ലെ കന്യകയെ(</span><span lang="ML" style="font-family: Kartika, serif;">തെസ്നി ഖാന്</span><span lang="ML" style="font-family: Kartika, serif;">)യും പുനരവതരിപ്പിച്ചത്തിലൂടെയും “തൂവാനത്തുമ്പികളിലെ” “ജയകൃഷ്ണനെ” കുറിച്ച് പരാമര്‍ശിച്ചതിലും കൂടി </span><span lang="ML" style="font-family: Kartika, serif;">തന്റെ തിരക്കഥകളില്‍ തന്റെതായ മുദ്ര പതിപ്പിക്കാറുള്ള അനൂപ് മേനോന് ഇത്തവണയും ആ പതിവ് തുടരുന്നു.പക്ഷെ ജയചന്ദ്രന് ചെയ്ത ചായക്കടക്കാരന് അച്ഛനും അയാളുടെ ദുര്‍വാശിയും,ലാന്‍ഡ് സീസ് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥരും.അവസാനം കൈ വരുന്ന അവകാശ രേഖകളും അവസരോചിതമല്ലാത്ത കൂട്ടി ചേര്ക്കലുകള് ആയി തോന്നി. എന്നിരുന്നാലും “<b>ഒരാളെ മാത്രം സ്നേഹിക്കുക,intense ആയി പ്രണയിക്കുക,to be a one women man,മനസിലും ശരീരത്തിലും ഒരാള്‍ മാത്രം,അതങ്ങനെ ചെയ്യാന്‍ It demands a mind of quality</b>” എന്ന ഒരൊറ്റ ഡയലോഗിലൂടെ അനൂപ് മേനോന് തന്നിലെ എഴുത്ത് കാരന്റെ identityക്ക് അടിവരയിട്ടു എന്ന് വേണം പറയാന്‍</span></div>
</div>
<div class="MsoNormal">
<o:p></o:p></div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"> ചുരുക്കി പറഞ്ഞാല്‍ trivandrum lodgeലെ മുറികളും അതിനുള്ളിലെ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മലയാളി മനസുകളുടെ നേര്‍കാഴ്ച്ചകള്‍ ആകുകയാണ്.അതുകൊണ്ട് തന്നെയാണ് ടിക്കെറ്റ് എടുത്ത് സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന് ഈ ചിത്രം നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുനതും.</span><o:p></o:p></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";">ഒറ്റവാക്കില്‍ : സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും ഈ സിനിമ കാണാതെ വിടരുത്,THIS LODGE IS PRICE WORTH!!!!!</span><o:p></o:p></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";"><br /></span></div>
</div>
<div class="MsoNormal">
<div style="text-align: justify;">
<span lang="ML" style="font-family: "Kartika","serif";">വാല്‍കഷ്ണം : അജ്ഞാതന്‍ balcony seatല്‍ ഇരുന്നാണ് സിനിമ കണ്ടത്.., സിനിമയില്‍ കഴുത്ത് ഉളുക്കിയ നായികയുടെ അടുത്തേക്ക് എണ്ണയുമായി പോകുന്ന നായകന്റെ രംഗത്തിന്റെ മുകളില്‍ “INTERVEL” എന്നെഴുതി കാണിച്ചപ്പോള്‍ പിന്നിലിരുന്ന കാണിയുടെ വായില്‍ നിന്ന് വീണതിങ്ങനെ “അയ്യേ പറ്റിച്ച് intervel ആയി...” , ഇതല്ലേ മക്കളെ യഥാര്‍ത്ഥ സദാചാരം....</span><o:p></o:p></div>
</div>
<div class="MsoNormal" style="text-align: justify;">
<br class="Apple-interchange-newline" /></div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-86773538231548357672012-07-08T20:33:00.003+05:302012-09-23T17:00:39.552+05:30ഉസ്താദ് ഹോട്ടല്‍ (Usthad Hotel)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_mv5alB7AjocfB09mpBuQl6OSDUNXDLTWJtgxy1g0rCdjJAudlhIxedCgmcKHcjeIzZ8Aq_mEjK_BZzT3miA3EsqUu_tUPIZRzUsIyg2HIXlHC7x9jMK8ZeDeeGiYB5YUWDpxp0qF4xcc/s1600/548836_257466871022257_1017767717_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_mv5alB7AjocfB09mpBuQl6OSDUNXDLTWJtgxy1g0rCdjJAudlhIxedCgmcKHcjeIzZ8Aq_mEjK_BZzT3miA3EsqUu_tUPIZRzUsIyg2HIXlHC7x9jMK8ZeDeeGiYB5YUWDpxp0qF4xcc/s400/548836_257466871022257_1017767717_n.jpg" width="400" /></a></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;">മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്ന സംവിധായകന് മടങ്ങിയെത്തിയിരിക്കുന്നു, ഉസ്താദ് ഹോട്ടല്‍ എന്ന് ചിത്രത്തിലൂടെ. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന് തമ്പി എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത അന്‍വര്‍ റഷീദ് പിന്നീട് 'കേരള കഫെ'യിലെ ബ്രിഡ്ജ് എന്ന ചിത്രം സംവിധാനം ചെയ്ത് കയ്യടി നേടിയിരുന്നു. 'കേരള കഫെ'യിലെ തന്നെ 'ജേര്‍ണി' എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോന് തിരക്കഥാകൃത്തായി ഉസ്താദ് ഹോട്ടലില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അഞ്ജലി മേനോണ്റ്റെ മഞ്ചാടിക്കുരു മികച്ച അഭിപ്രായം നേടിയിരിക്കെ മഞ്ചാടിക്കുരുവിലൂടെ അവതരിപിച്ച ലാളിത്യമേറിയ കഥാപാത്രങ്ങളെ ഉസ്താദ് ഹോട്ടലിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ഉസ്സ്താദ് ഹോട്ടല്‍.</span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
<div class="separator" style="clear: both; text-align: center;">
</div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDxBhPIbextZjCXc4h2mKlHcrzs_GN0P-BNdaipSjiJStg_WXyGusglH-WWLLMC3I1DGFJl20NXRnjCXhyFRwLVrmhZb4bPOgAO8AWBRz6TElfF51ewlpknu-FnHy5rk2oyFdBJKWB9tez/s1600/usthad-hotel-poster3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDxBhPIbextZjCXc4h2mKlHcrzs_GN0P-BNdaipSjiJStg_WXyGusglH-WWLLMC3I1DGFJl20NXRnjCXhyFRwLVrmhZb4bPOgAO8AWBRz6TElfF51ewlpknu-FnHy5rk2oyFdBJKWB9tez/s200/usthad-hotel-poster3.jpg" width="150" /></a></div>
<span style="font-family: serif; text-align: -webkit-auto;"> ദുല്‍ഖര്‍ സല്‍മാനും തിലകനും തകര്‍ത്തഭിനയിച്ച ഉസ്താദ് ഹോട്ടല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. മാജിക് ഫ്രേയ്ംസിണ്റ്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിചിരിക്കുന്നത്. ട്രാഫിക്കിനും ചാപ്പാകുരിശിനും ശേഷം മറ്റൊരു ട്രെന്ദ് സെറ്റര്‍ ഒരുക്കിയിരിക്കുകയാണ് ലിസ്റ്റിന്....</span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;">. ഫൈസി(ദുല്‍ഖര്‍) എന്ന കേന്ദ്രകഥാപാത്രത്തിണ്റ്റെ ജീവിതമാണ് 'ഉസ്താദ് ഹോട്ടലി'ലൂടെ അഞ്ജലി മേനോന് പറയുന്നത്. കരീമിക്കയുടെ(തിലകന്) കൊച്ചുമകന് ആണ് ഫൈസി. ബാപ്പ റസാക്കി(സിദ്ധിക്ക്)നെ പറ്റിച്ച് എം.ബി.എയ്ക്ക് പകരം ഷെഫ് പഠനത്തിനു പോകുന്ന ഫൈസി പിന്നീട് ചില കാരണങ്ങളാല്‍ ബാപ്പയോട് പിണങ്ങി തണ്റ്റെ ഉപ്പൂപ്പയുടെ ഉസ്താദ് ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിണ്റ്റെ രുചിക്കൂട്ടുകളാണ് കഥാസാരം.കണ്ട് മടുത്ത ഹാര്‍ട്ട് അറ്റാക്ക് സീനുകളില്‍ നര്‍മ്മം നിറച്ചത് വ്യത്യസ്തത പുലര്‍ത്തി.</span><span style="background-color: white; font-family: serif; text-align: -webkit-auto;"> കഥാന്ത്യത്തോടടുക്കുമ്പോള്‍ ശക്തമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പോലും സ്വല്പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നി. അവസാന നിമിഷങ്ങളില്‍ ചില കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന സ്വഭാവത്തിലെ വ്യക്തമായ മാറ്റം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും.</span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"> തിലകണ്റ്റേയും ദുല്ഖറിണ്റ്റേയും അഭിനയം മികച്ച് നിന്നു. കൂടാതെ മട്ട് കഥാപാത്രങ്ങളേയും എടുത്ത് പറയേണ്ടതാണ്.ഓര്‍ത്തഡോക്സ് ചുറ്റുപാടുകളില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്ന നായികയായി നിത്യ മേനോന് തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ആവിഷ്കാരം ചിത്രത്തെ കൂടുതല്‍ ലാളിത്യമുള്ളതാക്കി. കോയിക്കോടന്‍ ബിരിയാണിയും, പ്രണയത്തിണ്റ്റെ 'വാതിലില്‍ ആ വാതിലില്‍' നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല രസക്കൂട്ടുകള്‍ കൂടിയാണെന്ന സന്ദേഷം ചിത്രം നല്‍കുന്നുണ്ട്. ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിണ്റ്റെ മറ്റൊരു മുഖം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു.</span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;"> കണ്ടുമടുത്ത ഫാമിലി മൂവി ട്രീറ്റ്മെണ്റ്റില് നിന്നും വ്യത്യസ്തമായി പുതുമ തുളുമ്പുന്ന വിഷ്വത്സ് ആണ് ചിത്രം മുഴുവനും. കോഴിക്കോടിനെ അതിണ്റ്റെ എല്ലാ നിറങ്ങളോടും ലോകനാഥന് എന്ന ക്യാമറാമാന് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിണ്റ്റെ സൂഫി വക്താക്കളായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. ഉസ്താദ് ഹോട്ടലിനെ ഗംഭീരമായി ശൃഷ്ടിക്കാന്‍ ആനന്ദ് എന്ന കലാസംവിധായകന്‍ കഴിഞ്ഞു.'അപ്പങ്ങള്‍ എമ്പാടും' എന്ന 'കല്ലുമ്മക്കായ' ബാന്‍ഡിണ്റ്റെ ഫ്യൂഷന്‍ ഒരു യൂത്ത്നെസ്സ് ചിത്രത്തില്‍ നിറച്ചു </span></div>
<div style="text-align: justify;">
<span style="font-family: serif; text-align: -webkit-auto;">നമ്മളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മയുടെ രുചിക്കൂട്ടുകളെ ഉസ്താദ് ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.അജ്മീറ് മരുഭൂമിയിലെ മഴപോലെ നന്മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലില്‍, പ്റേക്ഷകരുടെ മനസ്സ് നിറച്ച് കൊണ്ട് ചിത്രം അവസാനിക്കുന്നു. മലയാളസിനിമയുടെ രുചിഭേദങ്ങള്‍ അവസാനിക്കുന്നില്ല എന്ന സന്ദേശം നല്‍കിക്കൊണ്ട്....</span><br />
<span style="font-family: serif; text-align: -webkit-auto;"><br /></span>
<span style="font-family: serif; text-align: -webkit-auto;"><br /></span>
<br />
<h4>
<span style="font-family: serif; text-align: -webkit-auto;">റേറ്റിംഗ് : 7/10</span></h4>
<span style="font-family: serif; text-align: -webkit-auto;"><br /></span></div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-56012906903746566802012-05-07T22:17:00.000+05:302012-05-07T22:22:37.353+05:30ഗ്രാന്റ്മാസ്റ്റര്‍ (Grandmaster)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjH6pkAnq320Gj9bOcX5hkwDkYaQbYfQ7AkIAn5WDVgbCQWoXlygwCvt6zZEwPKId_YLhNeqUUwNMhuNmteaG96Dy9iVfZTJ35-uSVu-Oz6m4UmsB5Tu-DPBfS0lbbk26WNJeaD813wpn2W/s1600/Grandmaster32444.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjH6pkAnq320Gj9bOcX5hkwDkYaQbYfQ7AkIAn5WDVgbCQWoXlygwCvt6zZEwPKId_YLhNeqUUwNMhuNmteaG96Dy9iVfZTJ35-uSVu-Oz6m4UmsB5Tu-DPBfS0lbbk26WNJeaD813wpn2W/s400/Grandmaster32444.jpg" width="400" /></a></div>
<div style="text-align: -webkit-auto;">
