ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)




          “ബ്യുട്ടിഫുള്‍” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ്‌ മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന  'ട്രിവാന്‍ഡ്രം ലോഡ്‍ജ്വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.

               ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ്‌ സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്‍റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും ചെയ്തിട്ടുള്ളത്.അതിനാല്‍ മലയാളി “അശ്ലീലം” എന്ന് ലേബല്‍ ഇട്ട ഒരു പാട് സംഭാഷണ ഭാഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നുമുണ്ട്.അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രം വേണ്ടപോലെ അംഗീകരിച്ചുകൊള്ളണമെന്നില്ല(അവരെ വെറുതെ വിടുക,അവര്‍ അമ്മായിയുടെയും,മരുമകന്‍റെയും,പെണ്‍ വേഷം കെട്ടിയ ആണിന്‍റെയും വില കുറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗ നര്‍മ്മങ്ങള്‍ക്ക് പൊട്ടി ചിരിച്ചോട്ടെ....).

        ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങി കഥയെഴുതാന്‍ കൊച്ചി നഗരത്തില്‍ എത്തുന്ന ധ്വനി(ധ്വനി/ഹണി റോസ്)യെന്ന കഥാപാത്രത്തിലൂന്നിയാണ്‌ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ ആദ്യ കഥാഭാഗം വികസിക്കുന്നത്.എടുത്ത് പറയത്തക്ക നല്ല വേഷങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടിലെങ്കിലും തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന്‍ വേണം പറയാന്‍.അവിടെ അവള്‍ പരിചയ പെടുന്ന അബ്ദു(ജയസൂര്യ) എന്ന ചെറുപ്പക്കാരന്‍ ലൈംഗികദാഹ ശമനം ലഭിക്കാതെ വരുമ്പോള്‍ വൈകൃതങ്ങള്‍ക്ക് അടിമപെട്ട് പോകുന്ന ഒരു യുവ സമൂഹത്തിന്‍റെ പ്രതിനിധിയാണ്.ജയസൂര്യ വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ കഥാപാത്രത്തെ,അയാളുടെ ജീവിത്തിലേക്കും അതിനു ചുറ്റും വരുന്ന ഒരു പറ്റം കാമത്തിന്‍റെ വ്യത്യസ്ത മുഖങ്ങളിലെക്കും സിനിമ കടന്ന് ചെല്ലുന്നു. നടക്കാതെ പോയ മോഹങ്ങളുടെ “999”ഉം അതിന്‍റെ ശാസ്ത്രവും കൊണ്ട് നടക്കുന്ന വൃദ്ധനും, ന്യു ജെന്‍ ഫേസ്ബുക്കും മൊബൈലും,പഴമയുടെ കൊച്ചു പുസ്തകങ്ങളും,ദുരുദ്വേശ പരാമായി നടത്തുന്ന സ്പായും,സിനിമാ മോഹങ്ങളുടെ ദുരുപയോഗവും,ശരീരം വിറ്റ് ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ കുടുംബ പശ്ചാത്തലവും അതില്‍ അനൂപ്‌ മേനോന്‍ ഭംഗിയായി വരച്ചിടുന്നു.ചിത്രത്തിന്‍റെ അന്ത്യതോടടുക്കുമ്പോള്‍ ഈ നിറം കെട്ട ലോകങ്ങള്‍ക്കപ്പുറം ശരീരാതീതമായ പ്രണയത്തിന്‍റെ മറ്റു ചില മുഖങ്ങള്‍ ഹരിശങ്കരി(അനൂപ്‌ മേനോന്‍)ലൂടെയും അയാളുടെ ഭാര്യയായി അഭിനയിച്ച ഭാവനയിലൂടെയും സ്കൂള്‍ വിദ്യാര്‍ഥിയായ മകന്‍ അര്‍ജുനി(മാസ്റ്റര്‍ ധനഞ്ജയ്)ലൂടെയും അവന്‍ സ്നേഹിക്കുന്ന അമല(ബേബി നയന്‍താര)യിലൂടെയും ഇതള്‍ വിരിയുന്നു,മലയാളി കണ്ടു മടുത്ത ഹീറോ ഹീറോഇന്‍ മരം ചുറ്റി പ്രണയത്തില്‍ നിന്ന് “കണ്ണിനുള്ളില്‍ നീ കണ്മണി” എന്ന ഗാനത്തിലൂടെ സംവിധായകന്‍ നിഷ്കളങ്കമായ ഒരു പ്രണയലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു.നന്മയുടെ ചില ഓര്‍മ്മ പെടുത്തലുകള്‍ അവശേഷിപ്പിച്ച് ചിത്രം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ caption കടമെടുത്ത്‌ trivandrum lodgeനെ ഇങ്ങനെ വിശേഷിപ്പിക്കാം “A Tale Of Love,Lust,Longing”