<br /></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">മാടമ്പിക്ക് ശേഷം ബി.ഉണ്ണിക്റ്ഷ്ണന് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് </span><span style="text-align: left;">ഗ്രാന്റ്മാസ്റ്റര്‍</span><span style="text-align: -webkit-auto;"> . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ് ഇത്. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ് ചിത്രത്തിന് ശേഷം ബി.ഉണ്ണിക്റ്ഷ്ണന് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ് പറയുന്നത്. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില്‍ വ്യക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററിലൂടെ.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"> </span><span style="text-align: -webkit-auto;">കൊച്ചിയിലെ കുറ്റക്റ്‍ത്യങ്ങളുടെ ഉത്ഭവം കണ്ടുപിടിച്ച് അത് തടയാന്‍ തുടങ്ങിയ 'മെട്രോ ക്രൈം സ്റ്റോപ്പേജ് സെല്ലി'ണ്റ്റെ തലവനാണ് ഐ. ജി. ചന്ദ്രശേഖര്‍. ചെസ്സ് കളിയില്‍ തല്പരനായ, മുന്‍പ് നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുള്ള ചന്ദ്രശേഖര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്ത്രശാലിയായ കുറ്റാന്വേഷനകനായിരുന്നുവെന്നും, ചില ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കുറ്റവാളികളെ കീഴ്പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചിത്രത്തിണ്റ്റെ തുടക്കത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാലും, സഹപ്രവര്‍ത്തകനായ റഷീദി(ജഗതി)നാലും സമര്‍ത്ഥിക്കപ്പെടുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ ദീപ്തി ചന്ദ്രശേഖര്‍(പ്രിയാമണി) വിവാഹജീവിതം മതിയാക്കി പിരിഞ്ഞുപോയതിണ്റ്റെ വിഷമത്തില്‍ കേസന്വേഷണങ്ങളോട് ഇയാള്‍ ഇപ്പോള്‍ അലസത കാണിക്കുന്നു. അതിനാല്‍ തന്നെ എം.സി. എസ്. സി യുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാവുന്നില്ല. ഇതിനിടയില്‍ സിറ്റിയില്‍ തുടര്‍ച്ചയായ മൂന്ന് കിഡ്നാപ്പിംഗ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മൂന്ന് സുഹ്റ്‍ത്തുക്കളായ പെണ്‍കുട്ടികളെയാണ് മൂന്ന് ദിവസങ്ങളിലായി തട്ടികൊണ്ടുപ്പോവുന്നത്. ഇതില്‍ മൂന്നാമത്തെ കുറ്റക്റ്‍ത്യത്തിണ്റ്റെ ദ്റ്‍ക്സാക്ഷികള്‍ ചന്ദ്രശേഖറിനെ കണ്ട് കാര്യങ്ങള്‍ തുറന്നുപറയുന്നു. തട്ടികൊണ്ട് പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡൈവോഴ്സ് ചെയ്തതാണെന്ന വസ്തുത ചന്ദ്രശേഖറിനെ ഈ കേസ് അന്വേഷിക്കാന്‍ താല്പര്യം ഉളവാക്കുന്നു. തുടര്‍ന്ന് കുറ്റവാളിയുടെ സങ്കേതം കണ്ടുപിടിക്കുകയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കുറ്റവാളിയായ ജെറോമിനെ(റിയാസ് ഖാന്) കീഴ്പ്പെടുത്തുന്നു. ചന്ദ്രശേഖര്‍ തിരിച്ചുവന്നു എന്ന സഹപ്രവര്‍ത്തകരുടെ വിശ്വാസങ്ങള്‍ക്ക് എതിരായി ഇയാള്‍ വീണ്ടും അലസതയിലേക്ക് നീങ്ങുന്നു.ഇങ്ങനെയിരിക്കെയാണ് ചന്ദ്രശേഖറിണ്റ്റെ അഡ്രസ്സില്‍ ഒരു കത്ത് എം.സി.എസ്.സിയില്‍ എത്തുന്നത്. ഒരു ചെസ്സ് കളിയില്‍ കരു നീക്കുന്ന ലാഘവത്തോടെ ഈ കത്ത് വായിക്കുന്നത്. പിന്നീട് അതിക്രൂരനായ ഒരു കുറ്റവാളി തനിക്കായി ഒരുക്കിയ ഒരു ഗെയിം ആയിരുന്നു ഈ കത്തെന്ന സത്യം ചന്ദ്രശേഖര്‍ മനസ്സിലാക്കുന്നു. കത്തിലെ സൂചനകള്‍ പിന്നീട് നടക്കുന്ന കൊലപാതകത്തിലേക്ക് ചന്ദ്രശേഖറിനെ നയിക്കുന്നു. ഗ്രാണ്റ്റ്മാസ്റ്ററിണ്റ്റെ കരുനീക്കങ്ങള്‍ ഇവിടെ തുടങ്ങുന്നു. അജ്ഞാതനായ കുറ്റവാളിയെ തേടിയുള്ള ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ച് ചിത്രം പ്രേക്ഷകരെ ആകാംഷഭരിതരാക്കുന്നു. </span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl1crfXVFdNd1KfnKsGVNwfdGbljwPVD6KaG84RZ9FFDc3deif4MiMzLA9j_FBmsH6ruxM9WEa1sY059QUPndG6JE0DRKOdu5Y9usdwch9erjodmX3SNARE0rl1oWtGWzJU1rVYtfYUtUo/s1600/grand-master-malayalam-movie-stills-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl1crfXVFdNd1KfnKsGVNwfdGbljwPVD6KaG84RZ9FFDc3deif4MiMzLA9j_FBmsH6ruxM9WEa1sY059QUPndG6JE0DRKOdu5Y9usdwch9erjodmX3SNARE0rl1oWtGWzJU1rVYtfYUtUo/s200/grand-master-malayalam-movie-stills-1.jpg" width="132" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">തുടര്‍കൊലപാതകങ്ങളും അവയില്‍ കൊലയാളി അവശേഷിപ്പിക്കുന്ന തെളിവുകളും വ്യത്യസ്തത പുലര്‍ത്തി. ചന്ദ്രശേഖറും കൊലയാളിയും ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഗെയിമും സംവിധായകണ്റ്റെ കയ്യില്‍ നിന്നും ഇടയ്ക്ക് വഴുതിപ്പോയി എന്നുതോന്നിച്ചെങ്കിലും മലയാളസിനിമയില്‍ സുപരിചിതമല്ലാത്തതായിമാറി. ചന്ദ്രശേഖറിണ്റ്റെ പോലീസ് ജീവിതത്തെ മാത്രമല്ല ചിത്രം കേന്ദ്രീകരിക്കുന്നത്. മറിച്ച് തന്നെ ഇയാളുടെ കുടുംബജീവിതവും തിരക്കഥാക്റ്‍ത്ത് മോശമല്ലാത്ത രീതിയില്‍ പറഞ്ഞുതരുന്നുണ്ട്.ഈ രണ്ട് കാര്യങ്ങളും ഒരേ അനുപാതത്തില്‍ വേണം എന്നുള്ള കാരണം കൊണ്ടാവാം ചിത്രത്തിന് ചിലയിടങ്ങളില്‍ വേഗത കൈവരിക്കാന്‍ കഴിയാതെപോയത്. മോഹന്‍ലാല്‍ എന്ന നടന് ഈ കഥാപാത്രത്തിണ്റ്റെ എല്ലാ ഭാവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിനെ നടണ്റ്റെ വീണ്ടും കണ്ടെത്തുകയാണ് സംവിധായകന് </span><span style="text-align: -webkit-auto;">ഈ ചിത്രത്തിലൂടെ</span><span style="text-align: -webkit-auto;">. മോഹന്‍ലാല്‍ അഭിനയസാധ്യതയില്ലാത്ത തട്ടിക്കൂട്ട് ചിത്രങ്ങളില്‍ നിന്നും മാറി മലയാളസിനിമ ഇപ്പോള്‍ സഞ്ചരിക്കുന്ന തരത്തിലേക്ക് വന്നു എന്നുള്ള ശുഭസൂചനയാണ് ഈ ചിത്രം കാണിച്ചുതരുന്നത്. ഹീറോയിസം നിറയുന്ന സംഭാഷണങ്ങള്‍ കുറച്ച് (രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രം) ചടുലമായ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലാതെ, ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ തിരക്കഥാക്റ്‍ത്തും സംവിധായകനുമായ ബി.ഉണ്ണിക്റ്ഷ്ണന് ശ്രമിച്ചിട്ടുണ്ട്.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"> ചന്ദ്രശേഖര്‍ എന്ന കഥാപാത്രം നിറഞ്ഞുനില്ക്കുന്ന ചിത്രത്തില്‍ സഹായികളായി വേഷമിടുന്ന ജഗതിയും, നരേയ്നും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സ്ഥിരം കാണാറുള്ള ബോഡിഗാര്‍ഡ് വേഷങ്ങളില്‍ നിന്നും മാറി ബാബു ആണ്റ്റണി ചെയ്ത കഥാപാത്രം വ്യത്യസ്തമായി തോന്നി. പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അനൂപ് മേനോനും അഭിനയിച്ചിരിക്കുന്നു. റിയാസ് ഖാന്, ദേവന്, സിദ്ധിക്ക് എന്നിവരുടെ കഥാപാത്രങ്ങള്‍ ചിത്രത്തിണ്റ്റെ കഥാഗതിക്ക് കാര്യമായ സംഭാവനകള്‍ നല്കുന്നുന്നുണ്ട്. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ വീണ്ടും ഇവിടെ സ്റ്‍തീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു.} മോഹന്‍ലാലിണ്റ്റെ നായികയായി വരുന്ന പ്രിയാമണിയുടെ ദീപ്തി എന്ന വക്കീല്‍ വേഷം ചില നിര്‍ണ്ണായാസമയങ്ങളിലും, ഒരു ഗാനരംഗത്തും മാത്രം മുഖം കാണിക്കാന്‍ വേണ്ടിയാവുന്നു, റോമ അവതരിപ്പിച്ച പോപ് ഗായികയും,നരെയ്ണ്റ്റെ കാമുകിയായി വരുന്ന മിത്ര കുര്യനും കുറച്ച് നേരത്തേക്ക് മാത്രം പ്രത്യക്ഷപ്പെട്ടു. എങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു വ്യക്തത ഉണ്ടായിരുന്നു. പല കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രരൂപീകരണത്തില്‍ കാര്യമായ ശ്രദ്ധ നല്കേണ്ടിയിരുന്നു. എന്നാല്‍ പലയിടത്തും ഇക്കാര്യത്തിലെ അശ്രദ്ധക്കുറവ് എടുത്ത് കാണിക്കുന്നുണ്ട്. </span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">ഗാനരംഗങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു. ഇത്തരം ചിത്രങ്ങളില്‍ ഗാനങ്ങള്‍ പൊതുവെ കാണാറില്ല. പക്ഷെ ഗ്രാണ്റ്റ്മാസ്റ്ററില്‍ കേസന്വേഷണത്തിലെ മുഖ്യതെളിവായി ഒരു ഗാനത്തെ </span><span style="text-align: -webkit-auto;">മാറ്റിയെടുത്തിരിക്കുന്നു ഇവിടെ. ദീപക് ദേവ് സംഗീതം പകര്‍ന്ന 'ആരാണു നീ' എന്ന ഗാനമാണ് ചിത്രത്തിണ്റ്റെ സുപ്രധാനഭാഗമായി വരുന്നത്. സുചിത്ര പാടിയ ഈ ഗാനം തരക്കേടില്ല എന്നു പറയാം. പക്ഷേ, ചന്ദ്രശേഖറിണ്റ്റെ പൂര്‍വവിവാഹജീവിതം കാണിക്കുന്ന 'അകലെയോ നീ' എന്ന ഗാനം മനോഹരമായിരിക്കുന്നു. ചിറ്റൂറ് ഗോപിയുടെ അര്‍ത്ഥവത്തായ വരികള്‍ക്ക് വിജയ് യേശുദാസ് ശബ്ദം നല്കി.'ദൂരെ എങ്ങോ നീ'എന്നു തുടങ്ങുന്ന മറ്റൊരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പശ്ചാത്തലസംഗീതം മികവുപുലര്‍ത്തി. ബാബു ആണ്റ്റണിയുടെ കഥാപാത്രത്തെ അവതരിപിക്കുന്ന സംഗീതം ആ കഥാപാത്രത്തിണ്റ്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്. വിനോദ് എള്ളാമ്പള്ളിയുടെ ചായാഗ്രഹണം സംവിധായകനോട് നീതി പുലര്‍ത്തി. മനോജിണ്റ്റെ എഡിറ്റിംഗ് ചില രംഗങ്ങളുടെ തുടര്‍ച്ച നശിപ്പിച്ചു. ഇടയ്ക്കെപ്പോഴോ ചില രംഗങ്ങള്‍ ഏച്ചുകൂട്ടിയ തരത്തില്‍ അനുഭവപ്പെട്ടു. ക്ളൈമാക്സ് രംഗങ്ങളില്‍ പക്ഷേ ഈ പാകപ്പിഴകള്‍ മനോജ് വരുത്തിയില്ല. കലാസംവിധാനത്തിലും ഇത്തരം പാകപ്പിഴകള്‍ കാണാം. ഇങ്ങനെ ചെറിയ പാളിച്ചകള്‍ വന്നതൊഴിച്ചാല്‍ ഒരു സാമാന്യനിലവാരം പുലര്‍ത്തുന്ന ചിത്രമായി ഇതിനെ വിലയിരുത്താം.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">130 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ബാനറില്‍ റോണീ സ്ക്രൂവാലയും, സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് ആറ് കോടി മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്നത്. മാക്സ്ലാബ് എണ്റ്റര്‍ടെയ്ന്‍മെറ്റ്സും, യു.ടി.വി മോഷന്‍ പിക്ചേര്‍സും ചേര്‍ന്ന് വിതരണത്തിനെത്തിച്ച </span><span style="text-align: left;">ഗ്രാന്റ്മാസ്റ്റര്‍</span><span style="text-align: -webkit-auto;"> മെയ് മൂന്നി്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.</span><span style="text-align: -webkit-auto;">സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുമ്പോട്ട് പോകുന്ന ചിത്രം മികച്ച വിജയം നേടുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"> മലയാളസിനിമ മാറുകയാണ്.ഒപ്പം സൂപ്പര്‍സ്റ്റാറുകളും മാറണം എന്ന മുറവിളികള്‍ക്കെതിരെയുള്ള മോഹന്‍ലാലിണ്റ്റെ മികച്ച പ്രതികരണമാണ് </span><span style="text-align: left;">ഗ്രാന്റ്മാസ്റ്റര്‍</span><span style="text-align: -webkit-auto;">. ഇനി വരാന്‍ പോകുന്ന രഞ്ജിത്തിണ്റ്റെ സ്പിരിറ്റും, റണ്‍ ബേബി റണ്ണും ഈ മാറ്റത്തിണ്റ്റെ ഭാഗമാണെന്ന് വിശ്വസിക്കാം.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>റേറ്റിംഗ് : 7/10</b></span></div>
</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com3tag:blogger.com,1999:blog-8119355492102307572.post-85226494423212787282012-02-10T01:51:00.000+05:302012-02-10T01:55:24.196+05:30സെക്കന്റ് ഷോ (Second Show)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyVSqzu2e8HiL0I7TDPnsQYR_KnamImlZHpuEfPHEj4bWyBvbsWiL0Uq-_t7t_1LtkCeCzy3CzcvJNDkwxHj5oCYB7ZA4HwyYK1ihm4cdmKS16DJMCEArkJNQOaq8dkVSNwXNx0BQ0_M0b/s1600/6329912428_8d67235a3a_z.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="156" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyVSqzu2e8HiL0I7TDPnsQYR_KnamImlZHpuEfPHEj4bWyBvbsWiL0Uq-_t7t_1LtkCeCzy3CzcvJNDkwxHj5oCYB7ZA4HwyYK1ihm4cdmKS16DJMCEArkJNQOaq8dkVSNwXNx0BQ0_M0b/s320/6329912428_8d67235a3a_z.jpg" width="320" /></a></div>
<div>
<span style="font-family: Kartika, serif; line-height: 17px;"><span style="font-size: x-small;"><br /></span></span></div>
<span style="font-family: Kartika, serif; line-height: 17px;"></span><br />
<div style="text-align: justify;">
<span style="font-family: Kartika, serif; line-height: 17px;"><span style="font-size: x-small;">ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമ.കഥയും തിരക്കഥയും അഭിനയവും തൊട്ട് സംവിധായകര്‍ വരെ എല്ലാം പുതുമുഖങ്ങള്‍.. അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലാതെ വന്ന സിനിമ.മമ്മുട്ടിയുടെ മകന് ദുല്‍ഖറിന്റെ കന്നി ചിത്രം എന്നതില്‍ ഉപരി മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ കണ്ടു മടുത്ത സിനിമ വ്യാകരണങ്ങള്‍ക്ക് നേരെ ചാട്ടുളി പോലുള്ള മറുപടിയായി മാറുകയാണ് സെക്കന്റ് ഷോ.</span></span></div>
<span style="font-family: Kartika, serif; line-height: 17px;">
</span><br />
<div style="text-align: justify;">
<span style="font-family: Kartika, serif; line-height: 17px;"><span style="font-size: x-small;"><br /></span></span></div>
<div style="text-align: justify;">
<span style="font-size: x-small;"><span lang="ML" style="font-family: Kartika, serif; line-height: 17px;">ലാലു(ദുല്‍ഖര്‍ സല്മാന്)))</span><span style="font-family: Kartika, serif; line-height: 17px;">)</span><span lang="ML" style="font-family: Kartika, serif; line-height: 17px;"> എന്ന കേന്ദ്ര കഥാപാത്രവും അവന്റെ ചെറിയ(പിന്നീട് വലുതായി മാറുന്ന) ലോകവും ആണ് സിനിമ പറയുന്നത്.കഥാപാത്രത്തിന്റെ വികാര വിചാരങ്ങള്‍ കൃത്യമായി ഒപ്പി എടുക്കാന്‍ എന്നോണ്ണം കഥാ നായകന് കഥ പറയുന്ന തരത്തില്‍ ആണ് കഥ പുരോഗമിക്കുന്നത്.ലാലുവും അവന്റെ സുഹൃത്ത് കുരുടി എന്ന് വിളിക്കുന്ന നെല്‍സണ്‍ മണ്ടേല(സണ്ണി)യും അവരുടെ സുഹൃത്തുക്കളും “എങ്ങനെയും പണമുണ്ടാക്കുക” എന്ന ഇന്നിന്റെ യുവത്വത്തിന്റെ ചിന്തയുടെ പ്രതിഫലനങ്ങള്‍ ആണ്.അതിനായി അവര്‍ എത്തി പെടുന്നത് വിഷ്ണു ബുദ്ധന്( </span><span lang="ML" style="font-family: Kartika, serif; line-height: 17px;">എന്ന ഡ്രഗ് ഡീലറുടെ അടുത്തും.അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി പോകുന്നു.അവിടെ നിന്നാണ് സെക്കന്റ് ഷോയുടെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത്.വികടനും കുരുടിയും വിഷ്ണു ബുദ്ധനും “സൈമാ” എന്നുള്ള വിളിയും ചേര്‍ന്ന്,ശക്തമായ ഒരു കഥാ തന്തുവിനു ചുറ്റുമുള്ള കഥാപാത്ര സൃഷ്ടി എടുത്ത് പറയേണ്ടതാണ്.മലയാള സിനിമയിലെ വിധേയത്വം നിറഞ്ഞ നായികാ സങ്കല്പത്തെയും വിരഹം നിറഞ്ഞ മാതൃത്വതെയും സെക്കന്റ് ഷോയിലെ നായിക ഗീതു(ഗൌതമി)വിലൂടെയും അമ്മ(രോഹിണി)യിലൂടെയും സംവിധായകന് കണക്കിന് കളിയാക്കുന്നുണ്ട്.ഒരു വിഷ്ണു ബുദ്ധന് അവസാനിക്കുന്നിടത്ത് പുതിയൊരു വിഷ്ണു ബുദ്ധന് ഉദയം ചെയ്യുന്നു എന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.ശാന്തിയുടെ മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കളുടെ ലോകമാണ് ഇതെന്നു വിഷ്ണു ബുദ്ധനും മകന് സിദ്ധാര്‍ഥ് ബുദ്ധനും(മിഥുന് നായര്‍) പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നു.</span></span>
</div>
<div style="text-align: justify;">
<span style="font-size: x-small;"><span lang="ML" style="font-family: Kartika, serif; line-height: 17px;"><br /></span></span></div>
<div style="text-align: justify;">
<span style="font-family: Kartika, serif; line-height: 17px;"><span style="font-size: x-small;">സിനിമ വിട്ട് പുറത്തിറങ്ങുന്ന ഒരു ശരാശരി മലയാള പ്രേക്ഷകന്റെ മനസ്സില്‍ ശ്രീനാഥ് എന്ന പുതുമുഖ സംവിധായകന്റെ ഈ സിനിമ ഒരു പുത്തന്‍ അനുഭവം തന്നെയാകുന്നു .സിനിമയിലെ അമാനുഷികനായ നായക സങ്കല്പ്പങ്ങള്ക്കപ്പുറത്തെക്ക് തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ടുവരിക എന്ന ജോലി വിനി വിശ്വ ലാല്‍ എന്ന പുതുമുഖ തിരക്കഥാകൃത്തുക്കള്‍ ഭംഗിയായി നിര്‍വഹിച്ചു. അഭിനേതാക്കള്‍ ഒട്ടു മിക്കവരും താര പരിവേഷമില്ലാത്ത പുതുമുഖങ്ങള്‍ ആയതിനാല്‍ ഈ ജോലി എളുപ്പമാകുകയും ചെയ്തു.പപ്പു എന്ന ഛായാഗ്രഹകന്റെ ദൃശ്യ മികവ് എടുത്ത് പറയേണ്ടതാണ്.. </span></span><span style="font-family: Kartika, serif; font-size: x-small; line-height: 17px;">നൈറ്റ് ഷോര്‍ട്ട്സ് അതിന്റെ പൂര്‍ണ മിഴിവോടെ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.ശ്രീകാന്ത്-പ്രവീണ്‍( </span><span style="font-family: Kartika, serif; font-size: x-small; line-height: 17px;"> (മാങ്കാത്ത ഫെയം)ടീമിന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തുന്നു. ചുരുക്കി പറഞ്ഞാല്‍ ഇതാ ഇതാണ് മലയാള സിനിമയുടെ പുതിയ മുഖം എന്ന് ഈ സൌഹൃദ കൂട്ടായ്മ വിളിച്ച് പറയുന്നു.തേര്‍ഡ് ഷോ എന്ന പുതിയ അദ്ധ്യായം എഴുതി കാണിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. നമുക്കും കാത്തിരിക്കാം ഈ സൌഹൃദ കൂട്ടായ്മയുടെ പുതിയ അദ്ധ്യായങ്ങള്‍ക്കായി.</span></div>
<div style="text-align: justify;">
<span style="font-family: Kartika, serif; font-size: x-small; line-height: 17px;"><br /></span></div>
<div>
<div class="MsoNormal" style="font-family: Calibri, sans-serif; line-height: 17px; margin-bottom: 10pt; margin-left: 0in; margin-right: 0in; margin-top: 0in;">
<div style="text-align: justify;">
<span style="font-size: x-small;"><span lang="ML" style="font-family: Kartika, serif;">ഒറ്റവാക്കില്‍ : മലയാള സിനിമ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എങ്കില്‍ നിങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ.</span><o:p></o:p></span></div>
</div>
<div class="MsoNormal" style="font-family: Calibri, sans-serif; line-height: 17px; margin-bottom: 10pt; margin-left: 0in; margin-right: 0in; margin-top: 0in;">
<div style="text-align: justify;">
<span lang="ML" style="font-family: Kartika, serif; font-size: x-small;">റേറ്റിങ്ങ്: 8.</span></div>
</div>
</div>
<div>
<span style="font-family: Kartika, serif; font-size: x-small; line-height: 17px;"><br /></span></div>
<div>
<span style="font-family: Kartika, serif; font-size: x-small; line-height: 17px;"><br /></span></div>
</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-63684459599037656492012-02-05T00:53:00.000+05:302012-02-05T00:53:04.924+05:302011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="text-align: -webkit-auto;"><br /></span></b><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG2Lf_WOHyUiG7OQzI9hKR2UypI6vKWNsqufZNrrFxeDfvXynCXzCMpoxfxKSRth3RT9gMGcPc4SZLDvu5BVNB1tA6Ba-GyWWs6K7I6-0VIYoNry_Dc1mZDWL8Wmo5pRWltQzVFk9-Utf6/s1600/6803653.cms" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG2Lf_WOHyUiG7OQzI9hKR2UypI6vKWNsqufZNrrFxeDfvXynCXzCMpoxfxKSRth3RT9gMGcPc4SZLDvu5BVNB1tA6Ba-GyWWs6K7I6-0VIYoNry_Dc1mZDWL8Wmo5pRWltQzVFk9-Utf6/s400/6803653.cms" width="400" /></a></div>
<b><span style="text-align: -webkit-auto;"><br /></span></b><br />
<b><span style="text-align: -webkit-auto;"><br /></span></b><br />
<b><span style="text-align: -webkit-auto;">10. 'അരികെ നിന്നാലും...' - </span><span style="text-align: -webkit-auto;">ചൈനാ ടൌണ്‍</span><span style="text-align: -webkit-auto;"> </span></b></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3u-pOF8KQX9GNgzNT5LPF4PbXWSBi27TZFu9JiYlk9CaLXYdsjZaVpYnPEVtRXtFzcC6CCJDn0-PJ8XXbGOHG2-f5bfMOj0IGt6wIHQAKRGtYc4XxwKBp-1G2UR1lF3E0nBje1unwl3JE/s1600/2005080501140101.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3u-pOF8KQX9GNgzNT5LPF4PbXWSBi27TZFu9JiYlk9CaLXYdsjZaVpYnPEVtRXtFzcC6CCJDn0-PJ8XXbGOHG2-f5bfMOj0IGt6wIHQAKRGtYc4XxwKBp-1G2UR1lF3E0nBje1unwl3JE/s200/2005080501140101.jpg" width="136" /></a></div>
<span style="text-align: -webkit-auto;"> </span><span style="text-align: -webkit-auto;"> </span><span style="text-align: -webkit-auto;">കഴിഞ്ഞ </span><span style="text-align: -webkit-auto;">വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന് വേണ്ടി ജാസ്സി ഗിഫ്റ്റ് സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം.</span><span style="text-align: -webkit-auto;">എം.ജി.ശ്രീകുമാറും, ചിത്രയുമാണ് ഗാനമാലപിച്ചിരിക്കുന്നത്..</span><span style="text-align: -webkit-auto;">. </span><span style="text-align: -webkit-auto;">റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ് എന്നിവര്‍ നായകന്മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട് ഗാനത്തിന് രചന നിര്‍വ്വഹിച്ചത് സന്തോഷ് വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വന്ന ഇദ്ദേഹം ഇന്ന് മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്. </span><span style="text-align: -webkit-auto;">. </span><span style="text-align: -webkit-auto;">വയലിന്, സെവന്‍സ്, സാള്‍ട്ട് എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍.</span><span style="text-align: -webkit-auto;">.</span><span style="text-align: -webkit-auto;"> 'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്</span><span style="text-align: -webkit-auto;">), 'കാണാമുള്ളാല്‍' (സാള്‍ട്ട് എന്‍ പെപ്പര്‍</span><span style="text-align: -webkit-auto;">) എന്നിവ </span><span style="text-align: -webkit-auto;">ഉദാഹരണങ്ങളാണ്</span><span style="text-align: -webkit-auto;">. ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' എന്ന ഈ ജാസ്സി ഗിഫ്റ്റ് ഗാനവും. ഇതിലെ ഈണം കന്നഡ ചിത്രമായ 'സഞ്ജു വെഡ്സ് ഗീതു' എന്ന ചിത്രത്തിലെ 'ഗഗംഗനാവെ ഭാഗി...' എന്ന ഗാനത്തിണ്റ്റെ അതേ ഈണം പകര്‍ത്തിയതാണെന്ന വാര്‍ത്ത ഈ ഗാനത്തിന് ആദ്യം കിട്ടിയ അംഗീകാരത്തെ തകര്‍ക്കുന്നതായി. എന്നാല്‍ കന്നഡ ചിത്രത്തിനും ഈണം പകര്‍ന്നത് ജാസ്സി ഗിഫ്റ്റ് ആയതിനാല്‍ വിവാദങ്ങളിലേക്ക് ഇതിനെ വഴിതിരിച്ചുവിട്ടില്ല. ചൈനാ ടൌണ്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതെ പ്പോയതും ഈ ഗാനത്തെ പ്രതികൂലമായി ബാധിച്ചു.എങ്കിലും മികച്ച പ്രണയഗാനങ്ങളുടെ വലിയ ഘോഷയാത്ര കണ്ട 2011-ല്‍ ഈ ഗാനവും മികച്ചുനില്ക്കുന്നു എന്ന് നിസ്സംശയം പറയാം.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>9. 'ചെമ്പരത്തിക്കമ്മലിട്ട്' - മാണിക്യകല്ല് </b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAGDdJnns__uxO1OnCi8MDAPpRJkRkYPbf9wj0PT6myHJksZx5gNuBZu6yPtxdPYYhIeoTt7cd1EfaNoYkaZZ1waYnN-7k2jizeW0bC_xpsJwk6lZ0yHjnH_YtXZr4rK0scZ8EO7jNuGDT/s1600/10.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAGDdJnns__uxO1OnCi8MDAPpRJkRkYPbf9wj0PT6myHJksZx5gNuBZu6yPtxdPYYhIeoTt7cd1EfaNoYkaZZ1waYnN-7k2jizeW0bC_xpsJwk6lZ0yHjnH_YtXZr4rK0scZ8EO7jNuGDT/s200/10.gif" width="154" /></a></div>
<span style="text-align: -webkit-auto;">കഴിഞ്ഞ വര്‍ഷം മികച്ച സംഗീതസംവിധാനത്തിന് സംസ്ഥാനസര്‍ക്കാറിണ്റ്റെ അംഗീകാരം നേടിയ എം.ജയചന്ദ്രണ്റ്റെ 2011 ലെ മികച്ച ഗാനങ്ങളിലൊന്ന്. 2010 ല്‍ അവാര്‍ഡ് നേടിയെങ്കിലും മികച്ച സംഭാവനകള്‍ നല്കാന് കഴിയാതെ പോയ എം.ജയചന്ദ്രണ്റ്റെ തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു 2011.നിരവധി സുന്ദരമായ ഗാനങ്ങള്‍ക്ക് ഈണം നല്കാന് ജയചന്ദ്രനു സാധിച്ചു. ശ്രേയ ഗോഷാലിനെ മലയാളസംഗീതത്തിണ്റ്റെ അവിഭാജ്യഘടകമാക്കാന്‍ മുഖ്യ പങ്ക് വഹിച്ച ജയചന്ദ്രണ്റ്റെ ഈ ഗാനവും ആലപിച്ചത് ശ്രേയ തന്നെയാണ്.കൂടെ പാടിയത് രവിശങ്കറും. യുവനടന് പ്രിഥ്വിരാജും, സംവ്റ്‍ത സുനിലും അഭിനയിച്ച ഈ ഗാനത്തിന് ഒരു മലയാളിത്തം ഉണ്ടായിരുന്നു.ഈയൊരു പ്രത്യേകത തന്നെയാണ് മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റാനുള്ള പ്രധാനകാരണവും.പാട്ടിനെ വരികളാല്‍ സമ്പുഷ്ടമാക്കിയത് പ്രിയകവി അനില്‍ പനച്ചൂരാനാണ്.സംഗീതത്തിണ്റ്റേയും, സന്ദറ്ഭത്തിണ്റ്റേയും അന്ത:സത്ത ചോര്‍ന്നുപോകാതെ വരികളെഴുതിച്ചേറ്ക്കാന് അനില്‍ പനച്ചൂരാന് കഴിഞ്ഞു.</span>
</div>
<div style="text-align: -webkit-auto;">
<br /></div>
<div style="text-align: -webkit-auto;">
<b>8. 'നാട്ടുവഴിയോരത്തെ' - ഗദ്ദാമ</b></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGz9UbaA2fn4woWHHrsidlFUvKKHa0agdVFChqwSADunY8yOsMIWT52-oGUWPVkNRmvb3SGu6a5jiSo1E8XbJZZhTv-xUH42R9uE_Xd4Yi2Yodem1V3dknU1HQBrLYd2sQnSpj-oHYgJxn/s1600/Bennett_-_Veetrag_.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGz9UbaA2fn4woWHHrsidlFUvKKHa0agdVFChqwSADunY8yOsMIWT52-oGUWPVkNRmvb3SGu6a5jiSo1E8XbJZZhTv-xUH42R9uE_Xd4Yi2Yodem1V3dknU1HQBrLYd2sQnSpj-oHYgJxn/s200/Bennett_-_Veetrag_.jpg" width="200" /></a></div>
മലയാളികള്‍ക്ക് അത്ര സുപരിചിതരല്ലാത്ത സംഗീതസംവിധായകരാണ് 'ബെന്നറ്റ് വീത്രാഗ്'. ഗിറ്റാറിസ്റ്റും പാട്ടെഴുത്തുകാരനുമായ ബെന്നറ്റ്, ഗായകനും,സംഗീതഞ്ജനും ആയ വീത്രാഗ് എന്നീ രണ്ടുപേറ് ചേര്‍ന്നതാണ് ബെന്നറ്റ്-വീത്രാഗ്...