            പ്രദീപ്‌ നായരുടെ സിനിമാറ്റൊഗ്രഫിയും M.ബാവയുടെ കലാസംവിധാനവും എടുത്ത്‌ പറയേണ്ടതാണ്‌,അത്ര മനോഹരമായാണ് trivandrum lodgeന്‍റെ സെറ്റ്‌ നിര്‍മിക്കപെട്ടതും അതിലെ രംഗങ്ങള്‍ 'ട്രിവാന്‍ഡ്രം ലോഡ്‍ജ്'  ന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുക്കാന്‍ വണ്ണം ഗ്രേ ഷേഡില്‍ ചിത്രീകരിക്കപെട്ടതും(helicam camera വെച്ച് ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള സിനിമകൂടിയാണ് trivandrum lodge).ചിത്രത്തിലെ മൂന്ന് ഗാനങ്ങളും M.ജയചന്ദ്രന്‍ മനോഹരമാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ.



                              പി.ബാലചന്ദ്രന്,സൈജു കുറുപ്പ്സുകുമാരിജനാര്‍ദ്ദനന്‍,ദേവി അജിത്ത്,അരുണ്‍,കൃഷ്ണപ്രഭ,നന്ദു തുടങ്ങി വന്നു പോകുന്ന എല്ലാ അഭിനേതാക്കളും  തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. “തൂവാനത്തുമ്പികളിലെ” തങ്ങളെ(ബാബു നമ്പൂതിരി)യും “ബ്യുട്ടിഫുള്‍”ലെ കന്യകയെ(തെസ്‍നി ഖാന്‍)യും പുനരവതരിപ്പിച്ചത്തിലൂടെയും “തൂവാനത്തുമ്പികളിലെ” “ജയകൃഷ്ണനെ” കുറിച്ച് പരാമര്‍ശിച്ചതിലും കൂടി തന്‍റെ തിരക്കഥകളില്‍ തന്‍റെതായ മുദ്ര പതിപ്പിക്കാറുള്ള അനൂപ്‌ മേനോന്‍ ഇത്തവണയും ആ പതിവ്‌ തുടരുന്നു.പക്ഷെ ജയചന്ദ്രന്‍ ചെയ്ത ചായക്കടക്കാരന്‍ അച്ഛനും അയാളുടെ ദുര്‍വാശിയും,ലാന്‍ഡ്‌ സീസ് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥരും.അവസാനം കൈ വരുന്ന അവകാശ രേഖകളും അവസരോചിതമല്ലാത്ത കൂട്ടി ചേര്‍ക്കലുകള്‍ ആയി തോന്നി. എന്നിരുന്നാലും “ഒരാളെ മാത്രം സ്നേഹിക്കുക,intense ആയി പ്രണയിക്കുക,to be a one women man,മനസിലും ശരീരത്തിലും ഒരാള്‍ മാത്രം,അതങ്ങനെ ചെയ്യാന്‍ It demands a mind of quality” എന്ന ഒരൊറ്റ ഡയലോഗിലൂടെ അനൂപ്‌ മേനോന്‍ തന്നിലെ എഴുത്ത്‌ കാരന്‍റെ identityക്ക് അടിവരയിട്ടു എന്ന് വേണം പറയാന്‍

              ചുരുക്കി പറഞ്ഞാല്‍ trivandrum lodgeലെ മുറികളും അതിനുള്ളിലെ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മലയാളി മനസുകളുടെ നേര്‍കാഴ്ച്ചകള്‍ ആകുകയാണ്.അതുകൊണ്ട് തന്നെയാണ് ടിക്കെറ്റ്‌ എടുത്ത്‌ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന്‍ ഈ ചിത്രം നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുനതും.

ഒറ്റവാക്കില്‍ : സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും ഈ സിനിമ കാണാതെ വിടരുത്‌,THIS LODGE IS PRICE WORTH!!!!!

വാല്‍കഷ്ണം : അജ്ഞാതന്‍ balcony seatല്‍ ഇരുന്നാണ് സിനിമ കണ്ടത്‌.., സിനിമയില്‍ കഴുത്ത് ഉളുക്കിയ നായികയുടെ അടുത്തേക്ക്‌ എണ്ണയുമായി പോകുന്ന നായകന്‍റെ രംഗത്തിന്‍റെ മുകളില്‍ “INTERVEL” എന്നെഴുതി കാണിച്ചപ്പോള്‍ പിന്നിലിരുന്ന കാണിയുടെ വായില്‍ നിന്ന്‍ വീണതിങ്ങനെ “അയ്യേ പറ്റിച്ച് intervel ആയി...” , ഇതല്ലേ മക്കളെ യഥാര്‍ത്ഥ സദാചാരം....

Comments

  1. intervel alla interval .. arrkum thettam .. onnu paranju enney ullooo ...

    ReplyDelete

Post a Comment

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