. ഔട്ട് ഒഫ് സിലബസ്സ് എന്ന ആദ്യ ചിത്രത്തില്‍ പ്രതിഭയുടെ മിന്നലാട്ടം കാണിച്ച ഇവര്‍ പിന്നീട് പാടെ നിറംമങ്ങി.പിന്നീട് സൂര്യകിരീടം, ഡോ.പേഷ്യണ്റ്റ് എന്നീ ചിത്രങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കോഴിക്കോടിണ്റ്റെ കലാകാരന്മാരായ ഇവരെ വീണ്ടും മലയാളികള്‍ സ്വീകരിക്കുകയായിരുന്നു ഗദ്ദാമയിലൂടെ.ഗദ്ദാമയിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.എങ്കിലും നായികയുടെ പൂര്‍വ്വകാലം കാണിക്കുന്ന ഈ ഗാനം കേള്‍ക്കാന്‍ സുഖമുള്ള ഒന്നായിരുന്നു.'ചെമ്പരത്തികമ്മലിട്ട്' എന്ന ഗാനം തരുന്ന അതേ അനുഭവം പകരാന്‍ കഴിഞ്ഞതാണ് ഈ പാട്ടിനെ മുന്‍പന്തിയിലെത്തിച്ചത്.റഫീക്ക് അഹമ്മദിണ്റ്റെ വരികള്‍ ഈണത്തിനോടിണങ്ങിച്ചേറ്ന്നു.ചിത്രയും,വിജയ് യേശുദാസും ചേര്‍ന്ന് ഗാനം ആലപിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>7. 'പാട്ടില്‍ ഈ പാട്ടില്‍'- പ്രണയം </b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMwNZY7fy7WwwovsIP6W6Koa2olAv8NY17lJL6fY_vlegU0PrmENi-uhYkffVy69frEwCac5qZqJ0ZOCsWlGwSSxYUM9nHW2fdGtw2aNmYlkKsUnBLpjvy01GSUFXoTkMsHnDdfYBjZSm5/s1600/Shre_0802100725.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMwNZY7fy7WwwovsIP6W6Koa2olAv8NY17lJL6fY_vlegU0PrmENi-uhYkffVy69frEwCac5qZqJ0ZOCsWlGwSSxYUM9nHW2fdGtw2aNmYlkKsUnBLpjvy01GSUFXoTkMsHnDdfYBjZSm5/s200/Shre_0802100725.jpg" width="195" /></a></div>
<span style="text-align: -webkit-auto;">എം.ജയചന്ദ്രണ്റ്റെ മറ്റൊരു ഹിറ്റ്. ശ്രേയ ഗോഷാലിണ്റ്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ട സുന്ദരമായ ഗാനം.ബ്ളെസ്സി സംവിധാനം ചെയ്ത്, മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്ന പ്രണയത്തിനു വേണ്ടിയാണ് ഈ ഗാനം പിറന്നത്.മലയാളികളുടെ പ്രിയകവി ശ്രീ. ഒ.എന്‍.വി കുറുപ്പിണ്റ്റെ വരികളായിരുന്നു പാട്ടിന് ജീവനേകിയത്.ഭാവഗായകന് പി.ജയചന്ദ്രണ്റ്റെ ശബ്ദത്തിലും ഈ ഗാനം നമുക്ക് ആസ്വദിക്കാം. ചിത്രത്തിണ്റ്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയത്തെ ആഴത്തില്‍ തൊട്ട ചിത്രമായിരുന്നു 'പ്രണയം'. ഇതിലെ ഏറ്റവും പ്രധാനഗാനം എന്ന നിലയില്‍ പ്രണയത്തിണ്റ്റെ വികാരം ഉള്‍ക്കൊണ്ട് തന്നെയാണ് കവി വരികളെഴുതിയിരിക്കുന്നത് എന്ന് നിസംശ്ശയം പറയാം. 'പ്രണയമൊരസുലഭമധുരമാം നിര്‍വ്റ്തി' എന്ന് പാടിനിര്‍ത്തുമ്പോള്‍ ശ്രോതാക്കളുടെ മനസ്സിലേക്ക് അറിയാതെ പ്രണയം കടന്നുചെല്ലുന്നു.ഇതിലെ ഓരോ വരികളും എടുത്തുനോക്കുമ്പോള്‍ ഒ.എന്‍.വി കുറുപ്പ് എന്ന കവി ഈ ഗാനം എത്ര മനസ്സറിഞ്ഞാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമാവും.പതിറ്റാണ്ടുകളായി മലയാളസിനിമാഗാനശാഖയ്ക്ക് വലിയ സംഭാവനകള്‍ നല്കുന്ന ഒ.എന്‍. വിയ്ക്കായി സമര്‍പ്പിക്കുന്നു ഈ ഗാനം !!!</span>
</div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>6. 'ചെമ്പാവിന് പുന്നെല്ലിന്‍' -സാള്‍ട്ട് എന്‍ പെപ്പറ് </b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqInGFTHVfIiEXdPcM0BsvKSoAn37sVnJRECY-i_ixRXcGtGPAwBSJJm1HZmTxUmBHWRFL1HUFY4Xng1_nI9hYxuJBZrjvREb60An4F6IBs5HbOH8zx6Wkb8eClbfV7ATSyCqtGmmJmgYn/s1600/400x3002.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqInGFTHVfIiEXdPcM0BsvKSoAn37sVnJRECY-i_ixRXcGtGPAwBSJJm1HZmTxUmBHWRFL1HUFY4Xng1_nI9hYxuJBZrjvREb60An4F6IBs5HbOH8zx6Wkb8eClbfV7ATSyCqtGmmJmgYn/s200/400x3002.jpg" width="200" /></a></div>
<span style="text-align: -webkit-auto;">ഈ ഗാനം ഒരുവട്ടമെങ്കിലും കേട്ടവറ്ക്ക്, ദൃശ്യങ്ങള്‍ കണ്ടവറ്ക്ക് ഒരിക്കലെങ്കിലും വായില്‍ വെള്ളമൂറാതിരിക്കില്ല. കേരളത്തിണ്റ്റെ രുചിയും, ഭക്ഷണങ്ങളും ചേറ്ത്തൊരുക്കിയ പുതിയ രുചിക്കൂട്ട് ആയിരുന്നു ഈ ഗാനം. വേറിട്ട ശബ്ദത്തിലൂടെ പുറത്തുവന്ന 'ചെമ്പാവിന്' മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.നമ്മളിലെ 'കാത്തുകാത്തൊരു മഴയത്ത്' എന്ന ഗാനം കേട്ടിട്ടില്ലേ? ആ ഗാനത്തിലെ വേറിട്ട ശബ്ദം, പുഷ്പവതിയാണ് ചെമ്പാവിന് എന്ന ഗാനവും പാടിയത്.ബിജിപാലിണ്റ്റെ സംഗീതത്തില്‍, റഫീക്ക് അഹമ്മദ് വരികളെഴുതി. പാട്ട് ഒരു നാടന്പാട്ടിണ്റ്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്പാട്ടിണ്റ്റെ താളം വീണ്ടൂം കൊണ്ടുവന്നതാണ് പാട്ട് ഇത്രയും ശ്രദ്ധിക്കപ്പെടാനുള്ള കാരണം.പഴം പുളിശ്ശേരിയും, മീങ്കറിയും, പഴുക്കപ്ളാവിലകൊണ്ട് കുടിക്കുന്ന കഞ്ഞിയും, മുളങ്കുറ്റിപുട്ടും അങ്ങനെ മലയാളികളുടെ രുചിഭേദങ്ങളെല്ലാം പാട്ടിണ്റ്റെ വരികളായി എത്തുമ്പോള്‍ എല്ലാവരും ആ പഴയകാലത്തേക്ക് യാത്രയാവും.ഇതു തന്നെയാണ് ഈ പാട്ടിണ്റ്റെ വിജയം.</span>
</div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>5. 'ചിന്നി ചിന്നി'- ഉറുമി</b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRdF8RLLYvLcdFqxaSbFu7vdqShsmDiQwOIIoq5I4tV5IAks8mC6VRc-KGf0ef4YloNGTITI-1TyAK8h-xvPAYfT5AO2N6U7YZeAbv5ytqUbwWi1OZizArMjPIPUSqJgyspISncnak6pK-/s1600/220px-Deepak_Dev_2010.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRdF8RLLYvLcdFqxaSbFu7vdqShsmDiQwOIIoq5I4tV5IAks8mC6VRc-KGf0ef4YloNGTITI-1TyAK8h-xvPAYfT5AO2N6U7YZeAbv5ytqUbwWi1OZizArMjPIPUSqJgyspISncnak6pK-/s200/220px-Deepak_Dev_2010.jpg" width="147" /></a></div>
<span style="text-align: -webkit-auto;">മഞ്ജരി ആലപിച്ച ഗാനം.ബഹളങ്ങളില്ലാതെ ഒരേ താളത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പോകുന്ന പാട്ടാണിത്.ഉറുമി എന്ന ചരിത്രകഥ പറയുന്ന സന്തോഷ് ശിവന് ചിത്രത്തിലേതാണ് ഈ ഗാനം.ദീപക് ദേവിണ്റ്റെ സംഗീതം.പാട്ടിനേക്കാളേറെ നിത്യാ മേനോന് അഭിനയിച്ച ഗാനരംഗത്തിനാണ് ആരാധകര്‍ കൂടുതല്‍.പുരുഷന്മാരേക്കാളേറെ സൃതീകള്‍ സ്വീകരിച്ച ഈ ഗാനത്തിന് വരികളെഴുതിയത് കൈതപ്രമാണ്.ചിത്രത്തിലെ മറ്റ് ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഇതിലെ 'ആരോ' എന്ന ഗാനം, ലൊറീന എന്ന കനേഡിയന്‍ ഗായികയുടെ പാട്ടിണ്റ്റെ ഈണങ്ങള്‍ കട്ടെടുത്തതാണെന്ന വാദം പിന്നീട് വിവാദങ്ങളിലേക്ക് വഴിവച്ചു.</span>
<span style="text-align: -webkit-auto;">ദീപക്ദേവി</span><span style="text-align: -webkit-auto;">നെതിരെ പിന്നീട് കേസ് വരെയായി. ദീപക്ദേവ് എന്ന യുവസംവിധായകണ്റ്റെ സംഗീതജീവിതത്തിലെ കറുത്ത പാടുകളിലൊന്നായി മാറി.എങ്കിലും 2011ലെ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ 'ചിന്നി ചിന്നി' ഉള്‍പ്പെട്ടു എന്നത് ഒരു വലിയ അംഗീകാരമായി ദീപക്ദേവിനെടുക്കാം.ഉറുമി, തേജാ ഭായ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നിവയാണ് ദീപക്ദേവിണ്റ്റേതായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇനിയും കോപ്പിയടി അല്ലാത്ത മികച്ച ഗാനങ്ങള്‍ ഇദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.</span>
</div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>4. 'കാണാമുള്ളാല്‍'- സാള്‍ട്ട് എന്‍ പെപ്പറ്</b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEip4wDJHGZsg1s3G0DNAAVAN0lDEEZcJJlSx7eMFKyUH8rzdu-LO9bF9j9krVZfmRBptmCdqwemk6ohQmrE0l1Bfwg6n-ybuCLlC0r4j_xezkVWatdo5tAkuIm9gahketZVVuoHFKYyd5-q/s1600/15tvm_bjibal1_JPG_104131f.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="132" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEip4wDJHGZsg1s3G0DNAAVAN0lDEEZcJJlSx7eMFKyUH8rzdu-LO9bF9j9krVZfmRBptmCdqwemk6ohQmrE0l1Bfwg6n-ybuCLlC0r4j_xezkVWatdo5tAkuIm9gahketZVVuoHFKYyd5-q/s200/15tvm_bjibal1_JPG_104131f.jpg" width="200" /></a></div>
<span style="text-align: -webkit-auto;">അനുരാഗത്തിനെ തൊട്ടറിഞ്ഞ ഗാനം.'മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം' എന്നെഴുതിയ ഗാനരചയിതാവിനാണ് പാട്ടിണ്റ്റെ എല്ലാ ബഹുമതിയും.</span><span style="text-align: -webkit-auto;">ഗാനത്തിന് രചന നിര്‍വ്വഹിച്ചത് സന്തോഷ് വര്‍മ്മയാണ്.'</span><span style="text-align: -webkit-auto;">ലളിതമായ വരികളാണ് യുവസംഗീതപ്രേമികളെ ഈ ഗാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. 2011 ല്‍ പിറന്ന മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ് 'കാണാമുള്ളാല്‍'. ബിജിപാല്‍ വരികളോട് യോജിച്ച സംഗീതം നല്കി. 2010 </span><span style="text-align: -webkit-auto;"> </span><span style="text-align: -webkit-auto;">ല്‍ </span><span style="text-align: -webkit-auto;">മികച്ച ഗാനമായ 'അരികത്തായാരോ' എന്ന ഗാനം ആലപിച്ച രഞ്ജിത് ശങ്കറും, മലയാളത്തിണ്റ്റെ പുതിയ വാനമ്പാടി ശ്രേയ ഗോഷാലും ചേറ്ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം, മികച്ച ചായഗ്രഹണത്തിലൂടെ സിനിമയില്‍ അവതരിപ്പിച്ചു.ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കൊപ്പം ഈ ഗാനവും ടോപ്പ് ടെനില്‍ സ്ഥാനം പിടിച്ചു.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>3</b>. <b>ഈ പുഴയും' - ഇന്ത്യന്‍ റുപ്പീ </b></span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglRlXIUKie_MYFPnSSAGxnxKIIFxcxLES-3H5i-HPep_Af-J0zuPtmMctCvbRU7ZBYznN2LEgWcXIm0KWoCMB-TXEG5zweTPq2rrfUTGkprOsZhLXqvtQNABtKEQzLQgtqaoes1G9DBXYp/s1600/mullanezhi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="195" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglRlXIUKie_MYFPnSSAGxnxKIIFxcxLES-3H5i-HPep_Af-J0zuPtmMctCvbRU7ZBYznN2LEgWcXIm0KWoCMB-TXEG5zweTPq2rrfUTGkprOsZhLXqvtQNABtKEQzLQgtqaoes1G9DBXYp/s200/mullanezhi.jpg" width="200" /></a></div>
<span style="text-align: -webkit-auto;">2011 ല്‍ മലയാളസംഗീതലോകത്ത് നിന്നും വിട്ട് പിരിഞ്ഞ രണ്ട് പ്രതിഭകളായിരുന്നു ജോണ്സണ് മാഷും, മുല്ലനേഴിയും. ഇതില്‍ മുല്ലനേഴി എന്ന കവിയെ മലയാളസംഗീതം എത്രത്തോളം ആഴത്തില്‍ കണ്ടറിഞ്ഞു എന്നറിയില്ല. ഇടയ്ക്കിടയ്ക്ക് വന്ന് മലയാളമണ്ണിണ്റ്റെ സുഗന്ധമുള്ള പാട്ടുകളെഴുതി പോകുന്ന കവിയായിരുന്നു മുല്ലനേഴി. 2011 ല്‍ മുല്ലനേഴി പാട്ടിണ്റ്റെ ലോകത്തോട് യാത്രപറയുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ മികച്ച ഒരു ഗാനം സമ്മാനിച്ചു.അതാണ് 'ഈ പുഴയും'. പ്രണയിനിയുടെ സ്മ്റ്തികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ ഗാനം പലരേയും പഴയകാല പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലെ മുഖ്യ ആകര്‍ഷകഘടകമായിരുന്നു ഈ പാട്ട്.എന്നാല്‍ ഗാനത്തിണ്റ്റെ രംഗചിത്രീകരണം അല്പം മോശമായതിനാല്‍ ആദ്യം ലഭിച്ച പ്രതികരണം ചിത്രം വന്വിജയമായിട്ടുപോലും ഈ ഗാനത്തിന് ലഭിച്ചില്ല.ഷഹബാസ് അമന് സംഗീതം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്</span><span style="text-align: -webkit-auto;">. ഇത് ഷഹബാസ് അമണ്റ്റെ രണ്ടാം ചിത്രമാണ്. പകല്‍ നക്ഷത്രങ്ങള്‍ ആണ് ഷഹബാസ് അമന് ആദ്യമായി സംഗീതം നിര്‍വ്വഹിച്ച ചിത്രം.</span><span style="text-align: -webkit-auto;">ഗസല്‍ ഗായകനായ ഷഹബാസ് ഇത്തരം ഗാനങ്ങള്‍ ആലപിച്ചാണ് സിനിമയില്‍ എത്തുന്നത്.</span><span style="text-align: -webkit-auto;">. </span><span style="text-align: -webkit-auto;">ചാന്ത്പൊട്ടിലെ 'ചാന്ത് കുടഞ്ഞൊരു' എന്ന ഗാനം ഷഹബാസിണ്റ്റെ കരിയറ് ഗ്റാഫ് ഉയറ്‍ത്താന്‍ സഹായിച്ചു. തുടര്‍ന്ന് സംഗീതസംവിധാനത്തിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തിണ്റ്റെ ഇന്ത്യന്‍ റുപ്പിയിലെ ഗാനങ്ങള്‍ എല്ലാം മികച്ചവ ആയിരുന്നു. ഇതിലെ 'പോകയായി വിരുന്നുകാരീ' എന്ന ഗാനം ബാബുരാജന് മാഷിണ്റ്റെ സംഗീതത്തെ ഓര്‍മ്മിപ്പിച്ചു.മുല്ലനേഴിയുടെ മനോഹരമായ വരികള്‍ക്ക് ഈണം പകര്‍ന്ന 'ഈ പുഴയും' 2011 ലെ മികച്ച പ്രണയഗാനങ്ങളിലൊന്നായി.</span><br />
<span style="text-align: -webkit-auto;"><br /></span><br />
<span style="text-align: -webkit-auto;"><b>2.'പ്രേമിക്കുമ്പോള്‍' - സാള്‍ട്ട് എന്‍ പെപ്പര്‍</b></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyqARniJB99wa-0gvG1e3hrLZSRKplehMsJ4ZpPs2hnPzbqxYL6t9Lpb_PiazkycSnXmb23842DrTvr1NixTBsC5R_rqhWn0ni7iY5UxvGL7niKrXevBVlfPzZ6L-j8prhSSMIVJNoONze/s1600/neha.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyqARniJB99wa-0gvG1e3hrLZSRKplehMsJ4ZpPs2hnPzbqxYL6t9Lpb_PiazkycSnXmb23842DrTvr1NixTBsC5R_rqhWn0ni7iY5UxvGL7niKrXevBVlfPzZ6L-j8prhSSMIVJNoONze/s200/neha.png" width="152" /></a></div>
<span style="text-align: -webkit-auto;"> സാള്‍ട്ട് എന്‍ പെപ്പറിലെ ഈ ഗാനമാണ് രണ്ടാം സ്ഥാനത്ത്. ബിജിപാലിണ്റ്റെ സംഗീതത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് റഫീക്ക് അഹമ്മദ് ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. പ്രണയത്തിണ്റ്റെ മധുരവും, എരിവും മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്ന വരികള്‍, ലാളിത്യമേറിയ സംഗീതം, ഇവയ്ക്കു പുറമെ മലയാളത്തിണ്റ്റെ ഭാവഗായകന് പി.ജയചന്ദ്രണ്റ്റേയും, യുവഗായിക നേഹ നായരുടേയും ശബ്ദം. ഇവയെല്ലാമാണ് ഈ പാട്ടിനെ ജനകീയമാക്കിയത്.മനോഹരമായ ശബ്ദത്തിനുടമയായ നേഹ നായര്‍ എന്ന ഗായികയെ മലയാളസംഗീതത്തിന് സമ്മാനിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. 'അവിയല്‍' റോക്ക് മ്യൂസിക് ബാണ്റ്റ് വഴി യുവസംഗീത പ്രേമികള്‍ക്ക് സുപരിചിതയായ നേഹ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ ഗാനമാലപിച്ചാണ് പിന്നണിഗായികയായി ചുവടുവയ്ക്കുന്നത്. ഇതിലെ 'പുലരുമോ' എന്ന രാഹുല്‍രാജ് ഈണം പകര്‍ന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല. പിന്നീട് റോസ്ബൌള്‍ ചാനലില്‍ ഗാനങ്ങളാലപിച്ചുകൊണ്ടിരിക്കെയാണ് 'പ്രേമിക്കുമ്പോള്‍' എന്ന ഗാനം ഹിറ്റാവുന്നത്.നേഹയുടെ കരിയറിലെ ഏറ്റവും വലിയ ബ്റേക്ക് ആവുകയായിരുന്നു ഈ ഗാനം. 'ഒരു മലരിതളായി മലര്‍വനി തീറ്ക്കും വിരഹനിലാവായ് മരുവും തീറ്ക്കും പ്രേമം'പ്രേമമെന്ന വികാരത്തെ അതിണ്റ്റെ എല്ല അര്‍ത്ഥത്തിലും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈണവും വരികളും അതിണ്റ്റെ പരിപൂറ്ണ്ണതയിലെത്താനായി മത്സരിക്കുന്നതായി തോന്നിപ്പോകും. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം 2011- ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
</span><br />
<span style="text-align: -webkit-auto;"><br /></span><br />
<span style="text-align: -webkit-auto;"><b>1.'മഴനീര്‍ത്തുള്ളികള്‍' -ബ്യൂട്ടിഫുള്‍</b></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1pw9aDHaSToCIX_lBe9giZHhR5jC0grBwzSBl2YLVgt7UxE0lFAh3VLkoX-qjkySgms33l7hdbizUA2CmQF4QXiGfsGH8MRqZKt8SaOvKyYpXcZQqnev4vEHokHs69XfMNp4Jrvmmnjg1/s1600/unnimenon.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="105" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1pw9aDHaSToCIX_lBe9giZHhR5jC0grBwzSBl2YLVgt7UxE0lFAh3VLkoX-qjkySgms33l7hdbizUA2CmQF4QXiGfsGH8MRqZKt8SaOvKyYpXcZQqnev4vEHokHs69XfMNp4Jrvmmnjg1/s200/unnimenon.jpg" width="200" /></a></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBkhbQoOvxdWWJ6xxy4EO-tolWgqUsMgMsyjdZdl0RwTGmmp4I1pmZSvJtkam7otOoSO_hDeO5370nIJG_MuxdhI0eF4LMsZvfNMs7ac6ofqobq5DAgGuH053yldJAlRKN-mzv8zy6t389/s1600/16tvfpic2_864818e.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBkhbQoOvxdWWJ6xxy4EO-tolWgqUsMgMsyjdZdl0RwTGmmp4I1pmZSvJtkam7otOoSO_hDeO5370nIJG_MuxdhI0eF4LMsZvfNMs7ac6ofqobq5DAgGuH053yldJAlRKN-mzv8zy6t389/s200/16tvfpic2_864818e.jpg" width="143" /></a><span style="text-align: -webkit-auto;">വൈകിവന്ന വസന്തമായിരുന്നു ഈ ഗാനം.ചെറിയ സമയം കൊണ്ട് തന്നെ ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.പേരുപോലെ തന്നെ മനോഹരമായ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു 'മഴനീര്‍ത്തുള്ളികള്‍'.വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളിനു വേണ്ടി തിരക്കഥ രചിച്ച അനൂപ് മേനോന് തന്നെയാണ് ഈ ഗാനത്തിന് വരികളെഴുതിയത്.അനൂപ് മേനോന് ആദ്യമായെഴുതുന്ന വരികളാണ് ഇത്.രതീഷ് വേഗ എന്ന യുവസംഗീതസംവിധായകണ്റ്റെ മാന്ത്രികസ്പര്‍ശം കൂടി വന്നതോടെ 'മഴനീര്‍ത്തുള്ളികള്‍' ക്ളിക്കായി. കോക്ക്ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളസംഗീതത്തിലേക്ക് ചുവട് വച്ച രതീഷ് വേഗയുടെ മൂന്നാമത് ചിത്രമാണ് ബ്യൂട്ടിഫുള്‍.കോക്ക്ടെയിലിലെ 'നീയാം തണലിന്' എന്ന ഗാനം ഹിറ്റായിരുന്നു.മുല്ലശ്ശേരി മാധവന്‍കുട്ടി, നമുക്കുപാര്‍ക്കാന്‍ എന്നിവയാണ് രതീഷിണ്റ്റെ പുതിയ പ്രൊജക്റ്റുകള്‍. 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണിമേനോന് ആണ്. ഉണ്ണിമേനോണ്റ്റെ ശബ്ദം വീണ്ടും മലയാളികള്‍ക്ക് കേള്‍പ്പിച്ചുതന്നതിന് രതീഷിനോട് നന്ദി പറയാം.ഉണ്ണിമേനോണ്റ്റ 'ഒരു ചെമ്പനീര്‍പൂവിറുത്തു' എന്ന ഗാനത്തിനോട് ഏകദേശസാമ്യത തോന്നിയേക്കാവുന്ന ഈ ഗാനം സുന്ദരിയായ യുവതിയെ നായകന് മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയിരിക്കുന്നതാണ് .പ്രണയം തുളുമ്പുന്ന വരികള്‍ ലളിതമാണ്. ഇടയ്ക്ക് വരുന്ന ഓടക്കുഴല്‍ നാദം ഹൃദ്യമായി അനുഭവപ്പെടുന്നു.</span><br />
<span style="text-align: -webkit-auto;"> 'തൂമഞ്ഞിലെ വെയില്‍നാളം പോല്‍ </span><br />
<span style="text-align: -webkit-auto;">നിന് കണ്ണിലെന്‍ ചുംബനം'</span><br />
<span style="text-align: -webkit-auto;"><br /></span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0Wg_DjQxaPbWniz53R3m3gyg9N3Ts0XUZ6-UeBZ0WthMO8JSkwV_oOW7u5wDrm-BEaSk3lIv56HHxtae0rHsyHIPPJypSZPGULrM0ffRmhG7refZjAY136lom1ycEp3I65l_dLWUEMWid/s1600/complete-movie-anoop-menon-anoop-menon-photos-anoop-menon-profile-anoop-menon-songs-anoop-menon-stills-anoop-menon-videos-Malayalam-Cinema-1+(1).jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0Wg_DjQxaPbWniz53R3m3gyg9N3Ts0XUZ6-UeBZ0WthMO8JSkwV_oOW7u5wDrm-BEaSk3lIv56HHxtae0rHsyHIPPJypSZPGULrM0ffRmhG7refZjAY136lom1ycEp3I65l_dLWUEMWid/s200/complete-movie-anoop-menon-anoop-menon-photos-anoop-menon-profile-anoop-menon-songs-anoop-menon-stills-anoop-menon-videos-Malayalam-Cinema-1+(1).jpeg" width="200" /></a><span style="text-align: -webkit-auto;">ഈ പാട്ടിലെ ഏറ്റവും സുന്ദരമായ വരികളായി ഇതിനെ വിലയിരുത്താം. ഈ പാട്ടിണ്റ്റെ വിജയം അനൂപ് മേനോനെ വീണ്ടും പാട്ടുകളെഴുതാന്‍ പ്രേരിപ്പിക്കുമെന്ന് നിസ്സംശയം പറയാം.</span><br />
<span style="text-align: -webkit-auto;"></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b><br /></b></span><br />
<span style="text-align: -webkit-auto;"><b> മികച്ച ഗായകന് : വിജയ് യേശുദാസ് ഗാനം :ഈ പുഴയും (ഇന്ത്യന്‍ റുപ്പീ)</b></span><br />
<span style="text-align: -webkit-auto;"><b> മികച്ച ഗായിക : ശ്റേയ ഗോഷാല്‍ ഗാനം: പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)</b></span><br />
<span style="text-align: -webkit-auto;"><b> മികച്ച സംഗീതസംവിധായകന് : ബിജി പാല് (സാള്‍ട്ട് എന്‍ പെപ്പറ്))</b><b>)</b></span><br />
<br />
<span style="text-align: -webkit-auto;"><br /></span><br />
<span style="text-align: -webkit-auto;">മഴനീര്‍ത്തുള്ളികള്‍ പോലെ മനോഹരങ്ങളായ ഗാനങ്ങള്‍ 2012 ല്‍ പിറക്കട്ടെ എന്ന പ്രതീക്ഷയോടെ 2011 ലെ മികച്ച പത്ത് ഗാനങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
</span><br />
<span style="text-align: -webkit-auto;"><br /></span><br />
<div style="text-align: -webkit-auto;">
<b><br /></b></div>
</div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: -webkit-auto;">
<br /></div>
<div style="text-align: -webkit-auto;">
<br /></div>
</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-82366102239575426892012-02-01T00:54:00.003+05:302012-02-01T11:39:53.119+05:30കാസനോവ (Casanovva)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ5eJkr1s4CxzrwWjXP7fZpS1ILeJLENcqmBEbpQaXZ6ItrLBu1XX9UytojRrv0mnzqGHEmiT6I5NRBKs3GRuRHk5mkYDs6VVpSUsvr3tuX2xozhEDxqhEAn874TQz089hfgOykBTI-VVh/s1600/394733_210585465695272_147460282007791_454953_41899005_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="210" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ5eJkr1s4CxzrwWjXP7fZpS1ILeJLENcqmBEbpQaXZ6ItrLBu1XX9UytojRrv0mnzqGHEmiT6I5NRBKs3GRuRHk5mkYDs6VVpSUsvr3tuX2xozhEDxqhEAn874TQz089hfgOykBTI-VVh/s400/394733_210585465695272_147460282007791_454953_41899005_n.jpg" width="400" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളിപ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്
ട്രാഫിക്. മലയാളസിനിമയുടെ പുതിയ തുടക്കം എന്നൊക്കെ വിശേഷിപ്പിച്ച ചിത്രം
2011 ലെ ആദ്യ ഹിറ്റ് ആയിരുന്നു. ഇതിലെ തിരക്കഥാകൃത്തുക്കളായിരുന്ന
സഞ്ജയ്- ബോബി സഹോദരങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.വ്യത്യസ്തമായ പ്രമേയം,
വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത ട്രാഫിക്കിണ്റ്റെ തിരക്കഥാരചയിതാക്കളൂടെ
പുത്തന്‍ പ്രതീക്ഷ എന്ന നിലയില്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു
കാസനോവ.റോഷന് ആന്‍ഡ്രൂസിണ്റ്റെ ഡ്രീം പ്രോജക്ട് എന്നൊക്കെ
വിശേഷിപ്പിച്ചിരുന്ന കാസനോവ മൂന്ന്,നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്
ചിത്രീകരണം ആരംഭിച്ചത്.മോഹന്‍ലാല്‍ ടൈറ്റില്‍ റോളായ 'കാസനോവ' എന്ന
അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായി എത്തുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ
ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് ശക്തമായി.ഇടക്ക് പത്തിരുപത്
പെണ്‍കുട്ടികളുടെ കൂടെ ടൈറ്റില്‍ സോങ്ങും, പ്രണയിച്ച് കൊതിതീരാത്ത
കാസനോവയുടെ പ്രണയത്തെകുറിച്ചുള്ള പ്രഭാഷണവും പുറത്തിറങ്ങി.പിന്നീട് ഒരു 2 വര്‍ഷത്തേക്ക് യാതൊരു വാര്‍ത്തയും വന്നില്ല.കാസനോവ ഉപേക്ഷിച്ചു എന്നു
വരെയായി കാര്യങ്ങള്‍. ഇതിനിടയില്‍ ചിത്രത്തിനുവേണ്ടി കാസ്റ്റ് ചെയ്ത
ഒട്ടുമിക്ക അഭിനേതാക്കളേയും അഭിനയിപ്പിച്ച് റോഷന് ആന്‍ഡ്രൂസ് 'ഇവിടം
സ്വര്‍ഗ്ഗമാണ്' എന്ന ചിത്രം പുറത്തിറക്കി. ഈയിടെയാണ് കാസനോവ വീണ്ടും
തുടങ്ങുന്നു എന്ന വാര്‍ത്ത പരന്നത്. പൂര്‍ണ്ണമായും ദുബായില്‍ വച്ച്
കോടികള്‍ നുടക്കി ചിത്രീകരിച്ച കാസനോവ പിന്നീട് പലവിധ ഷെഡ്യൂളിങ്ങിലൂടെ
ചിത്രീകരണം പൂര്‍ത്തിയാക്കി.അങ്ങനെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കാസനോവ
ജനുവരി 26 ഇന്നോളം കേട്ടിട്ടില്ലാത്ത തിയേറ്ററുകളില്‍ പോലും റിലീസ്
ചെയ്ത് പുതിയ റെക്കോറ്ഡ് ശൃഷ്ടിച്ചു. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9-lVL0I5JRXw4zOfwt7wZjWJZA5hC2Ww5SGy9lfoX52GCeoZAL7E19XCMrBubQrGirVqK1qHiieY0QxPRdJoYl4mUXXI9zOm5bXPFj8VOmaCslZ6_hVqIB86ZyGu1QAe5iR4SYpdNfXEW/s1600/401420_201714639915688_147460282007791_425762_1663937452_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9-lVL0I5JRXw4zOfwt7wZjWJZA5hC2Ww5SGy9lfoX52GCeoZAL7E19XCMrBubQrGirVqK1qHiieY0QxPRdJoYl4mUXXI9zOm5bXPFj8VOmaCslZ6_hVqIB86ZyGu1QAe5iR4SYpdNfXEW/s320/401420_201714639915688_147460282007791_425762_1663937452_n.jpg" width="193" /></a></div>
<div style="text-align: justify;">
ഈ പ്രതീക്ഷകള്‍ക്കും, പരസ്യങ്ങള്‍ക്കും കാസനോവയെ
രക്ഷിക്കാനായില്ല.വ്യത്യസ്തമായ പ്രമേയത്തെ തിരക്കഥയിലൂടെ
എഴുതിഫലിപ്പിക്കാന്‍ രചയിതാക്കള്‍ക്ക് കഴിയാതെപോയി.പൂക്കള്‍ പറിക്കുന്ന
ലാഘവത്തോടെ ഏതൊരു പെണ്ണിനേയും പ്രണയത്തില്‍ വീഴ്ത്താന്‍ കഴിവുള്ള കാസനോവ
എന്ന പൂക്കച്ചവടക്കാരനെ ചുറ്റിപറ്റി സഞ്ചരിക്കുന്ന തിരക്കഥയില്‍,പക്ഷെ
പ്രേക്ഷകരില്‍ പ്രണയത്തിണ്റ്റെ ആഴം കാണിച്ചുകൊടുക്കുന്ന ഒരു രംഗം പോലുമില്ല
എന്നതാണ് സവിശേഷത. കാസനോവ എന്ന കഥാപാത്രത്തിനോട് മോഹന്‍ലാല്‍ ഏറെക്കുറെ
നീതി പുലര്‍ത്തിയെങ്കിലും, ചില രംഗങ്ങളില്‍ ഇതാണോ കാസനോവ എന്നു ചിന്തിച്ച്
പോകുന്ന തരത്തിലേക്ക് മോഹന്‍ലാലിണ്റ്റെ അഭിനയവും, വസ്ത്രധാരണവും
വഴുതിപ്പോകുന്നു എന്നത് ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനതയായി മാറി.
നീണ്ട ഷെഡ്യൂളിങ്ങും, തിരക്കഥയിലെ ഇഴച്ചിലും, ഇതിനെ നന്നായിതന്നെ
ബാധിച്ചിട്ടുണ്ടെന്ന് സാരം. ഒരു കഥാപാത്രമായി മാറാന്‍,പ്രത്യേകിച്ച്
ഇത്രയും സ്റ്റൈലിഷ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ച ഒന്നായ കാസനോവയായി
മാറാന്‍ മാറിവരുന്ന ഷെഡ്യൂളിങ്ങില്‍ കഴിയാതെ പോകുന്നത് മറ്റൊരു കാരണമാണ്.
അന്യഭാഷചിത്രങ്ങളില്‍ അമീര്‍ഖാനേയും, കമല്‍ഹാസനേയും പോലുള്ള നടന്മാര്
കഥാപാത്രപൂറ്ണ്ണതയ്ക്ക് വേണ്ടി ഒന്നോ രണ്ടോ വര്‍ഷം കഠിനാധ്വാനം
ചെയ്യുന്നത് പോലെ ചെയ്തിരുന്നെങ്കില്‍ കാസനോവയായി മോഹന്‍ലാലിനു മാറാന്‍ കഴിഞ്ഞേനെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ട്രാഫിക്കും, നോട്ട്ബുക്കും എഴുതി ബോബി സഞ്ജയും,തണ്റ്റെ മൂന്ന്
ചിത്രങ്ങളിലൂടെ റോഷന് ആന്‍ഡ്രൂസും ഹിറ്റുകള്‍ ശൃഷ്ടിച്ചുകൊണ്ടിരിക്കെ
ഇവര്‍ക്ക് സംഭവിക്കാന്‍ കാത്തിരുന്ന പിഴവ് കാസിനോവയിലൂടെ സംഭവിച്ചു.നാല്
യുവാക്കള്‍ നടത്തുന്ന കൊള്ളയിലൂടെയാണ് ചിത്രം തുടങ്ങുന്നത്... ദുബായിലെ
ഏതോ ഒരു പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍
മോഷ്ടിച്ച് നാല്‍വര്‍ സംഘം രക്ഷപ്പെടുന്നു.ഇതിനു ശേഷം പ്രണയനായകനായ
കാസനോവയെ അവതരിപ്പിക്കുന്ന രംഗങ്ങളാണ്.കാമുകിമാരുടെ കാത്തിരിപ്പിനൊടുവില്‍
ഒരു പാട്ടിലൂടെ നായകണ്റ്റെ രംഗപ്രവേശനം.ഒരുപാട് സുന്ദരിമാരുടെ കൂടെ
ആടിപ്പടിനടക്കുന്ന കാസനോവ.കാസനോവയെ ശ്രീ കൃഷ്ണനായി ഉപമിച്ചെഴുതിയിരിക്കുന്ന
ഈ പാട്ടില്‍ ഇടയ്ക്ക് ശ്രീ കൃഷ്ണനായി തന്നെ മോഹന്‍ലാല്‍
പ്രത്യക്ഷപ്പെടുന്നുണ്ട്.പാട്ടിനുശേഷം കാസനോവ ദുബായ് നഗരത്തില്‍
എത്തിചേരുന്നു. ഹന്ന(ലക്ഷ്മി റായ്) യുടെ ചേട്ടണ്റ്റെ വിവാഹച്ചടങ്ങിന്
പങ്കെടുക്കാന്‍ വന്ന കാസനോവ നാല്‍വര്‍ സംഘത്തിണ്റ്റെ മോഷണവാര്‍ത്ത
അറിയുന്നു.എതോ പൂര്‍വ്വകാലസ്മരണ സ്ക്രീനില്‍ തെളിയുന്നു. പിന്നീടെന്തോ
<span style="text-align: -webkit-auto;">ഉദ്ദേശത്തോട് കൂടി</span> കൂടി ഇവരെ പിന്തുടര്ന്ന് പോകുന്ന കാസനോവയുടെ കഥയാണ്
പിന്നീട് പറയുന്നത്.ഇതിനായി തിരഞ്ഞെടുത്ത 'ഫാള്‍ ഇന്‍ ലൌ' എന്ന
റിയാലിറ്റി ഷോയും, ഒട്ടും കലങ്ങാത്ത പ്രണയകഥകളും പ്രേക്ഷകരെ നന്നായി
ബോറടിപ്പിച്ചു.ഇണ്റ്റര്‍വല്‍ രംഗമാണ് ഒടൂവില്‍ അല്പമെങ്കിലും
ആശ്വാസമായത്.രണ്ടാം പകുതിയില്‍ കാസനോവയുടെ പൂര്‍വ്വകാലം ആണ് പറയാന്‍
ശ്രമിക്കുന്നത്.പെണ്‍കുട്ടികളെ വളച്ച് നടക്കുന്ന കാസനോവ സമീറ(ശ്രിയ
സരണ്‍) യുമായി യഥാര്‍ത്ഥപ്രണയത്തില്‍ പെടുന്നു.തുടര്‍ന്നുണ്ടാകുന്ന
സംഘര്‍ഷഭരിതമായ രംഗങ്ങളൂം മറ്റുമാണ് പിന്നീട്. തികച്ചും സാധാരണമായ
ക്ളൈമാക്സും, ഇടയ്ക്കിടക്ക് തുന്നിച്ചേര്‍ത്ത കാസനോവയുടെ
പ്രണയസങ്കല്പങ്ങളും, പ്രതീക്ഷിക്കാതെ കടന്നുവരുന്ന പാട്ടുകളും, 2 മണിക്കൂറ് 35 മിനുട്ട് നീളുന്ന കാസനോവയെ ഒരു ബോറന് ചിത്രമാക്കി. </div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpaQ-f1PB-cSyn9Jk6ePwwQ193sxSgN15NEDog8g1Yp-px5b2Dn2U_WBlPbwpKsGrcyCrby2P2yYgfEsSXo9TPwSTMAeWJvMOPKSEL483QSaAsPbrF-q8cJmQ4QFpyqxbiUoQF7-ygAXpB/s1600/401593_209267602493725_147460282007791_450469_638629749_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpaQ-f1PB-cSyn9Jk6ePwwQ193sxSgN15NEDog8g1Yp-px5b2Dn2U_WBlPbwpKsGrcyCrby2P2yYgfEsSXo9TPwSTMAeWJvMOPKSEL483QSaAsPbrF-q8cJmQ4QFpyqxbiUoQF7-ygAXpB/s320/401593_209267602493725_147460282007791_450469_638629749_n.jpg" width="188" /></a></div>
<div style="text-align: justify;">
കോണ്‍ഫിഡണ്റ്റ് എണ്റ്റര്ടെയ്ന്മെണ്റ്റിണ്റ്റെയും, ആശീര്‍വാദ്
സിനിമാസിണ്റ്റെയും ബാനറില്‍ സി.ജെ.റോയ്, ആണ്റ്റണി പെരുമ്പാവൂറ്‍ എന്നിവര്‍
നിര്‍മ്മിച്ച ഈ ബിഗ്ബജറ്റ് ചിത്രം 'കോണ്‍ഫിഡണ്റ്റ് കാസനോവ' എന്ന പേരില്‍
ആണ് റിലീസിനെത്തിയത്.മോഹന്‍ലാലിണ്റ്റെ നായികയായി ശ്രിയ സരണ്‍ ആണ്
അഭിനയിച്ചിരിക്കുന്നത്.ലക്ഷ്മി റായ്, റോമ, സഞ്ജന എന്നീ നായികമാരും
മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.വില്ലന്മാരായി എത്തിയ നാല്
ചെറുപ്പക്കാരുടെ പ്രകടനം കയ്യടി നേടി.ജഗതിയും, ശങ്കറും, ലാലു അലക്സും,
പോലീസ് ഓഫീസറായി റിയാസ് ഖാനും ചിത്രത്തിലുണ്ട്.ഗോപീ സുന്ദര്‍,
അല്‍ഫോണ്‍സ് ജോസഫ്, ഗൌരി ലക്ഷ്മി എന്നിവരാണ് സംഗീതസംവിധാനം
നിര്‍വ്വഹിച്ചത്. സയനോര പാടിയ 'കണ്ണാ നീയോ' എന്ന ഗാനം കാസനോവയുടെ
അവതരണത്തില്‍ ചേര്‍ത്തിരിക്കുന്നത്. 'ഹേ മനോഹരതീരമേ' എന്ന പാട്ട് ഒരു
ബാര്‍ ഡാന്സിലൊതുക്കിയത് നന്നായില്ല.ചിത്രത്തില്‍ ഏറ്റവും മനോഹരമായി
തോന്നിയ കുറച്ച് കാര്യങ്ങളില്‍ ഒന്ന് 'ഓമനിച്ചുമ്മ വയ്ക്കുന്ന' എന്ന
ഗാനമാണ്. ... ഈ പാട്ടിണ്റ്റെ രംഗങ്ങളും വരികളോട് ഏറെ നീതിപുലര്‍ത്തി.എന്നാല്‍
ചിത്രത്തില്‍ 'സഖിയെ' എന്നു തുടങ്ങുന്ന ഗാനം
ഉള്പ്പെടുത്താതിരുന്നതിനോടുള്ള അമര്‍ഷം ഇവിടെ രേഖപ്പെടുത്തുന്നു. പ്രണയം
തുളുമ്പുന്ന വരികളും, സംഗീതവും നിറഞ്ഞ ഈ ഗാനം മികച്ച പ്രതികരണങ്ങള്‍
നേടിയിരുന്നു.വിജയ് യേശുദാസും, ശ്വേതയും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന്
വരികളെഴുതിയതും, സംഗീതം നിര്‍വ്വഹിച്ചതും ഗൌരി ലക്ഷ്മി എന്ന
പെണ്‍കുട്ടിയാണ്.ദുബായ് നഗരത്തിണ്റ്റെ സൌന്ദര്യം ഒപ്പിയെടുത്ത ജിം
ഗണേഷിണ്റ്റെ ചായാഗ്രഹണം കാസനോവയുടെ ഓരോ രംഗങ്ങള്‍ക്കും
മിഴിവേകി.സംഘട്ടനരംഗങ്ങളും
<span style="text-align: -webkit-auto;">മോശമില്ലാതെ</span> ചിത്രീകരിച്ചിരിക്കുന്നു.റോഷന്
ആന്‍ഡ്രൂസ് എന്ന സംവിധായകണ്റ്റെ പ്രതിഭാസ്പര്‍ശം പലയിടങ്ങളിലും കാണാന്‍
സാധിക്കുന്നുണ്ട്.ഈയൊരു ഗുണം തന്നെയാണ് ചിത്രത്തെ അല്പമെങ്കിലും
പിടിച്ചുനിറ്ത്തുന്നത്...... .</div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">പ്രേക്ഷകറ് പ്രതീക്ഷിച്ചതൊന്നും നല്കാന് കഴിയാതെ പോയതാണ് കാസനോവയ്ക്കു പറ്റിയ വലിയ പാളിച്ച. ഒരു സ്റ്റൈലിഷ് ചിത്രം എന്നും, ആവറേജ് എന്നുമൊക്കെ പലവിധാഭിപ്ര്യായങ്ങള് പരക്കുന്നുണ്ടെങ്കിലും,ഇതൊന്നും ചിത്രത്തിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നുന്നില്ല.ആദ്യദിവസം മികച്ച കളക്ഷന്‍ നേടിയ കാസനോവയ്ക്ക് പിന്നീട് ഈ ഒരു മുന്നേറ്റം നടത്താന്‍ കഴിയാതെ പോയതും മേല്‍പ്പറഞ്ഞ പോരായ്മകള്‍ കൊണ്ടാണ്.ഇനിയുള്ള ദിവസങ്ങളില്‍ ചിത്രം മലയാളസിനിമയുടെ സൂപ്പറ്സ്റ്റാറ് മോഹന്‍ലാലിനേയും, മറ്റ് അണിയറപ്രവര്‍ത്തകരേയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.</span></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b><span style="text-align: -webkit-auto;">റേറ്റിംഗ് : 5/10</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-24012306463737064092012-01-14T18:32:00.000+05:302012-01-14T18:32:12.868+05:30മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ഇന്‍ 2012<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMDohs5lGQ_tPcmbtWuqLP89gly_K8YtQwjbvh0CHNiUToLATBvGYB-crfBtDBroNja4rURdIs3j9AFLJS2nH8700h4GlR4Q4aESV3nuDTnJM30jDN-QH3fcn1T_lOtw8z1eFDFTxvymn9/s1600/MDM.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br class="Apple-interchange-newline" /><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMDohs5lGQ_tPcmbtWuqLP89gly_K8YtQwjbvh0CHNiUToLATBvGYB-crfBtDBroNja4rURdIs3j9AFLJS2nH8700h4GlR4Q4aESV3nuDTnJM30jDN-QH3fcn1T_lOtw8z1eFDFTxvymn9/s400/MDM.jpg" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGNZ_lb4S8IMANSjvfYKkPQp3N4zmdifimDHTWJoMXNRirsoqjSXjEfXbxztXLxSN6qRiobXUgqKUObUiDhcZFfC-sQ1zwFt_S9iRGol4L56JvrdauDOMerahtc1RtZ2v-dbdySTY52Or6/s1600/401593_209267602493725_147460282007791_450469_638629749_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGNZ_lb4S8IMANSjvfYKkPQp3N4zmdifimDHTWJoMXNRirsoqjSXjEfXbxztXLxSN6qRiobXUgqKUObUiDhcZFfC-sQ1zwFt_S9iRGol4L56JvrdauDOMerahtc1RtZ2v-dbdySTY52Or6/s200/401593_209267602493725_147460282007791_450469_638629749_n.jpg" width="117" /></a><span style="text-align: -webkit-auto;">2011 നെ പോലെ തന്നെ 2012 മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പണിപ്പുരയിലാണ്.ഒരുപാട് ചിത്രങ്ങള്‍ റിലീസിന് തയ്യാറായിക്കഴിഞ്ഞു.മോഹന്‍ലാലിണ്റ്റെ കാസനോവ, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും. മലയാളത്തിണ്റ്റെ പ്രധാന നടന്മാരെല്ലാം മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന് ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.ബി.ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ഗ്രാണ്റ്റ്മാസ്റ്റര്‍, ഭീമണ്റ്റെ കഥ പറയുന്ന എം.ടി -ഹരിഹരന് ടീമിണ്റ്റെ രണ്ടാമൂഴം,അര്‍ച്ചന കവിയുടെ അച്ചനായി അഭിനയിക്കുന്ന 'മാഡ് ഡാഡ്',ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന തിയേറ്റര്‍ ഉടമയുടെ കഥ പറയുന്ന ടാകീസ്, സിദ്ധിക്കിണ്റ്റെ ചിത്രം, സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, പ്രിയദര്‍ശണ്റ്റെ ഹിന്ദി ചിത്രം തേസ്,ഷാജി എന്‍. കരുണിണ്റ്റെ ഗാഥ, ഷാജി കൈലാസിണ്റ്റെ ആക്ഷന്‍ ചിത്രം രാമന് പോലീസ്,അതിഥിവേഷത്തിലെത്തുന്ന കാല്‍ച്ചിലമ്പ് എന്നിവ മോഹന്‍ലാലിണ്റ്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളാണ്.ദൌത്യം-2, ബ്രേക്കിംഗ് ന്യൂസ്, ദാസനും വിജയനും സ്വപ്നമാളിക, ഭാസുരം, ജോണി ആണ്റ്റണി ചിത്രം,ഉപഗുപ്തന്, സിബി മലയില്‍ ചിത്രം, രാജീവ് നാഥിണ്റ്റെ മഹേന്ദ്രജാലം,ഗണിതം തുടങ്ങിയ പ്രൊജക്ടുകള്‍ ഉണ്ടെങ്കിലും ഇവയിലേതൊക്കെ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കണ്ടറിയാം. ഏവരും കാത്തിരുന്ന കാസനോവ ജനുവരി 26 ന് തിയേറ്ററുകളിലെത്തുന്നതോടെ മോഹന്‍ലാലിണ്റ്റെ 2012 ലെ പടയോട്ടം ആരംഭിക്കും. 2011ല്‍ നേടിയ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ് മോഹന്‍ലാല്‍.........</span><span style="text-align: -webkit-auto;">.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjxiu_Vet3KY8_D4y-DAsjc6SkpM7mVYrhsVV0I1I70AanZhszdGWL98Wcq1fk2Flp48kr-rVM5yAHhc9A-j9_1O-3sIZXnS3dPhtZSxN06LK60vfBO9ph4fXGVs6GYUh-Y9KxrCD0zlDV/s1600/king%2526commissioner01.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjxiu_Vet3KY8_D4y-DAsjc6SkpM7mVYrhsVV0I1I70AanZhszdGWL98Wcq1fk2Flp48kr-rVM5yAHhc9A-j9_1O-3sIZXnS3dPhtZSxN06LK60vfBO9ph4fXGVs6GYUh-Y9KxrCD0zlDV/s200/king%2526commissioner01.jpg" width="200" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">കഴിഞ്ഞ വര്‍ഷം നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച മമ്മൂട്ടി കരുതലോടെയാവും 2012 നെ സമീപിക്കുക. ദി കിംഗ് ആണ്റ്റ് കമ്മീഷണര്‍ ആണ് മമ്മൂട്ടി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം. ലാലിണ്റ്റെ കോബ്രയും വിജയിക്കുമെന്നാണ് കരുതപ്പെടുന്നത്.രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാവുമെന്നാണ് സൂചന.റോഷന് ആണ്ട്രൂസിണ്റ്റെ മുംബൈ പോലീസ്, അമല്‍ നീരദിണ്റ്റെ അരിവാള്‍ ചുറ്റിക നക്ഷത്രം,ജോണി ആണ്റ്റണി-സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ കള്ളക്കാമുകന് എന്നിവ പ്രതീക്ഷയറ്പ്പിക്കുന്ന ചിത്രങ്ങളാണ്.. </span><span style="text-align: -webkit-auto;">. </span><span style="text-align: -webkit-auto;">സജി സുരേന്ദ്രണ്റ്റെ പുളുവന്‍ മത്തായി, ദീപന് സംവിധാനം ചെയ്യുന്ന ന്യൂസ് മേക്കര്‍, ദിലീപിണ്റ്റെ കൂടെ അഭിനയിക്കുന്ന അന് വര് റഷീദ് ചിത്രം ബ്രദേഴ്സ്, ആഷിക് അബുവിണ്റ്റെ ആക്ഷന്‍ ചിത്രം ഗാംഗ്സ്റ്റര്, ഹാണ്റ്റ്സം, അമല്‍ നീരദിണ്റ്റെ സണ്‍ ഓഫ് അലക്സാണ്ടര്‍, വിനോദ് വിജയണ്റ്റെ പിക്ക്പോക്കറ്റ്, രാജ് ബാബു സംവിധാനം ചെയ്യുന്ന സ്പൈഡന്‍ മാന്‍, അമര്‍ അക്ബര്‍ ആണ്റ്റണി, ശിക്കാരി തുടങ്ങിയ പ്രൊജക്റ്റുകളാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ മുന്നിലുള്ളത്.സി.ബി.ഐ യുടെ അഞ്ചാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6IaYWKn_1QxDnyuhcEADDi3e9B68IV5Y63kOXIziC3eneI2QN4-KRPHNvcnwTPwK4-TvlKQQF383P2NdpzSq-3zvwU69Q7wgmLm4U86xnn9atG-S7aWB-kYz90dNwCzgC7lcDtA2Z42Qe/s1600/_20110805_1653269599.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="227" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6IaYWKn_1QxDnyuhcEADDi3e9B68IV5Y63kOXIziC3eneI2QN4-KRPHNvcnwTPwK4-TvlKQQF383P2NdpzSq-3zvwU69Q7wgmLm4U86xnn9atG-S7aWB-kYz90dNwCzgC7lcDtA2Z42Qe/s320/_20110805_1653269599.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"> പുതുവര്‍ഷത്തില്‍ താരസിംഹാസനം തിരിചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. .ദിലീപിണ്റ്റെ വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി നല്ല അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. ജനുവരിയില്‍ ലാല്‍ജോസ് ചിത്രം സ്പാനിഷ് മസാല റിലീസ് ചെയ്യുന്നതോടെ ദിലീപിണ്റ്റെ താരമൂല്യം ഉയരുമെന്നുറപ്പ്.സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന് റിലീസിന് തയ്യാറെടുക്കുന്നു.സിബി-ഉദയകൃഷ്ണ ടീം തിരക്കഥയെഴുതുന്ന 'മായാമോഹിനി' യില്‍ ബിജു മേനോണ്റ്റെ ഭാര്യയായാണ് ദിലീപ് വേഷമിടുന്നത് എന്ന പ്രത്യേകത ദിലീപിണ്റ്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷ പ്രേക്ഷകരില്‍ നിറയ്ക്കുന്നു.കൃഷ്ണ പൂജപ്പുരയുടെ 'നാടോടി മന്നന്' മറ്റൊരു പ്രതീക്ഷയാണ്.ശ്യാമപ്രസാദിണ്റ്റെ 'അരികെ' ,ജിത്തു ജോസഫിണ്റ്റെ 'മൈ ബോസ്സ്',എന്നിവ ഈ വറ്ഷത്തെ പ്രൊജക്റ്റുകള്‍ ആണ്.തണ്റ്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ 'സി.ഐ.ഡി മൂസ','റണ്‍ വേ' എന്നി ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും അണിയറയില്‍ ഒരുങ്ങുന്നു.'</span><span style="text-align: -webkit-auto;">സി.ഐ.ഡി. മൂസ ഫ്രം സ്കോട്ട്ലാണ്റ്റ്' എന്നു പേരിട്ടിരിക്കുന്ന സി.ഐ.ഡി. മൂസയുടെ രണ്ടാം ഭാഗം ജോണി ആണ്റ്റണി തന്നെയാണ് സംവിധാനം ചെയ്യുന്നത്.ജോഷി സംവിധാനം ചെയ്യുന്ന റണ്‍ വേ യുടെ രണ്ടാം ഭാഗത്തിന് '</span><span style="text-align: -webkit-auto;">വാളയാറ് പരമശിവം' എന്നാണ് പേരിട്ടിരിക്കുന്നത്.രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കുന്നത് സിബി-ഉദയകൃഷ്ണ ടീം ആയിരിക്കും.</span></div>
</div>Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com1tag:blogger.com,1999:blog-8119355492102307572.post-25181061778957631822012-01-08T12:11:00.002+05:302012-01-08T12:34:19.917+05:302012 ണ്റ്റെ പ്രതീക്ഷകള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
<span style="text-align: -webkit-auto;">മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍....</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>1. കാസനോവ </b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj26LWgKIWys4otPyn1C7iBuzsJ4wp6liEJKHbcgGU28Wfhs2OfE8wYh37AyiyZ9hVRSfNVxNrdYNRe8rAYsQQPlBdoUtotPlTwk-Q40mm13BVQoxaBxmk81hk2nIa2ho9KcKC0DNqUT_-q/s1600/401035_210577539029398_147460282007791_454884_284695551_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj26LWgKIWys4otPyn1C7iBuzsJ4wp6liEJKHbcgGU28Wfhs2OfE8wYh37AyiyZ9hVRSfNVxNrdYNRe8rAYsQQPlBdoUtotPlTwk-Q40mm13BVQoxaBxmk81hk2nIa2ho9KcKC0DNqUT_-q/s400/401035_210577539029398_147460282007791_454884_284695551_n.jpg" width="400" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">രണ്ട് വറ്ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ് കാത്തിരിക്കുന്ന ചിത്രമാണ് കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്പങ്ങളും, ഇയാളോട് ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.ലക്ഷ്മി റായ്, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ് കാസനോവയില്‍ അണിനിരക്കുന്നത്.ഈ വറ്ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ് ബജറ്റ് ചിത്രം ജനുവരി 26 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോഴുള്ള വാര്‍ത്ത.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b> 2.ദി കിംഗ് ആണ്റ്റ് ദി കമ്മീഷണറ്</b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2HSTvrPXq6VYJP_TLHKlcrC4QGKulmn3NZF7G07fxAdbpk-DCY9Rb4vszAerx3ihVCUdQ2KPMaA0FgodXX7TxHs1sOL-sTEZ58_1ECP5-lG7YQjZcmb3JJ7oX4pSCTgl67dyZ_VWcCdY6/s1600/king%2526commissioner01.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2HSTvrPXq6VYJP_TLHKlcrC4QGKulmn3NZF7G07fxAdbpk-DCY9Rb4vszAerx3ihVCUdQ2KPMaA0FgodXX7TxHs1sOL-sTEZ58_1ECP5-lG7YQjZcmb3JJ7oX4pSCTgl67dyZ_VWcCdY6/s320/king%2526commissioner01.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം കമ്മീഷണര്‍ (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്പികള് ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ് ദി കിംഗ് ആണ്റ്റ് ദി കമ്മീഷണറ്.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരിപ്പിക്കുകയാണ് ഇവിടെ. മലയാളികള്‍ നെഞ്ചിലേറ്റിയ ജോസഫ് അലക്സ് ഐ.എ.എസും, ഭരത് ചന്ദ്രന് ഐ.പി.എസും ഒരു അന്വേഷണത്തിനായി ഡല്‍ഹിയില്‍ വച്ച് ഒന്നിക്കുന്നതാണ് കഥ.ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>3.സ്പാനിഷ് മസാല </b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwdIooQ4jTbKqvWDd1Pn48VQeSb-K6UD0RNrrft0XGXyEMHLqU14PJZkfOSE32F2vRCn5DeHeak1bPup9xqUHzKVGfFq61Jo-ikflJg4wB6ruiJ1hLkzqoyMqZU47dxnDKooAzPRVdMnWv/s1600/324944_339438339416366_100000506087184_1496238_495940983_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwdIooQ4jTbKqvWDd1Pn48VQeSb-K6UD0RNrrft0XGXyEMHLqU14PJZkfOSE32F2vRCn5DeHeak1bPup9xqUHzKVGfFq61Jo-ikflJg4wB6ruiJ1hLkzqoyMqZU47dxnDKooAzPRVdMnWv/s320/324944_339438339416366_100000506087184_1496238_495940983_o.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">ലാല്‍ജോസ് വീണ്ടും വരുന്നു, സ്പാനിഷ് രസക്കൂട്ടുകളുമായി.ലാല്‍ ജോസ് വീണ്ടും ദിലീപുമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. സ്പെയിനില്‍ ജീവിക്കാനായി എത്തിപ്പെടുന്ന മിമിക്രി കലാകാരനായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.ഇവിടെവച്ച് പാചകക്കാരണ്റ്റെ വേഷമണിയുകയും, സ്പാനിഷ് പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നതും ആണ് കഥാതന്തു. ബെന്നി.പി.നായരമ്പലമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബെന്നി ദിലീപിനായി ഒരുക്കിയ കല്യാണരാമന്, ചാന്ത്പൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ തിരക്കഥകള്‍ വാന്‍ ഹിറ്റുകളായിരുന്നു.ഇക്കാരണം കൊണ്ട് തന്നെ വളരെയേറെ പ്രതീക്ഷകളാണ് സ്പാനിഷ് മസാല നല്‍കുന്നത്. സ്പാനിഷുകാരിയായി ഡാനിയേല സചേരി വേഷമിടുന്നു.മുഖ്യ വേഷത്തില്‍ കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തിന് ഒരുപിടി പ്രണയഗാനങ്ങള്‍ സമ്മാനിച്ച വിദ്യാസാഗറ് തിരിച്ചുവരികയാണ് സ്പാനിഷ് മസാലയിലൂടെ.ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>4.രണ്ടാമൂഴം</b> </span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYwUbjiSAU_aLo0Ah-08EeC0CA2y9q7P8Prq5qZqdubO6R0hhTQmWyhvzU-5ZIil3gUmo24fp8ufaeTKgNcoWCOq5koR3PYgU2br0dgg2K0hVLymrH6ejmORLcpi1tkeUKaHJnYql8cbiq/s1600/Randamoozham.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYwUbjiSAU_aLo0Ah-08EeC0CA2y9q7P8Prq5qZqdubO6R0hhTQmWyhvzU-5ZIil3gUmo24fp8ufaeTKgNcoWCOq5koR3PYgU2br0dgg2K0hVLymrH6ejmORLcpi1tkeUKaHJnYql8cbiq/s320/Randamoozham.jpg" width="225" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">എം.ടി.യുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ്പദമാക്കി എം.ടി-ഹരിഹരന് ടീം ഒരുക്കുന്ന ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടൂം ഈ ചിത്രത്തിലൂടെ ഒന്നിക്കും.കമലഹാസന് രണ്ടാമൂഴത്തില്‍ അഭിനയിക്കും എന്നുള്ള വാറ്ത്തകള് ഈയിടെ പുറത്തുവന്നിരുന്നു.ഇന്ത്യയിലെ സിനിമാരംഗത്തുള്ള മികച്ച സാങ്കേതിക വിദഗ്ധറ് ഈ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന.എ.ആര്.റഹ്മാന്, റസൂല്‍ പൂക്കുറ്റി, സാബു സിറില്‍ തുടങ്ങിയവരെ രണ്ടാമൂഴത്തില്‍ പ്രതീക്ഷിക്കാം.എം.ടി.യുടെ കരുത്തുറ്റ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത് ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വറ്ഷം ഷൂട്ടിംഗ് തുടങ്ങിയേക്കാവുന്ന ചിത്രം ഈ വറ്ഷം തന്നെ പുറത്തിറങ്ങുമോ എന്ന് കണ്ടറിയാം.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>5.മാസ്റ്റേഴ്സ് </b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
</div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4zWjkN74Ri6RodJSepJxdGbTeFDlwts-0leZtxgaF1_vYmgaenp1EypU9gXn2sZ6iw7iUhVMHm6SSjklLDEd3y96Pa-KRN3qELqRiJpAsiaKrPrhniPaxsipvcOSK1nqM3IqT-NvXZI9p/s1600/386638_242231635831908_130302907024782_678694_316948813_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="194" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4zWjkN74Ri6RodJSepJxdGbTeFDlwts-0leZtxgaF1_vYmgaenp1EypU9gXn2sZ6iw7iUhVMHm6SSjklLDEd3y96Pa-KRN3qELqRiJpAsiaKrPrhniPaxsipvcOSK1nqM3IqT-NvXZI9p/s320/386638_242231635831908_130302907024782_678694_316948813_n.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;">യുവതാരം പ്രിഥ്വിരാജിണ്റ്റെ പുത്തന്‍ ചിത്രം.സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ കൂടെ കയ്യടി നേടിയ എം.ശശികുമാര്‍ അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണ് മാസ്റ്റേഴ്സ്.ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മികച്ച പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്.നായികമാരായി അനന്യയും, 'ഗോവ', 'കോ' ഫെയിം പിയാ ബാജ്പെയ് എന്നിവര്‍ അഭിനയിക്കുന്നു.സി.ഐ.ഡി മൂസ, സൈക്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോണി ആണ്റ്റണി ആണ് ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.ജിനു എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.</span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>6.അരികെ</b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHOkHSjsN1acCzapBa6l_GWkH_HXvVCU0wEBtCA4n4Gqa_LROpjSVBq9pc9Io6bzFsSnqoeVom7RlRckhI2zaQGNjYo1wBXGNbCsNIrSKIuF9CJXYWQwSR2dN-RKJnHK4jK3L7UwKE5Ws9/s1600/DILEEP-AND-MAMTA-IN-ARIKE-S.jpg.crop_display.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHOkHSjsN1acCzapBa6l_GWkH_HXvVCU0wEBtCA4n4Gqa_LROpjSVBq9pc9Io6bzFsSnqoeVom7RlRckhI2zaQGNjYo1wBXGNbCsNIrSKIuF9CJXYWQwSR2dN-RKJnHK4jK3L7UwKE5Ws9/s320/DILEEP-AND-MAMTA-IN-ARIKE-S.jpg.crop_display.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"> ദിലീപിണ്റ്റെ 2012-ലെ പ്രതീക്ഷകളില്‍ ഒന്നാണ് ശ്യാമപ്രസാദിണ്റ്റെ 'അരികെ'. സുനില്‍ ഗംഗോപതായി രചിച്ച ബംഗാളി കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന 'അരികെ'യില്‍ സംവ്രത സുനില്‍, മമത മോഹന്‍ ദാസ് എന്നിവര്‍ നായികമാരായി എത്തുന്നു.ശ്യാമപ്രസാദിണ്റ്റെ ഇലക്ട്ര ഒരുപാട് അംഗീകാരങ്ങള്‍ നേടിയിരുന്നു.ഇലക്ട്രക്ക് ശേഷം ചെയ്യുന്ന ചിത്രം എന്ന നിലക്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് അരികെ.ഔസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. </span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>7.മല്ലൂസിംഗ് </b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZaMbgByNBdrP0yEtkyFIa4oS17Ozba2GarE03DjqVX_wHhaqbkwPFtaC3_FwTvZCTO9GCsR-fZdV1cVIPABAifDSv8PXZ05tYU0D_FdNZJtJRi3BdA5jE6SXbSfkEn5Pj3uSkb5rdZH5U/s1600/wall_1024x768_2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZaMbgByNBdrP0yEtkyFIa4oS17Ozba2GarE03DjqVX_wHhaqbkwPFtaC3_FwTvZCTO9GCsR-fZdV1cVIPABAifDSv8PXZ05tYU0D_FdNZJtJRi3BdA5jE6SXbSfkEn5Pj3uSkb5rdZH5U/s320/wall_1024x768_2.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">ആദ്യ രണ്ടുചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ് വൈശാഖ്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മല്ലുസിംഗ്.പൃഥ്വിരാജിനെ ഒഴിവാക്കി ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൂടെ സീനിയേഴ്സ് ടീം കുഞ്ചാക്കോ ബോബന്, ബിജു മേനോന്, മനോജ് കെ ജയന് എന്നിവറ് കൂടി എത്തുന്നതോടെ ചിത്രത്തെ പ്രേക്ഷകറ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>8.അരിവാള്‍ ചുറ്റിക നക്ഷത്രം</b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjimcZZp_297_ZE6mK-PYegOaAMAxwX8i2bpkoT4H32CCBWLidEGwsaTrnQmvfw4dWkD6IYdNH_e1k5fS8aMZCe7VYQszj2TOOW1lBWI_RWCcsWtZwIOfRwBNZ8Am9g53E7YELfR9F3qOn/s1600/arival-chuttika-nakshathram_medium.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjimcZZp_297_ZE6mK-PYegOaAMAxwX8i2bpkoT4H32CCBWLidEGwsaTrnQmvfw4dWkD6IYdNH_e1k5fS8aMZCe7VYQszj2TOOW1lBWI_RWCcsWtZwIOfRwBNZ8Am9g53E7YELfR9F3qOn/s320/arival-chuttika-nakshathram_medium.jpg" width="320" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">അമല്‍ നീരദ് ചിത്രം.മെഗാസ്റ്റാറ് മമ്മൂട്ടിയോടൊപ്പം യുവതാരം പൃഥ്വിരാജ് അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം.നാട്ടിന്‍പുറത്തെ രാഷ്ട്രീയവും മറ്റുമാണ് ചര്‍ച്ചാവിഷയമെന്ന് പേരില്‍ നിന്നും വ്യക്തമാണ്.അമല്‍ നീരദിണ്റ്റെ സ്റ്റൈലിഷ് സംവിധാനത്തില്‍ ഒരു മികച്ച ചിത്രം നമുക്ക് പ്രതീക്ഷിക്കാം.</span></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>9. 22 ഫീമെയില്‍ കോട്ടയം</b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihmCd9uzZxtiZWJZt75UN7KsqAwaXMIukI7VE7Ho5jMFoQTN9thKBl6Qz_FhAnLqSD7No7O5R_He9GAOZiFzQ5Z23-NmZpNRdW-DdDTT21ig2oNe7iMBOFq1nDQXaQMrz_kR_-7fyfy-1N/s1600/2012.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihmCd9uzZxtiZWJZt75UN7KsqAwaXMIukI7VE7Ho5jMFoQTN9thKBl6Qz_FhAnLqSD7No7O5R_He9GAOZiFzQ5Z23-NmZpNRdW-DdDTT21ig2oNe7iMBOFq1nDQXaQMrz_kR_-7fyfy-1N/s200/2012.jpg" width="145" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">2011 ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'സാള്‍ട്ട് ആന്‍ പെപ്പര്‍'. ഈ ചിത്രത്തിണ്റ്റെ സംവിധായകന് ആഷിക്ക് അബുവിണ്റ്റെ പുതിയ പ്രൊജക്റ്റ് ആണ് 22 ഫീമെയില്‍ കോട്ടയം.ഫഹദ് ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിണ്റ്റെ ഷൂട്ടിംഗ് ഈ മാസം 15 ന് തുടങ്ങും.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b>ഓര്‍ഡിനറി </b></span></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh-R2Up_PUsH-05x5-7m27r5DYVtAOJsYO8zKcyNc4NJKe-poWaiES2kAl3RuDNbt-z2WY0n6FBDFxmmFokNDRyeVnK-aYrNor1Us1iUDcuTqPx4PHZN_IV5HLC_SCseWbKW5KieQti_Ul/s1600/ord-22.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh-R2Up_PUsH-05x5-7m27r5DYVtAOJsYO8zKcyNc4NJKe-poWaiES2kAl3RuDNbt-z2WY0n6FBDFxmmFokNDRyeVnK-aYrNor1Us1iUDcuTqPx4PHZN_IV5HLC_SCseWbKW5KieQti_Ul/s320/ord-22.jpg" width="320" /></a></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;">കെ.എസ്. ആര്.ടി.സി ബസ് ജീവനക്കാരുടെ കഥ പറയുന്ന ഓര്‍ഡിനറി റിലീസിംഗിന് തയ്യാറായിക്കഴിഞ്ഞു.കുഞ്ചാക്കോ ബോബന് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബിജു മേനോനും,ആസിഫ് അലിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.ആന്‍ അഗസ്റ്റിന് ആണ് നായിക സ്ഥാനത്ത്. നാട്ടിന്പുറത്തിണ്റ്റെ കഥ പറയുന്ന ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.</span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><br /></span></div>
<div style="text-align: justify;">
<span style="text-align: -webkit-auto;"><a href="http://www.facebook.com/questions/3002540349197/?qa_ref=sa">നിങ്ങള്‍ കാത്തിരിക്കുന്ന ചിത്രമേത്? അഭിപ്രായം രേഖപ്പെടുത്തു.</a>
</span></div>
</div>
<div style="text-align: -webkit-auto;">
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<br /></div>
</div>
</div>
Deepak Mohttp://www.blogger.com/profile/05118853542120382012noreply@blogger.com0tag:blogger.com,1999:blog-8119355492102307572.post-62057143215348429672011-12-31T14:22:00.003+05:302012-01-01T09:57:00.880+05:30മലയാള സിനിമ 2011<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;"><u><b>മികച്ച 5 ചിത്രങ്ങള്‍ </b></u></span><br />
<b></b><b>5. ഇന്ത്യന്‍ റുപ്പീ </b><br />
<b>4. ബ്യൂട്ടിഫുള്‍ </b><br />
<b>3. ട്രാഫിക്ക് </b><br />
<b>2. സാള്‍ട്ട് ഏന് പെപ്പറ് </b><br />
<b>1. ആദാമിണ്റ്റെ മകന്
അബു </b><br />
<b><br /></b><br />
<span style="font-size: small;"><u><b>മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ (ചിത്രത്തിണ്റ്റെ കലാമൂല്യം
കണക്കിലെടുത്തിട്ടില്ല) </b></u></span><br />
<br />
<br /><br />
<u><b>സൂപ്പര്‍ഹിറ്റുകള്‍ </b></u><br />
<ol style="text-align: left;">
<li><b>സാള്‍ട്ട് ഏന് പെപ്പര്‍ </b></li>
<li><b>ഇന്ത്യന്‍ റുപ്പീ </b></li>
<li><b>ബ്യൂട്ടിഫുള്‍ </b></li>
<li><b>ട്രാഫിക് </b></li>
<li><b>സീനിയേഴ്സ് </b></li>
<li><b>ചൈനാ ടൌണ്‍ </b></li>
<li><b>ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്</b><b> </b></li>
</ol>
<br />
<u><b>ഹിറ്റുകള്‍ </b></u><br />
<ol style="text-align: left;">
<li><b>മാണിക്യകല്ല് </b></li>
<li><b>സ്നേഹവീട് </b></li>
<li><b>മേക്കപ്പ്മാന് </b></li>
<li><b>ഉറുമി </b></li>
<li><b>ജനപ്റിയന്‍ </b></li>
<li><b>രതിനിറ്‍വ്വേദം </b></li>
<li><b>സെവന്‍സ് </b></li>
<li><b>ഡോക്ടറ് ലൌ</b> </li>
<li><b>മരുഭൂമികഥ </b></li>
<li><b>സ്വപ്നസഞ്ചാരി</b><b> </b></li>
</ol>
<u><b>ആവറേജ് ഹിറ്റുകള്‍ </b></u><br />
<ol>
<li><b>ഗദ്ദാമ </b></li>
<li><b>ചാപ്പാ കുരിശ് </b></li>
</ol>
<br />
<u><b>ഫ്ളോപ്പുകള്‍</b></u><br />
<ol style="text-align: left;">
<li> <b>ട്രയിന്‍ </b></li>
<li><b>കുടുംബശ്രീ ട്രാവത്സ് </b></li>
<li><b>ത്രീ കിംഗ്സ് </b></li>
<li><b>ദി മെട്രോ </b></li>
<li><b>അറ്ജുനന് സാക്ഷി </b></li>
<li><b>തേജാഭായി </b></li>
<li><b>പയ്യന്‍സ് </b></li>
<li><b>റേസ് </b></li>
<li><b>ആഗസ്റ്റ്15</b></li>
<li><b> ഡബിള്‍സ് </b></li>
<li><b>സിറ്റി ഓഫ് ഗോഡ് </b></li>
<li><b> ദി ഫിലിം
സ്റ്റാറ് </b></li>
<li><b>മനുഷ്യമൃഗം </b></li>
<li><b>വെനീസിലെ വ്യാപാരി</b><b> </b></li>
</ol>
<b> ലിസ്റ്റ് നീളുന്നു...</b><br />
<u><b>ബോക്സ് ഓഫീസ് വിജയം നേടാത്ത നല്ല സിനിമകള്‍ </b></u><br />
<br />
<ol style="text-align: left;">
<li><b>മേല്‍ വിലാസം </b></li>
<li><b>ആദാമിണ്റ്റെ മകന് അബു </b></li>
<li><b>പ്രണയം</b></li>
<li><b> മകരമഞ്ഞ് </b><b><br /></b></li>
</ol>
<b><br /></b><br />
<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2xR1woP4ICmIPJ4j5sxve9f0-Odjh5uZ1nDHivg3Ebd5DA71aHfm0Vzna0Y8in2XWTpTZ89Cb8hMLsnYUwXaGGgTs8CSYX27Iu9OpNaYqRiVXIvwnPuUFdWydKNys8Y9B80e1K0LNZQQ/s1600/sinima+2011.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="387" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2xR1woP4ICmIPJ4j5sxve9f0-Odjh5uZ1nDHivg3Ebd5DA71aHfm0Vzna0Y8in2XWTpTZ89Cb8hMLsnYUwXaGGgTs8CSYX27Iu9OpNaYqRiVXIvwnPuUFdWydKNys8Y9B80e1K0LNZQQ/s400/sinima+2011.jpg" width="400" /></a></div>
<i><b><br /></b></i><br />
<i><b>മലയാളസിനിമയെ സ്നേഹിക്കുന്ന ചിത്രക്കൂട്ടിണ്റ്റെ എല്ലാ വായനക്കാറ്ക്കും ഞങ്ങളുടെ
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...:)</b></i></div>Unknownnoreply@blogger.com1